Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നാഥനില്ലാത്ത വാര്‍ത്താ വിസര്‍ജ്യങ്ങള്‍ അമൃത് പോലെ സേവിച്ച് ഛര്‍ദ്ദിച്ച മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഹേളിക്കുന്നു

പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോ ടെകിനെയും അവരുടെ ഉത്പന്നമായ കോ വാക്‌സിനെപ്പറ്റിയും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഇടത് ഓണ്‍ലൈന്‍ പത്രമായ ദി വയറിനെ കോടതി ശകാരിച്ച സംഭവവും നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല.

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Feb 24, 2022, 03:20 pm IST
inArticle

മാധ്യമങ്ങളെപ്പറ്റി തന്നെയാണ്.

ഇത് എത്രാമത്തെ തവണയാണ് മാധ്യമങ്ങളുടെ രാഷ്‌ട്രീയ തിമിരത്തെപ്പറ്റി എഴുതുന്നതെന്ന് നിശ്ചയമില്ല.

അത്രയ്‌ക്കുണ്ട് അവരുടെ വാര്‍ത്താ വിതരണത്തിലെ നിഷ്പക്ഷത.

രാജ്യത്തെ മാധ്യമങ്ങള്‍ പ്രത്യേകിച്ച് കേരളത്തിലെ സ്ഥാപനങ്ങള്‍ ആരുടെയൊക്കെയോ ആജ്ഞാനുവര്‍ത്തികളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പോലും നമ്മുടെ മാധ്യമങ്ങള്‍ അവരുടെ തരംതാണ രാഷ്‌ട്രീയം ഉപയോഗിക്കുകയാണ്. രാഷ്‌ട്രവിരുദ്ധരെ കോടതികള്‍ തുറന്നു കാണിച്ചാല്‍ പോലും അത് മോദി സര്‍ക്കാരിന് അനുകൂലമാകുമന്ന് കരുതി ഒഴിവാക്കുകയാണ് അവര്‍. ഉദാഹരണമായി ഏറ്റവും അവസാനത്തെ രണ്ട് സംഭവങ്ങള്‍ പരിശോധിക്കാം.

ആദ്യത്തേത് ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടതാണ്.

മലയാളിയും മാവോയിസ്റ്റ് നേതാവുമായ ഹാനി ബാബുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 10 ദിവസം മുന്‍പ് എന്‍.ഐ.എ കോടതി നടത്തിയ പരാമര്‍ശവും കണ്ടെത്തലും മാധ്യമങ്ങള്‍ ആഘോഷമാക്കേണ്ടതായിരുന്നു. പക്ഷേ നമ്മുടെ നാലാം തൂണുകാര്‍ അത് അറിഞ്ഞ ഭാവമേ കാണിച്ചില്ല. കാരണം മാധ്യമങ്ങള്‍ മിശിഹയായി വാഴ്‌ത്തിയ പ്രതികള്‍ക്ക് തീവ്രവാദികളാണെന്നും അവര്‍ നമ്മുടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും കോടതിക്ക് ബോധ്യമായി. അതോടെ മാധ്യമങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസവും നഷ്ടമായി. സ്വന്തം പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയവരെയാണ് തോളില്‍ കയറ്റി നടന്നതെന്ന കുറ്റബോധം ഇല്ലെന്ന് മാത്രമല്ല അത് തിരുത്താന്‍ തയ്യാറല്ലെന്നും ഇവര്‍ നിശബ്ദമായി പ്രഖ്യാപിക്കുകയാണ്. വസ്തുതകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ഈ വസ്തുത മാത്രം കിട്ടാതെ പോയത് ദയനീയമായി പോയി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ രാജ്യത്തെ മോദി രാജ് അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആലോചന. കേസിലെ മറ്റൊരു പ്രതിയും മലയാളി തീവ്രവാദിയുമായ റോണാ വില്‍സന്‍  18.04.2017 ല്‍ പ്രകാശ് എന്ന മറ്റൊരു മാവായിസ്റ്റ് തീവ്രവാദിക്ക് അയച്ച കത്തിലാണ് (ഇ മെയില്‍)  മോദിയെ വധിക്കാനുള്ള ആഹ്വാനമുള്ളത്. പ്രധാനമന്ത്രിയുടെ റോഡ് ഷോകള്‍ ആവണം ലക്ഷ്യമെന്നും കത്തിലുണ്ട്. രാജ്യത്തെ കൊടും തീവ്രവാദികളിലൊരാളായ കിഷന്‍ ദാ എന്നറിയപ്പെടുന്ന പ്രശാന്ത് ബോസ് (സുരക്ഷാ സേനകള്‍ 1 കോടി രൂപ തലയ്‌ക്ക് വിലയിട്ടിരിക്കുന്ന ഭീകരനാണ് ഇയാള്‍.) അടക്കമുള്ള മുതിര്‍ന്ന മാവോയിസ്റ്റുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കത്ത് വെളിപ്പെടുത്തുന്നു. ഇത് അടക്കമുളള പ്രധാന വിവരങ്ങള്‍ ഹാനി ബാബുവിന്റെ ലാപ്‌ടോപ്പില്‍ നിന്ന് എന്‍.ഐ.എ കണ്ടത്തി കോടതിയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമം നടത്തുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡയ്‌ക്കും എതിരായുള്ള നീക്കമാണ്. ഇത് കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. രാഷ്‌ട്ര തലവനെ വധിക്കാനുള്ള ഗൂഡാലോചനയെപ്പറ്റി ജനങ്ങളെ അറിയിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്ത മാധ്യമ വിശാരദന്‍മാര്‍ ആരുടേയോ കുഴലൂത്തുകാരാണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

ജനം അറിയേണ്ടെന്ന് നമ്മുടെ മാധ്യമ മേലാളന്‍മാര്‍ തീരുമാനമെടുത്ത അടുത്ത വിഷയം തെലങ്കാനാ കോടതിയില്‍ നിന്നാണ്.

പ്രമുഖ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോ ടെകിനെയും അവരുടെ ഉത്പന്നമായ കോ വാക്‌സിനെപ്പറ്റിയും വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഇടത് ഓണ്‍ലൈന്‍ പത്രമായ ദി വയറിനെ കോടതി ശകാരിച്ച സംഭവവും നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല.

കോവിഡ് വാക്‌സിനെതിരെ വയര്‍ പ്രസിദ്ധീകരിച്ച 14 വ്യാജ റിപ്പോര്‍ട്ടുകള്‍ 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും ഇനിമേലില്‍ ഇത്തരം കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ഉത്തരവിട്ടു. ടി.ബി, സിക്കാ വൈറസ്, ചിക്കുന്‍ ഗുനിയ, ടൈഫോയ്ഡ് എന്നിവയ്‌ക്ക് വാക്‌സിന്‍ വികസിപ്പിച്ച ഇന്ത്യന്‍ കമ്പനിയാണ് ഭാരത് ബയോ ടെക്. ഈ കണ്ടു പിടുത്തങ്ങള്‍ക്ക് നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങളും കമ്പനിയെ തേടി വന്നിട്ടുണ്ട്. അതേ കമ്പനിയാണ് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് കോവിഡിനുള്ള ഏറ്റവും വില കുറഞ്ഞ വാക്‌സിന്‍ ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചത്. അന്ന് മുതല്‍ വയര്‍ കമ്പനിക്കും വാക്‌സിനുമെതിരെ വ്യാജ പ്രചാരണം അഴിച്ചു വിടുകയായിരുന്നു. കോവാക്‌സിന്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും അമേരിക്കന്‍ കുത്തക കമ്പനിയായ ഫൈസറിന്റെ വാക്‌സിനാണ് ഗുണനിലവാരമുള്ളതെന്നുമായിരുന്നു വയറിന്റെ കണ്ടെത്തല്‍.

രാജ്യത്തെ അപഹസിക്കാന്‍ തുനിഞ്ഞിറങ്ങിയ മാധ്യമ ഭീകരനെ കോടതി തുറന്നു കാണിച്ചതും ജനങ്ങള്‍ അറിയേണ്ടെന്നാണ് ഇവരുടെ തീരുമാനം. വയറിന്റെ നാഥനില്ലാത്ത ഇത്തരം അനവധി വാര്‍ത്താ വിസര്‍ജ്യങ്ങള്‍ അമൃത് പോലെ സേവിച്ച് ജനങ്ങളുടെ മേല്‍ ഛര്‍ദ്ദിച്ചവരാണ് ഇവരെന്ന് മറക്കരുത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അവഹേളിക്കുകയും നിഷേധിക്കുകയുമാണ്  മാധ്യമ മേലങ്കിയണിഞ്ഞ കേരളത്തിലെ ചില രാഷ്‌ട്ര വിരുദ്ധര്‍. മോദിയെ താഴെയിറക്കുകയാണ് ഇവരുടെയെല്ലാം ജീവിത ലക്ഷ്യം. അതിന് ഇതല്ല മാര്‍ഗമെന്ന് എത്ര അനുഭവം ഉണ്ടായാലും പഠിക്കാത്തവര്‍. മോദി വിരുദ്ധത മൂലം അന്ധത ബാധിച്ച് സ്വയം കുഴിയില്‍ വീഴുന്ന ഇവരെ ഇനി ഈശ്വരന് പോലും രക്ഷിക്കാന്‍ സാധിക്കുമോ എന്നറിയില്ല. ഇവര്‍ രക്ഷപെടാതിരിക്കുകയാണ് രാഷ്‌ട്രം രക്ഷപെടാനുള്ള മാര്‍ഗം.

Tags: സന്ദീപ് വാചസ്പതിമാധ്യമ പ്രവര്‍ത്തകര്‍The Wire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

India

സോറോസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ധന്യ രാജേന്ദ്രന് എതിരെ ഐ ബി അന്വേഷണം

ദ വൈര്‍ എന്ന മോദി വിരുദ്ധത മാധ്യമത്തിന്‍റെ ലേഖിക അര്‍ഫാ കാനും ഷെര്‍വാണി (ഇടത്ത്) അര്‍ഫാ കാനും ഷെര്‍വാണിയുടെ വാദം തകര്‍ത്ത് ചോദ്യങ്ങളുമായി സാധാരണ പെണ്‍കുട്ടിയും മോദി അനുകൂലിയുമായ സമീറ
India

നമ്മള്‍ കുറെക്കാലം അറിഞ്ഞിരുന്ന, മനസ്സിലാക്കിയിരുന്ന ഇന്ത്യ മരിച്ചുവെന്ന് അര്‍ഫാ ഖാനും; ചുട്ടമറുപടിയുമായി സമീറ

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.