Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പാലിയേക്കര ടോള്‍പ്ലാസ; കോടികള്‍ പിരിച്ചിട്ടും കരാര്‍ പൂര്‍ത്തിയാക്കിയില്ല, പത്തുവര്‍ഷത്തിനിടെ കമ്പനി പിരിച്ചെടുത്തത് 991 കോടി രൂപ

പ്രതികരിക്കുന്ന യാത്രക്കാരെ ടോള്‍ ജീവനക്കാര്‍ കായികമായി നേരിടുന്ന സാഹചര്യമാണ്. തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യപാസ് നിര്‍ത്താനുള്ള നീക്കമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 02:41 pm IST
inThrissur

തൃശ്ശൂര്‍: മണ്ണുത്തി-അങ്കമാലി ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയിലെ പണപ്പിരിവ് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ കരാര്‍ പ്രകാരമുള്ള നിര്‍മാണ പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. 2011ല്‍ ടോള്‍ പിരിവ് ആരംഭിച്ചപ്പോള്‍ മുതല്‍  കരാര്‍ പ്രകാരം ചെയ്യേണ്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെ ടോള്‍ പിരിവ് തുടങ്ങരുതെന്നും പ്രദേശവാസികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്‌ക്കാതെയാണ് കമ്പനി ടോള്‍ പിരിക്കാന്‍ ആരംഭിച്ചത്. പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന സമാന്തരപാത അടച്ചുകെട്ടരുതെന്നും ആവശ്യമുയര്‍ന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പായതിന് ശേഷം പിന്നീട് വീണ്ടും ടോള്‍പിരിവ് തുടങ്ങി. ടോള്‍ പ്ലാസയ്‌ക്ക് 10 കി.മീ. ചുറ്റളവില്‍ താമസിക്കുന്നവരുടെ വാഹനങ്ങള്‍ക്ക് സൗജന്യ പാസ് അനുവദിക്കാമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് അന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരേ സമയം ഒരു ബൂത്തില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ പാടില്ലെന്ന കരാറിലെ വ്യവസ്ഥ കമ്പനി പാലിക്കുന്നില്ല.  

കരാറിലെ പഞ്ച് ലിസ്റ്റില്‍ പറയുന്ന ചാലക്കുടി അടിപ്പാത, പുതുക്കാട് മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഡ്രെയിനേജ്, ലാന്റ്സ്‌കേപ്പ്, പ്രൊട്ടക്ഷന്‍ ബാരിക്കേഡ്, സ്ട്രീറ്റ് ലൈറ്റുകള്‍, ഫോണ്‍ സംവിധാനം, കുടിവെള്ളം, ട്രക്ക് പാര്‍ക്കിങ് ബേ, ബസ് ബേ, പെഡസ്ട്രിയന്‍ പാത്തുകള്‍, യൂടേണ്‍ ട്രാക്കുകള്‍, സര്‍വീസ് റോഡുകള്‍ തുടങ്ങിയവും പൂര്‍ണമായി പൂര്‍ത്തികരിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ദേശീയപാത മുഴുവനായി ചുരണ്ടിയെടുത്ത് പുതിയതായി ബിറ്റുമിനസ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന് കരാറുണ്ട്. എന്നാല്‍ റീ ടാറിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല.  

പ്രതികരിക്കുന്ന യാത്രക്കാരെ ടോള്‍ ജീവനക്കാര്‍ കായികമായി നേരിടുന്ന സാഹചര്യമാണ്. തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യപാസ് നിര്‍ത്താനുള്ള നീക്കമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. 44,000 സൗജന്യ പാസ് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 20,000 വാഹനങ്ങള്‍ക്ക് മാത്രമാണ് പാസുള്ളത്. വിവിധ രേഖകളില്ലെന്ന കാരണം പറഞ്ഞ് തദ്ദേശീയര്‍ക്ക് സൗജന്യ പാസ് നിഷേധിക്കുകയാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ടോള്‍ പിരിവ് സംബന്ധിച്ച് യാത്രക്കാരും ടോള്‍പ്ലാസയിലെ ജീവനക്കാരും തമ്മിള്‍ വാക്കേറ്റവും സംഘട്ടനവും നിത്യസംഭവമാണ്. 825 കോടി രൂപയാണ് ദേശീയപാതയുടെ നിര്‍മ്മാണ ചെലവെന്ന് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു. 2028 ജൂണ്‍ വരെയാണ് കമ്പനിക്ക് ടോള്‍ പിരിക്കാനുള്ള കരാര്‍ കാലാവധി. 2012 ഫെബ്രുവരി ഒമ്പതിന് ആരംഭിച്ച ടോള്‍ പിരിവ് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ 991 കോടി രൂപ ഇതുവരെ പിരിച്ചുകഴിഞ്ഞു. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും നിര്‍മ്മാണ ചെലവിനേക്കാള്‍ നാലിരട്ടി തുക കരാര്‍ കമ്പനി പിരിച്ചെടുക്കും. 2028 വരെ ടോള്‍ പിരിച്ചാല്‍ ഏറ്റവും കുറവ് 2200 കോടിയെങ്കിലും ലഭിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  

ഇതിന് പുറമേ അറ്റകുറ്റപ്പണികള്‍ യഥാസമയങ്ങളില്‍ ചെയ്യാത്തത് കാരണം കമ്പനിക്ക് വന്‍തുക ലാഭമായി കിട്ടുന്നുണ്ട്. കരാര്‍ പ്രകാരം ചെയ്യേണ്ട പ്രവൃത്തികളുടെ ലാഭം, റീ ടാറിങ് ആദ്യഘട്ടവും രണ്ടാംഘട്ടവും കൃത്യസമയത്ത് ചെയ്യാതെ ലഭിക്കുന്ന സംഖ്യ, പ്രദേശവാസികളുടെ സൗജന്യ പാസ് വഴി ലഭിക്കുന്ന തുക, സമാന്തരപാത അടച്ചുകെട്ടിയതിലൂടെ കമ്പനിക്ക് ലഭിക്കുന്ന അധിക തുക ഇവയെല്ലാം കമ്പനിക്ക് ലഭിക്കുന്ന ലാഭങ്ങളില്‍ ഉള്‍പ്പെടും.  

2021 നവംബറില്‍ പൂര്‍ത്തിയാക്കേണ്ട രണ്ടാംഘട്ട പ്രവൃത്തികള്‍ 79 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചത്.  നിരന്തരമായ ക്രമക്കേടുകളിലൂടെ കോടികളാണ് കരാര്‍ കമ്പനി സമ്പാദിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കരാര്‍ ലംഘനവും ക്രമക്കേടും നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കരാര്‍ കമ്പനിയെ കരാറില്‍ പുറത്താക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: ടോള്‍ പ്ലാസദേശീയപാതPaliyekkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം; പാലിയേക്കരയിൽ ഉപാധികളോടെ ടോൾ പിരിവിന് അനുമതി, ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Kerala

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി, ഇന്നലെയും ബ്ലോക്ക് ഉണ്ടായെന്ന് കളക്ടറുടെ റിപ്പോർട്ട്

Kerala

പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല; ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും, മുരിങ്ങൂർ സർവീസ് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണം

News

പാലിയേക്കര ടോൾ വിലക്ക്: കോടതി കേസ് തിങ്കളാഴ്ചയും പരിഗണിക്കും

Kerala

അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക്: പാലിയേക്കരയില്‍ ടോള്‍പ്പിരിവ് താത്കാലികമായി നിര്‍ത്തി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.