Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം ഭരിക്കുന്ന കാരാപ്പുഴ സഹകരണ ബാങ്കിലും വന്‍ തട്ടിപ്പ്, ഒരു കോടി രൂപയിലധികം തട്ടിയെടുത്തു, തട്ടിപ്പുകാരെ രക്ഷിക്കാന്‍ നീക്കവുമായി ഏരിയ കമ്മിറ്റി

തട്ടിപ്പു സംഭവം പുറത്തു വരാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സിപിഎം, രഹസ്യമായി അന്വേഷണം നടത്തുന്നതിനായി കോട്ടയം ഏരിയ കമ്മിറ്റിയില്‍ നിന്നും രണ്ടംഗ അന്വേഷണ കമ്മിഷനെയും നിയമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 10:16 am IST
in Kottayam

കോട്ടയം: സിപിഎം ഭരിക്കുന്ന കാരാപ്പുഴ സഹകരണ ബാങ്കിലും വന്‍ തട്ടിപ്പെന്ന് പരാതി. ഒരു കോടി രൂപയിലധികം തട്ടിയെടുത്തതായി സിപിഎം പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു.  രഹസ്യ അന്വേഷണം നടത്തി തട്ടിപ്പുകാരെ രക്ഷിക്കാന്‍ നീക്കവുമായി സിപിഎം ഏരിയ കമ്മിറ്റി രംഗത്തെത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. തട്ടിപ്പ് നടത്തിയത് സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായ നേതാവാണെന്നാണ് പുറത്തു വരുന്ന വിവരം. 

1.13 കോടി രൂപ ബാങ്കിന് നഷ്ടടപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തട്ടിപ്പു സംഭവം പുറത്തു വരാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സിപിഎം, രഹസ്യമായി അന്വേഷണം നടത്തുന്നതിനായി കോട്ടയം ഏരിയ കമ്മിറ്റിയില്‍ നിന്നും രണ്ടംഗ അന്വേഷണ കമ്മിഷനെയും നിയമിച്ചു. കണ്ണൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു സമാനമായ രീതിയിലാണ് കോട്ടയത്തും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. രണ്ടു മാസം മുന്‍പാണ് സിഐടിയു ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും, സിപിഎം കോട്ടയം ഏരിയ കമ്മിറ്റി അംഗവും, കാരാപ്പുഴ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എച്ച് സലിമിനെതിരെ പരാതി ഉയര്‍ന്നത്. ഇയാളെ കൂടാതെ ബാങ്ക് പ്രസിഡന്റ് മോഹനനെതിരെയും, ബാങ്ക് സെക്രട്ടറി മനോജിനെതിരെയും സിപിഎം ജില്ലാ കമ്മിറ്റിയ്‌ക്ക് പരാതി ലഭിച്ചിരുന്നു.  

ഒരു ലക്ഷം രൂപയില്‍ താഴെ വില ലഭിക്കുന്ന അഞ്ച് സെന്റ് വയലിന്റെ ഈടിന്മേല്‍ ഒരു കോടി രൂപയിലധികം ബാങ്കില്‍ നിന്നും തട്ടിയെടുത്തതായാണ് പരാതി. എം.എച്ച് സലിമിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഈടു കാണിച്ച് 25 ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്‌പയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഈ പ്രദേശത്ത് സെന്റിന് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഭൂമിക്ക് വിലയുള്ളത്. എന്നാല്‍ ബാങ്കു നടത്തിയ വില നിര്‍ണ്ണയത്തില്‍ അഞ്ചു സെന്റിന് ഏഴര ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയുമാണ് തട്ടിപ്പു നടത്തിയതെന്നും പരാതിക്കാര്‍ പറയുന്നു.  

സാധാരണ ഈടു വസ്തുവിന്റെ മാര്‍ക്കറ്റ് വിലയുടെ പകുതി മാത്രമേ വായ്‌പയായി അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇത് മറികടന്ന് 25 ലക്ഷം രൂപയാണ് അഞ്ചു സെന്റിന് വായ്‌പയായി അനുവദിച്ചത്. ഈ തുകയില്‍ പത്തു ലക്ഷം രൂപ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സലിം ബാങ്കില്‍ നിക്ഷേപിച്ചു. തുടര്‍ന്ന്, ബാങ്കില്‍ നിന്നും ചിട്ടി പിടിച്ചു. ഈ ചിട്ടി പിടിക്കുന്നതിനു ഈടായി നല്‍കിയത് ബാങ്കിലെ തന്നെ ഫിക്സഡ് ഡിപ്പോസിറ്റായി നല്‍കിയ തുകയായിരുന്നു. പത്തു ലക്ഷം രൂപ ചിട്ടി പിടിച്ച ശേഷം ഈ ഫിക്സഡ് ഡിപ്പോസിറ്റ് ഇദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.  ഇത്തരത്തില്‍ 45 ലക്ഷം രൂപയും, ഇതിന്റെ പലിശയും അടക്കം 1.13 കോടി രൂപയാണ് ബാങ്കില്‍ നിന്നും വ്യാജ രേഖകള്‍ നല്കി തട്ടിയെടുത്തിരിക്കുന്നത്.  

സംഭവത്തില്‍ പാര്‍ട്ടിയ്‌ക്കു പരാതി നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിതല നടപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാര്‍ട്ടി രഹസ്യ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങും എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വന്‍ തട്ടിപ്പ് നടത്തിയിട്ടും  പോലീസ് അന്വേഷണമോ, സഹകരണ വകുപ്പിന്റെ വിജിലന്‍സിനോ പരാതി നല്കുവാന്‍ ബാങ്ക് തയ്യാറായിട്ടുമില്ല.  തട്ടിപ്പിനെതിരെ സഹകാരികളുടെയും നിക്ഷേപകരുടെയും ഇടയില്‍ വ്യാപക പ്രതിഷേധവും, ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.  

സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം കുമാരനല്ലൂര്‍ സഹകരണ ബാങ്കിലും നടന്നിരുന്നു അവിടെയും സിപിഎം മുന്‍ ഏരിയാ കമ്മറ്റി അംഗമാണ് തട്ടിപ്പു നടത്തിയത്. ബാങ്കില്‍ നിന്നും വായ്‌പയെടുത്ത തുക തിരിച്ചടവിനായി ഇയാളെ ഏല്പിച്ചതാണ് ബാങ്കില്‍ അടയ്‌കാതെ ഇയാള്‍ സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ചത്.ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തിട്ടും പോലീസിലോ, സഹകരണ വിജിലന്‍സിലോ ഇക്കാര്യം ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എന്നാല്‍ ഇയാളെ താല്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയതൊഴിച്ചാല്‍ മറ്റു നിയമ നടപടികളൊന്നും ഇയാള്‍ക്കെതിരെ സ്വീകരിക്കുവാന്‍ ബാങ്കു ഭരിക്കുന്ന സിപിഎമ്മുകാര്‍ തയ്യാറായിട്ടുമില്ല. 

Tags: cpmFraudKarappuzha Co-operative Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.