Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ഷയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല; പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരപ്രവര്‍ത്തനം; കേരള മോഡല്‍ ഭീകരതയെന്ന് തേജസ്വി സൂര്യ എംപി

ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള്‍ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്‌ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 09:46 pm IST
in India

ബെംഗളൂരു: ബജ്‌രംഗദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം കേരള മോഡല്‍ ഭീകരതയെന്ന് ബിജെപി എംപിയും ദേശീയ യുവമോര്‍ച്ച അധ്യക്ഷനുമായ തേജസ്വി സൂര്യ. ഹര്‍ഷയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ഷയുടെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായി കാണാതെ ഭീകരപ്രവര്‍ത്തനമായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹിന്ദുത്വത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത സമര്‍പ്പിത ബജ്രംഗദള്‍ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷ. കര്‍ണാടകയില്‍ വളര്‍ന്നുവരുന്ന ഇസ്ലാമിക മതമൗലികവാദികളാണ് ഹര്‍ഷയെ കൊന്നത്. ഇതാദ്യമായല്ല കര്‍ണാടകയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത് ഭീകരതയുടെ കേരള മാതൃകയാണ്. പിഎഫ്‌ഐ, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് കര്‍ണാടകയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

അധികാരികളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇത് കൊലപാതകമല്ല, ഭീകര പ്രവര്‍ത്തനമാണ്. ഐപിസി സെക്ഷന്‍ 302 പ്രകാരം ഇത് കൊലപാതകമായി അന്വേഷിക്കരുത്. കുറ്റവാളികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കുറ്റം ചുമത്തണം. കൊലപാതകങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കാന്‍ അധികാരികള്‍ ആരെയും അനുവദിക്കരുതെന്നും ഇത് അന്വേഷണത്തിന്റെ ശ്രദ്ധ തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കൊലപാതകങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ നടത്തുന്നതല്ല. ഹര്‍ഷ ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രമാണ് അവര്‍ ഇത് ചെയ്തത്. തല്‍ഫലമായി ഇത് കൊലപാതകത്തേക്കാള്‍ ഭീകരപ്രവര്‍ത്തനമാണ്.  

ഈ സംഘടനകള്‍ക്കെല്ലാം മറ്റ് സംസ്ഥാനങ്ങളുമായി ബന്ധമുണ്ട്. പിഎഫ്‌ഐ, കെഎഫ്ടി, ക്യാമ്പസ്ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകള്‍ക്ക് കേരളം, ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബന്ധമുണ്ട്. ഹര്‍ഷയെയും മറ്റ് വലതുപക്ഷ പ്രവര്‍ത്തകരെയും കൊലപ്പെടുത്തിയവര്‍ സുപാരി (വാടക) കൊലയാളികള്‍ മാത്രമായിരുന്നു, അതേസമയം അവരുടെ സൂത്രധാരന്മാര്‍ തിരശ്ശീലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ, പിഎഫ്‌ഐ, സിഎഫ്‌ഐ എന്നീ സംഘടനകളെ രാജ്യത്ത് നിന്നുതന്നെ നിരോധിക്കണം. കോണ്‍ഗ്രസിനെ പോലെ ഹറാം സര്‍ക്കാരല്ല നമ്മുടേത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എഫ്‌ഐആറുകള്‍ മാറ്റി. ഈ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തൂക്കിക്കൊല്ലാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ നോക്കും, ഇതാണ് ഞങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

Tags: deathഷിമോഗതേജസ്വി സൂര്യഹര്‍ഷയ്ക്ക് നീതിഹര്‍ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.