Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മുളയും വടികളും എടുത്ത് ഒരുങ്ങൂ’- അക്രമത്തിന് അഖിലേഷ് യാദവിന്റെ ആഹ്വാനം; വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കള്ളപ്രചരണം ശക്തം

ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 10:29 pm IST
in India

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇതോടെ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടയില്‍ തന്നെ കലാപവും രക്തച്ചൊരിച്ചിലും ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ചില സമാജ് വാദി അനുയായികള്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ രക്തമൊഴുക്കാനുള്ള ആഹ്വാനം നടത്തിക്കഴിഞ്ഞു. മിക്കവാറും വോട്ടെണ്ണിത്തുടങ്ങുന്നതിന് മുന്‍പേ കലാപം നടത്താനും ചില സമാജ് വാദി നേതാക്കള്‍ നിര്‍ദേശിക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അംഗീകരിക്കാന്‍ അഖിലേഷ് യാദവ് ഇതുവരെ തയ്യാറായിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാട്ടുന്നുവെന്ന  ആരോപണം എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെയാണഅ അഖിലേഷ് യാദവ് ട്വിറ്ററില്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്നും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നും ആരോപിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഈ പ്രചാരണം മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലും അനുയായികളിലും കുത്തിവെക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  

വാരണാസിയിലെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ മാറ്റിയെന്ന് അഖിലേഷ് ആരോപിച്ചത്. ‘വാരണാസിയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത് എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിടങ്ങള്‍ നിരീക്ഷണമെന്ന സന്ദേശമാണ് നല്‍കുന്നത്. എല്ലാ എസ്പി-സഖ്യപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും അനുയായികളും ക്യാമറകളും ബൈനോക്കുലറുകളുമായി ഒരുങ്ങണം. വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. ഭാവിയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ എല്ലാവരും കാവല്‍ഭടന്മാരായി മാറണം’- അഖിലേഷ് അണികളോട് ആഹ്വാനം ചെയ്തു.

എന്നാല്‍ സത്യം എന്തെന്ന് മനസിലാക്കാന്‍ കൂടി ശ്രമിക്കാതെയായിരുന്നു അഖിലേഷ് യാദവിന്റെ അക്രമത്തിനും രക്തച്ചൊരിച്ചിലിനും ഉള്ള ഈ ആഹ്വാനം. മറ്റൊരു ട്വീറ്റില്‍ ഒരു എസ്പി പ്രവര്‍ത്തകന്‍ നല്‍കുന്ന ഉപദേശം ഇതാണ്: ‘മൊബൈല്‍ മാത്രം കയ്യിലേന്തിയിട്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ മുളകളും വടികളും കയ്യിലേന്തി തയ്യാറെടുക്കണം’. ഈ ട്വീറ്റില്‍ അയാള്‍ അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി, ജയന്ത് സിങ് ചൗധരി, ഓം പ്രകാശ് രാജ്ഭര്‍ എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം തുടര്‍ന്നുകൊണ്ട് അഖിലേഷ് യാദവ് ഒരു ഹിന്ദു കവിത പങ്കുവെച്ചു: ‘എന്റെ മനസാക്ഷി ഉണരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇതെഴുതുന്നത്. ഞാന്‍ അറിവില്ലാത്തവനായിരിക്കുന്നു. എന്തുകൊണ്ടാണ് ചില വാര്‍ത്തകള്‍ അപ്രിയമാകുന്നതെന്ന് എനിക്കറിയില്ല’.

അഖിലേഷിന്റെ ഈ ട്വീറ്റിനോട് അനുയായിയായ അരവിന്ദ് യാദവ് പ്രതികരിക്കുന്നത് ഇങ്ങിനെ: ‘ഇത് ബീഹാറാണെന്ന് തെറ്റിദ്ധരിക്കരുത്. തെരുവില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’.

എന്നാല്‍ അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ ജില്ല മജിസ്ട്രേറ്റ് തള്ളിക്കളയുന്നു. പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് വാരണാസിയില്‍ ഏതാനും വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയതെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചിരുന്നു. ഇത് വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങളല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. ‘വോട്ടെണ്ണല്‍ ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനം യുപി കോളെജില്‍ ബുധനാഴ്ച നടക്കും. ഇതിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ട് രേഖപ്പെടുത്തപ്പെട്ടവയല്ല.’- ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും ഈ വിശദീകരണമുണ്ടായിട്ടും അഖിലേഷ് യാദവും അനുയായികളും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്. 

പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അഖിലേഷ് യാദവിന്റെ ആരോപണം തള്ളി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറയുന്നത് ഒരു ഇലക്ട്രോണിക് യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ ആര്‍ക്കും കഴിയില്ലെന്നാണ്. 

ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അക്രമവും രക്തച്ചൊരിച്ചിലും നടത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

Tags: Election Commissionസമാജ് വാദി പാര്‍ട്ടിമുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍യോഗി ആദിത്യനാഥ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022bjpയുപി എക്‌സിറ്റ് പോള്‍electionഎക്സിറ്റ് പോളുകള്‍electionsഇലക്ട്രോണിക് വോട്ടിംഗ് യന്ത്രംviolenceതെരഞ്ഞെടുപ്പ് ഫലംupവോട്ടിംഗ് യന്ത്ര അട്ടിമറിസമാജ്വാദി പാര്‍ട്ടിഎക്സിറ്റ് പോള്‍ 2022അഖിലേഷ് യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.