Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രയ്‌ക്ക് കനേഡിയന്‍ വനിത; കാവിഷാളും, തലപ്പാവും ധരിയ്‌ക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരി മലയാളി ആവുമോ ?

മതം നമ്മുടെ അടിവസ്ത്രം പോലെ സ്വകാര്യ വിഷയമാണ്. അടിവസ്ത്രം വേണമെങ്കില്‍ മുണ്ടിനടിയില്‍ ധരിയ്‌ക്കാം, വേണ്ടെങ്കില്‍ ധരിയ്‌ക്കാതിരിയ്‌ക്കാം. അതൊക്കെ അവരവരുടെ ഇഷ്ടം. എന്നാല്‍ മറ്റുള്ളവരെ കാണിയ്‌ക്കാന്‍ വേണ്ടി മുണ്ടിന് പുറത്ത് അത് ധരിയ്‌ക്കുന്നത് അഭംഗിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 11:32 am IST
inSocial Trend

ഹിജാബ് ധരിച്ച് ബഹിരാകാശ യാത്ര നടത്താന്‍ പെണ്‍കുട്ടി എന്ന വാര്‍ത്താ തലക്കെട്ട് കണ്ടപ്പോള്‍ ആകാംക്ഷ അടക്കാനായില്ല. കാരണം അതൊരു അസാധാരണ വാര്‍ത്ത തന്നെയാണ് എന്നതു തന്നെ. സാധാരണക്കാര്‍ക്ക് ഒരിയ്‌ക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒന്നാണല്ലോ അത്തരം ഒരു സാഹസ ദൗത്യം. വളരെ വര്‍ഷങ്ങളുടെ തയ്യാറെടുപ്പ് കഴിഞ്ഞിട്ടാണ് ഒരു മനുഷ്യനെ ബഹിരാകാശ ദൗത്യത്തിന് തയ്യാറാക്കി എടുക്കുന്നത്. ശാരീരികവും മാനസികവും ബുദ്ധിപരവും ഒക്കെയായ അസാമാന്യമായ കഴിവുകള്‍ ഉള്ള ഒരാളായിരിക്കും അത്തരം ദൗത്യത്തിന് നിയോഗിയ്‌ക്കപ്പെടുക. കാരണം അനേക കോടി രൂപയാണ് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചെലവഴിക്കപ്പെടുന്നത്. യാത്രികരുടെ സാമര്‍ത്ഥ്യം ദൗത്യത്തിന്റെ വിജയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. അത്തരത്തില്‍ സമര്‍ത്ഥയായ ഒരു വനിത സുപ്രധാനമായ ഒരു ശാസ്ത്ര ദൗത്യത്തില്‍ മത വേഷമായ ഹിജാബ് ധരിയ്‌ക്കാന്‍ തീരുമാനിച്ചത് അത്ഭുതം പകര്‍ന്നു. വ്യക്തിപരമായ അത്തരമൊരു ആവശ്യത്തിന് യാത്ര സംഘടിപ്പിയ്‌ക്കുന്ന ശാസ്ത്ര സമൂഹം അംഗീകാരം കൊടുത്തല്ലോ എന്നുകൂടി തോന്നിയപ്പോള്‍ കൗതുകം ഇരട്ടിയായി. കാരണം ഒന്നുകില്‍ അവരുടെ വ്യക്തിപരമായ ആവശ്യം നിരസിയ്‌ക്കാന്‍ കഴിയാത്ത വിധം ആ വനിത ഈ രംഗത്ത് അത്രയും എണ്ണപ്പെട്ട ഒരു വ്യക്തി ആയിരിക്കണം. അല്ലെങ്കില്‍ ഹിജാബ് എന്ന മതവസ്ത്രത്തിന്റെ പ്രാധാന്യം അവഗണിയ്‌ക്കാന്‍ കഴിയാത്തതാണ് എന്ന് ആ ശാസ്ത്ര സമൂഹത്തിന് ബോദ്ധ്യപ്പെട്ടിരിയ്‌ക്കണം. 

അങ്ങനെ വളരെ കൗതുകത്തോടെയാണ് വാര്‍ത്ത വായിയ്‌ക്കാന്‍ തുടങ്ങിയത്. ആദ്യത്തെ പാരഗ്രാഫില്‍ വീണ്ടും അത്ഭുതം. യാത്രികയുടെ പ്രായം വെറും 19 വയസ്സ്. പാകിസ്ഥാന്‍-കനേഡിയന്‍ വിദ്യാര്‍ത്ഥിനി. അതെങ്ങനെ ശരിയാവും ? സാധാരണ ഗതിയില്‍ വളരെ വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്ര ഗവേഷണ പരിചയവും ഉന്നത സാങ്കേതിക മേഖലകളില്‍ വൈദഗ്ദ്യവും ആര്‍ജ്ജിച്ചവരെയാണ് ഇതിനൊക്കെ നിയോഗിയ്‌ക്കുക. അപ്പോള്‍ കുറഞ്ഞത് ഒരു 30 വയസ്സെങ്കിലും ഉണ്ടാവണം. അടുത്ത ഒരു പാരഗ്രാഫ് കൂടി വായിച്ചു കഴിഞ്ഞിട്ടാണ് വാര്‍ത്തയിട്ട മാദ്ധ്യമം ഏതാണെന്ന് നോക്കിയത്. ഇന്ത്യയുടെ മരുഭൂമിവല്‍ക്കരണത്തിന് രാപ്പകല്‍ കച്ചകെട്ടി പ്രവൃത്തിയെടുത്തത് പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് തത്ക്കാലം ഷട്ടര്‍ ഇട്ടിരിയ്‌ക്കുന്ന മാദ്ധ്യമമാണ്. ഒരു പൂര്‍ണ്ണ മാദ്ധ്യമം എന്ന് പറയാന്‍ കഴിയില്ല. ഇപ്പോള്‍ ലൈവ് സ്ട്രീം മാത്രമേ ഉള്ളൂ. ഏതായാലും രണ്ടാമത്തെ പാരഗ്രാഫ് വായിച്ച ശാസ്ത്ര കുതുകിയായ ഈയുള്ളവന്‍ അടുത്തിടെ മതപണ്ഡിതന്റെ ആഴക്കടല്‍ തിരമാല തേടിപ്പോയ ജബ്ബാര്‍ മാഷിന്റെ അവസ്ഥയിലായി. എന്താ സംഭവം ?

പാക്കിസ്ഥാന്‍ വംശജയായ കാനഡക്കാരി സൈനബ് ആസിം എന്ന ഒരു കോളേജ് വിദ്യാര്‍ഥിനി തന്റെ മാതാപിതാക്കള്‍ കൊടുത്ത ഇമ്മിണി വലിയ തുക ചെലവാക്കി ഒരു സ്‌പേസ് ട്രാവല്‍ ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയ്‌ക്ക് പോകുമ്പോള്‍ തലയില്‍ ഹിജാബ് ധരിയ്‌ക്കും എന്ന് പ്രഖ്യാപിച്ചു. അത്ര തന്നെ. വീട്ടുകാര്‍ക്ക് ചെലവാക്കാന്‍ കുറേ കാശുണ്ട് എന്നതല്ലാതെ സ്‌പേസ് സഞ്ചാരിയാവാന്‍ വേണ്ട വേറെ യോഗ്യതകള്‍ ഒന്നുമില്ല. അത്രയൊന്നും ചിന്തിയ്‌ക്കാത്ത വായനക്കാരുടെ മനസ്സില്‍ സ്‌പേസ് ട്രാവല്‍ പോലെ ലോകോത്തര ശാസ്ത്ര സാങ്കേതിക നേട്ടം കൈവരിച്ച ഒരു വ്യക്തി പോലും ഉപേക്ഷ വിചാരിയ്‌ക്കാതെ ധരിയ്‌ക്കാന്‍ തയ്യാറായ മഹത്തായ വസ്ത്രമാണ് ഹിജാബ് എന്ന ഒരു ഭാവനാവിലാസം ഉറയ്‌ക്കും. അങ്ങനെ ഇതിനകം ഇന്ത്യയിലെ രാഷ്‌ട്രീയ ചിഹ്നമായി മാറിക്കഴിഞ്ഞ ഹിജാബിന് ചുളുവില്‍ ഒരു പബ്ലിസിറ്റിയും കിട്ടും. ബാംഗളൂരില്‍ നിന്ന് ഫ്‌ലൈറ്റ് ടിക്കറ്റെടുത്ത് പോണ്ടിച്ചേരിയിലോ ഗോവയിലോ നമ്മുടെ ടീനേജ് പയ്യന്മാര്‍ പോകുന്ന പോലെ ഒരു യാത്ര. ഏതാനും മിനിട്ടുകള്‍ മാത്രം ബഹിരാകാശത്തിന്റെ അതിരുകള്‍ സ്പര്ശിച്ചിട്ട് തിരിച്ചു വരും. കാശുള്ള ആര്‍ക്കും പോകാം. പത്താം ക്ലാസ് പോലും പാസ്സാവണമെന്നില്ല. കാശുകൊടുത്ത് ടിക്കറ്റ് എടുത്താല്‍ തലയില്‍ ഹിജാബ് ധരിയ്‌ക്കുന്നവരെ എന്നല്ല, ആരേയും ഒരു ടൂറിസ്റ്റ് എന്ന നിലയ്‌ക്ക് അവര്‍ കൊണ്ടു പോകും. ഇങ്ങനെയൊക്കെ വാര്‍ത്തയുണ്ടാക്കി ഹിജാബിനെയും മതത്തേയും പ്രൊമോട്ട് ചെയ്യണോ ? അയ്യേ ദാരിദ്ര്യം ! കൂട്ടത്തില്‍ 2006 ല്‍ ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ മുസ്ലീം വനിതയുടെ പേരും പറയുന്നുണ്ട്. അന്നവരേതായാലും ഹിജാബ് ധരിച്ചിരുന്നില്ല. അപ്പോള്‍ പറയാതെ പറയുന്നത് ഹിജാബ് മതപരമായ നിര്‍ബന്ധിത വസ്ത്രം അല്ല എന്നതുതന്നെയല്ലേ ?

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മയാണ്. അദ്ദേഹത്തെ ആദ്യത്തെ ഹിന്ദു ബഹിരാകാശ സഞ്ചാരി എന്നാരും വിശേഷിപ്പിച്ച് കേട്ടിട്ടില്ല. ഇന്ത്യാക്കാരിയായ ആദ്യത്തെ സ്‌പേസ് സഞ്ചാരി കല്‍പ്പനാ ചൗള. അവരുടെയും മതം എവിടേയും പറഞ്ഞു കണ്ടിട്ടില്ല. ഏറ്റവും ആദ്യം ആകാശത്തിന്റെ അതിര് കടന്നത് റഷ്യക്കാരനായ യൂറി ഗഗാറിന്‍. പക്ഷേ അദ്ദേഹത്തെ പറ്റി ആദ്യത്തെ കമ്മ്യൂണിസ്റ്റ് കോസ്മനോട്ട് എന്ന് കേട്ടിട്ടില്ല. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയ്‌ക്ക് യാത്രക്കാര്‍ സഞ്ചരിയ്‌ക്കുന്നതു പോലെ ഇതിനകം നൂറുക്കണക്കിന് പേര് സ്‌പേസില്‍ പോയിട്ടുണ്ട്. അവരുടെ ആരുടേയും മതം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല ! പ്രസിദ്ധമായ ഒരു ഉപമയുണ്ട്. മതം നമ്മുടെ അടിവസ്ത്രം പോലെ സ്വകാര്യ വിഷയമാണ്. അടിവസ്ത്രം വേണമെങ്കില്‍ മുണ്ടിനടിയില്‍ ധരിയ്‌ക്കാം, വേണ്ടെങ്കില്‍ ധരിയ്‌ക്കാതിരിയ്‌ക്കാം. അതൊക്കെ അവരവരുടെ ഇഷ്ടം. എന്നാല്‍ മറ്റുള്ളവരെ കാണിയ്‌ക്കാന്‍ വേണ്ടി മുണ്ടിന് പുറത്ത് അത് ധരിയ്‌ക്കുന്നത് അഭംഗിയാണ്.

വാല്‍ക്കഷണം: ഏതായാലും രണ്ടു കോടി രൂപ ചെലവഴിച്ച് കാവിഷാള്‍ ധരിച്ച ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ സൃഷ്ടിയ്‌ക്കാന്‍ ഹിന്ദുസംഘടനകള്‍ തയ്യാറാവില്ല. മലയാളിയും പ്രശസ്ത സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഇതേ യാത്രയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് തന്റെ ഊഴം കാത്തിരിയ്‌ക്കുകയാണ് എന്ന് കേട്ടിട്ടുണ്ട്. എനിക്ക് പറയാനുള്ളത്, ഹിന്ദു സംഘടനാ നേതാക്കള്‍ സന്തോഷിനെ ഉടനെ കാണണം. ഒരു കാവിഷാളും, തലപ്പാവും, രാഖിയും അണിയിയ്‌ക്കണം. അദ്ദേഹത്തിന്റെ യാത്രയില്‍ അവ ധരിയ്‌ക്കാന്‍ അഭ്യര്‍ഥിയ്‌ക്കണം. അങ്ങനെ കാവി തലപ്പാവ് ധരിച്ച ആദ്യ ബഹിരാകാശ സഞ്ചാരി ഒരു മലയാളി ആയിക്കോട്ടെ ! എന്തേ ?

തോമസ് ജോണ്‍, വാന്‍കോര്‍

Tags: HijabനാസAeronauticalസന്തോഷ് ജോര്‍ജ്ജ് കുളങ്ങരസൈനബ് ആസിം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ആര്‍എസ്എസിന്റെ രാഷ്‌ട്രീയ പദ്ധതിയാണെന്ന് പി ജയരാജന്‍ ; ഹിന്ദുക്കളുടെ വിശേഷാവസരങ്ങളിൽ മാത്രമുള്ള ന്യായീകരണം

ഇസ്ലാമിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞതിൽ പിശക് പറ്റി ; പക്ഷെ അതിശക്തമായ സ്ത്രീപക്ഷ നിലപാടാണ് വി ഡി സതീശന്റേതെന്ന് മാലാ പാർവതി

എല്ലാം ദ്രുതഗതിയില്‍ വേണം; 21 ദിവസത്തിൽ ബിസിനസ് പദ്ധതികൾ നടപ്പാക്കാൻ ബിൽ അവതരിപ്പിച്ച് തമിഴ്നാട്

തീയേ തലൈവിയേ;ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്ത്

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കള്‍ എവിടെ? പോലീസ് മര്‍ദനക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ വിഎസ് സുജിത്

ചർച്ചകളെ അട്ടിമറിച്ച് വിവാദങ്ങളാക്കുന്നു : പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കാന്തപുരം

എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍എ ഭേദഗതി ബിൽ: 31 അംഗ ജെപിസി അംഗങ്ങളായി; സദാനന്ദൻ മാസ്റ്ററും ആന്റോ ആന്റണിയും ഇ ടി മുഹമ്മദ് ബഷീറും അംഗങ്ങൾ

ഇസ്ലാമിനെയും, പ്രവാചകനെയും അവഹേളിച്ചു ; ബിഗ് ടിവിയ്‌ക്കെതിരെ ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയ്‌ക്ക് പരാതി നൽകി ജിഹാദികൾ

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.