Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖമായ പ്രിയങ്ക മൗര്യബിജെപിയിലേക്ക്; പ്രിയങ്ക ഗാന്ധി പണം വാങ്ങി സീറ്റുനല്‍കുന്നുവെന്ന് വീണ്ടും ആരോപിച്ച് പ്രിയങ്ക മൗര്യ

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ ലഡ്കി ഹൂം ലാഡ് ശക്തി ഹൂം" (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യത്തിന്റെ മുഖമായ ഡോ. പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നേക്കും. പണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥി സീറ്റ് വില്‍ക്കുന്നുവെന്ന് തുറന്നടിച്ച് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മൗര്യ രംഗത്തെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 06:11 pm IST
in India

ലഖ്നോ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ  ലഡ്കി ഹൂം ലാഡ് ശക്തി ഹൂം” (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും)  എന്ന മുദ്രാവാക്യത്തിന്റെ മുഖമായ ഡോ. പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേര്‍ന്നേക്കും.  പണത്തിന് വേണ്ടി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ത്ഥി സീറ്റ് വില്‍ക്കുന്നുവെന്ന് തുറന്നടിച്ച് കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മൗര്യ രംഗത്തെത്തിയത്.  

ബുധനാഴ്ച ഡോ.പ്രിയങ്ക മൗര്യ ഉത്തര്‍പ്രദേശിലെ ലഖ്നോവിലെ ബിജെപി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്. മുലായം സിങ്ങ് യാദവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഡോ.പ്രിയങ്ക മൗര്യയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ  ഉത്തര്‍പ്രദേശില്‍ ബിജെപിയ്‌ക്ക് അനുകൂലമായ കാറ്റ് വീശുകയാണ്.  ബിജെപിയില്‍ നിന്നും ചിലരെ അടര്‍ത്തിയെടുത്ത് മാധ്യമശ്രദ്ധ നേടിയ സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ ബിജെപിയിലേക്ക് എത്തിയതോടെ അമ്പരന്നിരിക്കുകയാണ്.  

കോണ്‍ഗ്രസ് അജണ്ടയനുസരിച്ച് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അഹോരാത്രം പണിയെടുക്കുന്ന തനിക്ക്  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിടിക്കറ്റ് നിഷേധിക്കപ്പെട്ടെന്നും പണം വാങ്ങി പ്രിയങ്ക ഗാന്ധി സീറ്റ് വില്‍ക്കുകയാണെന്നും ഡോ. പ്രിയങ്ക മൗര്യ ആരോപിച്ചിരുന്നു.   “സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണ്.  പണം വാങ്ങിയാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നത് “- ഡോ.പ്രിയങ്ക ആരോപിക്കുന്നു.

സ്ത്രീ ശാക്തീകരണമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഇത്തവണത്തെ ഉത്തര്‍പ്രദേശിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട. 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി രാപകല്‍ അധ്വാനിച്ചവരെ തഴഞ്ഞു.  പണം വാങ്ങി സീറ്റ് നല്‍കുന്നു എന്ന പരാതിയുമായി ഡോ. പ്രിയങ്ക കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ സ്ത്രീ ശാക്തീകരണ മുഖംമൂടിയാണ് ഉത്തര്‍പ്രദേശില്‍  അഴിഞ്ഞുവീഴുന്നത്.  സ്ത്രീകളുടെ വോട്ട് നേടാന്‍ മാത്രമാണ് വനിതാ നേതാക്കളെ പ്രിയങ്ക ഗാന്ധി ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.  

“ലഡ്കി ഹൂം ലാഡ് ശക്തി ഹൂം (ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാകും) എന്ന മുദ്രാവാക്യമുയര്‍ത്തി സമരം ചെയ്തയാളാണ് ഞാന്‍.  സാമൂഹമാധ്യമങ്ങളില്‍ എന്നെ പിന്തുടരുന്നവരെ മുഴുവന്‍ കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തി. അവരുടെ വോട്ടര്‍മാരുടെ അടിത്തറ ശക്തിപ്പെടുത്താന്‍ എന്റെ ജാതി പിന്തുണ വരെ ഉപയോഗിച്ചു. മാരത്തോണിന് പെണ്‍കുട്ടികളെ കൊണ്ടുവരാനും തുടര്‍ച്ചയായി പെണ്‍കുട്ടികളെ അഭിസംബോധന ചെ.യ്ത് പ്രസംഗിക്കാനും പാര്‍ട്ടി എന്നോട് പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ച എല്ലാ ദൗത്യങ്ങളും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍വ്വഹിച്ച വ്യക്തിയാണ് ഞാന്‍. പക്ഷെ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ അത് മറ്റാര്‍ക്കൊക്കെയോ കൊടുക്കുകയാണ്,”- ഡോ.പ്രിയങ്ക പറയുന്നു.  

‘യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണ്. എനിക്കല്ല, പകരം പാര്‍ട്ടിക്ക് കനത്ത കൈക്കൂലി കൊടുക്കുന്നവര്‍ക്കാണ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് കൊടുക്കുന്നത്. അതാണ് എന്റെ പരാതി. എന്തിനാണ് എന്നെ വഴിതെറ്റിച്ചത്? -ഡോ. പ്രിയങ്ക മൗര്യയുടെ ചോദ്യത്തിന് മുന്നില്‍ പ്രിയങ്ക ഗാന്ധിക്കും മറുപടിയില്ല. 

Tags: യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022പ്രിയങ്ക മൗര്യbjpcongressഉത്തര്‍പ്രദേശ്women empowermentപ്രചാരണംPriyankaപ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.