Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോണ്‍ഗ്രസ് സഹകരണ സംഘത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: നിക്ഷേപകര്‍ പരാതി നല്‍കി, സഹകരണ വകുപ്പും പോലീസും അന്വേഷണം തുടങ്ങി

പണം നല്‍കാന്‍ പ്രസിഡന്റും താല്‍കാലിക ജീവനക്കാരനും നിരവധി തവണ അവധി ചോദിച്ചതോടെയാണ് പണം പലവഴിക്ക് പോയതായി നിക്ഷേപകര്‍ക്കു ബോധ്യമായത്. നിക്ഷേപകരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 10:16 am IST
in Kannur

കണ്ണൂർ: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മുഴപ്പിലങ്ങാട് പബ്ലിക് വെല്‍ഫെയര്‍ കോ ഓപ് സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്. നിക്ഷേപിച്ച പണം തിരികെക്കിട്ടാതെയും വായ്‌പയെടുക്കാതെ കടക്കെണിയില്‍ കുടുങ്ങിയും തട്ടിപ്പിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒടുവില്‍ പോലീസിനും സഹകരണ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി. 1.18 കോടി രൂപയാണ് സൊസൈറ്റിയില്‍ നിക്ഷേപമായി എത്തിയത്. ഈ പണം എങ്ങോട്ടുപോയെന്ന് സഹകരണ വകുപ്പും പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

2012 ലാണ് മുഴപ്പിലങ്ങാട് പബ്ലിക് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. കോണ്‍ഗ്രസ് ധര്‍മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ദീര്‍ഘകാലമായി സൊസൈറ്റിയുടെ പ്രസിഡന്റ്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൊസൈറ്റിയായാണ് പ്രവര്‍ത്തനം തുടങ്ങിയത്. യുഡിഎഫ് ഭരണത്തിലുള്ളപ്പോള്‍ തട്ടിക്കൂട്ടി സഹകരണസംഘം രൂപീകരിക്കുകയായിരുന്നു. 1.18 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിക്കുകയും 34 ലക്ഷത്തോളം രൂപ വായ്‌പയായി നല്‍കിയിട്ടുമുണ്ടെന്നാണ് പ്രാഥമികവിവരം. നിക്ഷേപകര്‍ പണം പിന്‍വലിക്കാനെത്തിയതോടെയാണ് ലക്ഷങ്ങളുടെ തട്ടിപ്പ് വെളിവായത്.

പണം നല്‍കാന്‍ പ്രസിഡന്റും താല്‍കാലിക ജീവനക്കാരനും നിരവധി തവണ അവധി ചോദിച്ചതോടെയാണ് പണം പലവഴിക്ക് പോയതായി നിക്ഷേപകര്‍ക്കു ബോധ്യമായത്. നിക്ഷേപകരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കെപിസിസി പ്രസിഡന്റിനെയും മുന്‍ഡിസിസി പ്രസിഡന്റിനേയും ഇവര്‍ സമീപിച്ചെങ്കിലും കൈയൊഴിയുകയായിരുന്നു. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്.

മുഴപ്പിലങ്ങാട് സ്‌കൂളിനടുത്ത വാടകക്കെട്ടിടത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആദ്യകാലത്ത് കണ്‍സ്യൂമര്‍ സ്റ്റോര്‍ തുടങ്ങിയിരുന്നെങ്കിലും വൈകാതെ പൂട്ടി. വായ്‌പയെടുക്കാത്ത നിരവധി പേര്‍ക്ക് തിരിച്ചടക്കാനുള്ള നോട്ടീസും വന്നിട്ടുണ്ട്. വായ്‌പയെടുത്തവര്‍ തിരിച്ചടച്ചത് കണക്കില്‍ കാണിക്കാതെയും തട്ടിപ്പ് നടത്തി. സഹകരണവകുപ്പ് അധികൃതരുടെ പരിശോധനയില്‍ സൊസൈറ്റിയില്‍ കൃത്യമായ രേഖകളോ കണക്കുകളോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ പുസ്തകത്തിലാണ് വായ്‌പയുടെയും നിക്ഷേപത്തിന്റെയും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയപ്പെടുന്നു. പലരുടെയും പേര് വായ്‌പയിനത്തില്‍ എഴുതിച്ചേര്‍ത്ത് പണം വകമാറ്റിയതായാണ് സൂചന.  

സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച 30 ലക്ഷം രൂപ നിക്ഷേപിച്ചവരടക്കം നാലുപേരാണ് എടക്കാട് പോലീസില്‍ പരാതി നല്‍കിയത്.

Tags: സാമ്പത്തിക തട്ടിപ്പ്co-operative bankcongressഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.