Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാന്‍പേടയും സിംഹവും പിന്നെ മനുഷ്യനും

''ഞാന്‍ ഇനി ഓടുന്നില്ല; നീ എന്നെ ഭക്ഷിച്ചോളൂ!''

Janmabhumi Online by Janmabhumi Online
Jan 16, 2022, 06:00 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

പി.ഐ. ശങ്കരനാരായണന്‍

ശാന്തമായ കാട്. അവിടെ ഒരു കുറ്റിക്കാട്ടിലിരുന്നു തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു മാന്‍പേട.

പെട്ടെന്നൊരു ശബ്ദം അവളുടെ കാതുകള്‍ പിടിച്ചെടുത്തു മുന്നില്‍ നിന്നാണ്. അകലെയല്ലാതെ ഒരു ശത്രു എത്തിയിട്ടുണ്ട്. എന്തു ചെയ്യും?

രണ്ടും കല്‍പ്പിച്ചു അവള്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചു. കണ്ണില്‍ കൊതിയുരുട്ടി നില്‍ക്കുന്നു സിംഹം!

വലതുവശം തിരിഞ്ഞു അവള്‍ പിന്നെ കുതികുതിച്ചു. സിംഹം പിന്നാലെയും.

കുറേ ദൂരം ചെന്നപ്പോള്‍ മാന്‍ ഓട്ടം നിര്‍ത്തി. തിരിഞ്ഞു നിവര്‍ന്നുനിന്നു സിംഹത്തിനെ ഒന്നു നോക്കി.

ആ നോട്ടത്തില്‍ അത്ഭുതപ്പെട്ട് സിംഹവും അവിടെ നിന്നു. ഒരു പേടമാനിനു സിംഹത്തിന്റെ മുന്നില്‍ ഇത്ര ധൈര്യത്തോടെ നില്‍ക്കാന്‍ കഴിയുമോ എന്നായിരുന്നു ചിന്ത.

അപ്പോഴേക്കും വന്നു മാനിന്റെ വാക്കുകള്‍.

”ഞാന്‍ ഇനി ഓടുന്നില്ല;  നീ എന്നെ ഭക്ഷിച്ചോളൂ!”

ഇതെന്തു കഥ? ഇവളുടെ പിന്നില്‍ ആരെങ്കിലും കാണുമോ? അപകടം പിണയുമോ? ആശയക്കുഴപ്പത്തിലായ സിംഹം ചോദിച്ചു:

”നീ എന്താ ഇങ്ങനെ പറയുന്നത്?”

”വേറൊന്നുമല്ല, ഞാന്‍ കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു. ഭയന്നിട്ടല്ല ഓടിയത്. എന്നെ നീ കടിച്ചു കീറുന്നതു കുഞ്ഞുങ്ങള്‍ കാണേണ്ട എന്നു കരുതിയിട്ടാണ്. ചിലപ്പോള്‍ അര്‍ദ്ധജീവനോടെ ഞാന്‍ നോക്കിനില്‍ക്കേ, എന്റെ കുഞ്ഞുങ്ങളേയും നീ തിന്നുന്നതു ഞാന്‍ കാണേണ്ടിവന്നേനേ! ഒരമ്മയ്‌ക്ക് അതില്‍പ്പരം ദുര്‍വിധിയുണ്ടോ? ഇപ്പോള്‍ അതു ഒഴിവായിരിക്കുന്നു!”

സിംഹത്തിനു പേടമാനിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. തുറിച്ചു നോക്കിനില്‍ക്കുന്ന മരണത്തിന്റെ മുഖത്തുനോക്കി പേടമാന്‍ തുടര്‍ന്നു.

”മടിക്കേണ്ട; എന്നെ ഭക്ഷിച്ചോളൂ. മാത്രമല്ല, തിരിച്ചു പോയി എന്റെ കുഞ്ഞുങ്ങളെക്കൂടി നീ ഭക്ഷിക്കണമെന്ന അപേക്ഷയുണ്ട്. കാരണം മുലകുടി  മാറാത്ത, പുല്ലു തിന്നാറായിട്ടില്ലാത്ത ആ കുട്ടികള്‍ വിശന്നുപൊരിഞ്ഞു മരിക്കേണ്ടല്ലോ. നിന്റെ വിശപ്പെങ്കിലും മാറട്ടേ!”

താന്‍ എന്താണീ കേള്‍ക്കുന്നത്? മരണത്തിന്റെ വായില്‍ എത്തിയിരിക്കയാണെന്നറിഞ്ഞിട്ടും, മരണത്തിനേക്കാള്‍ ഭീകരമായ ഒരു കാഴ്ച കണ്ടു മരിക്കാന്‍ ഇടയാക്കല്ലെ എന്ന പ്രാര്‍ത്ഥനയല്ലേ ഇത്?

മക്കളുടെ കണ്‍മുന്നില്‍ വച്ചു അമ്മ നശിപ്പിക്കപ്പെടാതിരിക്കണം, അമ്മയുടെ കണ്‍മുന്നില്‍ വച്ച് മക്കള്‍ നശിപ്പിക്കപ്പെടുന്നതും കാണാതിരിക്കണം എന്ന കരുതലോടെയുള്ള ഈ പ്രാര്‍ത്ഥനയും ശ്രമവും ശ്രേഷ്ഠമായിരിക്കുന്നു.

സിംഹത്തിന്റെ മനസ്സും ആര്‍ദ്രമായി. അതു പറഞ്ഞു: ”പേടമാനേ! ഞാന്‍ നിന്നെ ഭക്ഷിക്കുന്നില്ല. എനിക്കു ഇപ്പോള്‍ വിശപ്പില്ലാഞ്ഞിട്ടാണ്. എന്നെ നീ അധികദൂരം ഓടിച്ചില്ലല്ലൊ. ഞാന്‍ ഓടിയോടി വിശക്കുകയും, ഓടിയോടി നീ തളരുകയും ചെയ്യുന്ന ഒരു നിമിഷത്തില്‍ ചാടിപ്പിടിച്ചു കടിച്ചുകീറി തിന്നുന്നതിന്റെ സുഖമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതു നീ കളഞ്ഞില്ലേ? പോയ്‌ക്കോളൂ. വിശക്കുമ്പോള്‍ ഞാന്‍ വേറെ ഇര അന്വേഷിച്ചോളാം.”

ഇത്രയും പറഞ്ഞു സിംഹം തന്റെ വഴിക്കുപോയി. ആ മൃഗരാജന്റെ നീതിബോധത്തെ മനസാ വാഴ്‌ത്തിക്കൊണ്ടു പേടമാന്‍ തെല്ലിട അവിടെ നോക്കിനിന്നു.

പെട്ടെന്നാണ് അവളുടെ നെഞ്ചത്തു ഒരു കൂരമ്പുവന്നു തറച്ചത്! വേദനയില്‍ പിടഞ്ഞു വീഴുന്നതിന് മുമ്പു, ശരം വന്ന ദിക്കിലേക്കു പേടമാനിന്റെ കണ്ണുകള്‍ ഓടി!

ഒരു മനുഷ്യന്‍! ഒരു നിഷാദന്‍!

അവന്റെ തോളില്‍ കാണുന്നതു ചലനമറ്റ തന്റെ പൊന്നോമനകളാണല്ലോ!

”ഹാ! ഭുവനമേ, ഗഗനമേ!

ഈ വനത്തിലെ മൃഗമനസ്സുപോലും ദയാപരം. പക്ഷേ മനുഷ്യരോ? സര്‍വ്വവിനാശകാരികള്‍! ഇവര്‍ക്കില്ലല്ലോ ലോകമര്യാദകള്‍! ഇവരുടെ മനസ്സു മാറ്റേണമേ!”

തന്റെ ചോരപ്പൂക്കളും കണ്ണീരും ഭൂമിയിലര്‍പ്പിച്ചുകൊണ്ടു ആ പേടമാന്‍ കണ്ണുകളടച്ചു!

Tags: സാഹിത്യംകഥസിംഹങ്ങള്‍deer
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

Kerala

തൃശൂരില്‍ മാനിനെ കെട്ടിയിട്ട് റീല്‍ ചെയ്തു ; തിരുവനന്തപുരം സ്വദേശി കീഴടങ്ങി, 3 പേര്‍ ഒളിവില്‍

Kerala

വയനാട്ടില്‍ മാനിനെ പാകം ചെയ്ത് കഴിച്ച 2 പേര്‍ പിടിയില്‍

Thrissur

ലോക സിംഹ ദിനം ആചരിച്ചു

India

സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ലോക സിംഹ ദിനത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies