Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ഭീരുത്വം നിറഞ്ഞ നിശ്ശബ്ദതയോ? അതോ ധീരമായ പ്രവര്‍ത്തനമോ? തട്ടിക്കൊണ്ടുപോയ പയ്യനെ ചൈനീസ് സേന ഇന്ത്യക്ക് കൈമാറി

അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന ആണ്‍കുട്ടിയെ വ്യാഴാഴ്ച ഇന്ത്യയ്‌ക്ക് ചൈനീസ് സേന കൈമാറി. ഇക്കാര്യം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2022, 04:32 pm IST
in India

ന്യൂദല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്നും ചൈനീസ് സേന തട്ടിക്കൊണ്ടുപോയതായി സംശയിച്ചിരുന്ന  ആണ്‍കുട്ടിയെ വ്യാഴാഴ്ച ഇന്ത്യയ്‌ക്ക് ചൈനീസ് സേന കൈമാറി. ഇക്കാര്യം  കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  

17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്ന ജനവരി 18 മുതല്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ കഴിവ് കേടിനെക്കുറിച്ച് തുടരെ തുടരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. “നിങ്ങളുടേത് ഒരു സര്‍ക്കാരാണെങ്കില്‍ ഉത്തരവാദിത്വം പ്രകടിപ്പിക്കൂ” എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. “ചൈന നമ്മുടെ പ്രദേശങ്ങള്‍ കയ്യേറുമ്പോഴും നമ്മുടെ പൗരന്മാരെ തട്ടിക്കൊണ്ടുപോകുമ്പോഴും മോദി സര്‍ക്കാരിന് ചൈനയില്‍ നിന്നുള്ള ഇറക്കുമതി മാത്രമേ വേണ്ടു,”- ഇതായിരുന്നു മറ്റൊരു വിമര്‍ശനം.  

ഏറ്റവുമോടുവില്‍ രാഹുല്‍ നടത്തിയ വിമര്‍ശനം അല്‍പം കടന്നതായിരുന്നു: എത്രയൊക്കെ വിമര്‍ശിച്ചിട്ടും ഇക്കാര്യത്തില്‍ ഒരക്ഷം പ്രതികരിക്കാത്തതിനെ  “പ്രധാനമന്ത്രിയുടെ ഭീരത്വം നിറഞ്ഞ നിശ്ശബ്ദത” എന്നായിരുന്നു രാഹുല്‍ വിളിച്ചത്.  “റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചൈനക്കാര്‍ ഇന്ത്യയിലെ ഒരു പൗരനെ തട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ മിറം ടറോനിന്റെ കുടുംബത്തോടൊപ്പമാണ്. പ്രധാനമന്ത്രിയുടെ മൗനം കാണിക്കുന്നത് അദ്ദേഹത്തിന് ഈ പ്രശ്‌നം അദ്ദേഹത്തെ അലട്ടുന്നില്ലെന്നതാണ്,”- ഇതായിരുന്നു രാഹുലിന്റെ മറ്റൊരു കമന്‍റ്. ഏതു വിധേനെയും പ്രധാനമന്ത്രിയെ പ്രകോപിപ്പിക്കാനുള്ള ശ്രമം. 

ഒരു പ്രശ്നം നയതന്ത്രതലത്തില്‍ കൈകാര്യം ചെയ്യാനുള്ള സാവകാശം പോലും നല്‍കാതെയായിരുന്നു അപക്വമായ രീതിയിലുള്ള രാഹുല്‍ഗാന്ധിയുടെ പ്രതികരണങ്ങള്‍ വന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ സാവകാശം അവരുടെ ഉത്തരവാദിത്വത്തില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ചു. ചൈനയുടെ മേല്‍ നയതന്ത്ര തലത്തില്‍ സാധ്യമായ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ ചെലുത്തി. പ്രശ്നം വൈകാരികമായ ഒന്നായതിനാല്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കി, പ്രശ്നത്തില്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു പ്രധാനമന്ത്രി മോദിയും വിദേശകാര്യമന്ത്രി ജയശങ്കറും. നിരുത്തവാദപരമായ ഏത് പ്രതികരണങ്ങളും കാര്യങ്ങളെ തകിടം മറിയ്‌ക്കാമെന്ന് മോദിക്കും ജയശങ്കറിനും അറിയാം. കാരണം ഇന്ത്യ-ചൈന ബന്ധം അങ്ങേയറ്റം സംഘര്‍ഷത്തിലൂടെ മുന്നോട്ടു പോവുകയാണ്. ഒടുവില്‍ പയ്യനെ കണ്ടുകിട്ടിയതായി ചൈന അറിയിച്ചു. പയ്യനെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ കാലാവസ്ഥയാണ് തടസ്സമാകുന്നതെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഹോട്ട് ലൈന്‍ വഴി ബന്ധപ്പെട്ട് ണ് ചൈനീസ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. അതുകഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് 17കാരനായ മിറാം ടറോമിനെ ഇന്ത്യയ്‌ക്ക് കൈമാറിയത്.  

17കാരനായ മിറാം ടറോം എന്ന കൗമാരപ്രായക്കാരനെ അരുണാചലില്‍ നിന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  പിടിച്ചുകൊണ്ടുപോയതായി വാര്‍ത്തപരന്നതോടെ ഇന്ത്യന്‍ പ്രതിരോധ സേനയിലും ആശങ്ക പരന്നിരുന്നു.  ജനവരി 18 മുതലാണ് മിറാം ടറോമിനെ കാണാതായത്.  

2018ല്‍ ചൈനീസ് സേന 3-4 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ മേഖലയില്‍ നിന്നും രണ്ട് കൗമാരക്കാരെ പിടിച്ചുകൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ട് അരുണാചല്‍പ്രദേശിലെ ബിജെപി എംപി താപില്‍ ഗാവോയെ വിവരമറിയിച്ചു. ഇതേ തുടര്‍ന്നാണ് എംപി ഈ വിഷയം കേന്ദ്ര പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. ഇതോടെ അന്തരീക്ഷം കലുഷിതമായി.സാംഗ്‌പോ നദി ഇന്ത്യയിലെ അരുണാചല്‍പ്രദേശിലേക്ക് കടക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് ടാപില്‍ ഗാവോ ട്വീറ്റ് ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, ഇന്ത്യന്‍ സേന എന്നിവരെ ടാഗ് ചെയ്തിരുന്നു. പിന്നീട് മിറാം ടറോം എന്ന 17 കാരന്‍ അപ്രത്യക്ഷമായ വിവരം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ കണ്ഡുവും സ്ഥിരീകരിച്ചിരുന്നു.  

അതോടെ ഇന്ത്യന്‍ സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് കുറുകെയുള്ള ചൈനീസ് സേനാകേന്ദ്രവുമായി നിരന്തരം ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഞായറാഴ്ചയാണ് ആണ്‍കുട്ടിയെ കണ്ടുകിട്ടിയ വിവരം ചൈനീസ് സേന ഇന്ത്യന്‍ പ്രതിരോധ സേനയെ അറിയിച്ചത്. തേസ്പൂരിലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ പിആര്‍ഒ ആണ് അന്ന് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോള്‍ മിറാം ടറോമിനെ കൈമാറിയതോടെ  ഇന്ത്യയും ചൈനയും തമ്മിലുണ്ടായേക്കാവുന്ന  വലിയൊരു നയതന്ത്ര ഏറ്റുമുട്ടലിന് അറുതിയായിരിക്കുകയാണ്.  

Tags: chinaനരേന്ദ്രമോദിഇന്ത്യയുടെ നയതന്ത്രംകിരണ്‍ റിജിജുArunachal pradeshനയതന്ത്രംചൈന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിപിഎല്‍എമിറം ടറോണ്‍Rahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)
India

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.