Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മാന്‍പേടയും സിംഹവും പിന്നെ മനുഷ്യനും

''ഞാന്‍ ഇനി ഓടുന്നില്ല; നീ എന്നെ ഭക്ഷിച്ചോളൂ!''

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 06:00 am IST
in Literature

പി.ഐ. ശങ്കരനാരായണന്‍

ശാന്തമായ കാട്. അവിടെ ഒരു കുറ്റിക്കാട്ടിലിരുന്നു തന്റെ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു മാന്‍പേട.

പെട്ടെന്നൊരു ശബ്ദം അവളുടെ കാതുകള്‍ പിടിച്ചെടുത്തു മുന്നില്‍ നിന്നാണ്. അകലെയല്ലാതെ ഒരു ശത്രു എത്തിയിട്ടുണ്ട്. എന്തു ചെയ്യും?

രണ്ടും കല്‍പ്പിച്ചു അവള്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചു. കണ്ണില്‍ കൊതിയുരുട്ടി നില്‍ക്കുന്നു സിംഹം!

വലതുവശം തിരിഞ്ഞു അവള്‍ പിന്നെ കുതികുതിച്ചു. സിംഹം പിന്നാലെയും.

കുറേ ദൂരം ചെന്നപ്പോള്‍ മാന്‍ ഓട്ടം നിര്‍ത്തി. തിരിഞ്ഞു നിവര്‍ന്നുനിന്നു സിംഹത്തിനെ ഒന്നു നോക്കി.

ആ നോട്ടത്തില്‍ അത്ഭുതപ്പെട്ട് സിംഹവും അവിടെ നിന്നു. ഒരു പേടമാനിനു സിംഹത്തിന്റെ മുന്നില്‍ ഇത്ര ധൈര്യത്തോടെ നില്‍ക്കാന്‍ കഴിയുമോ എന്നായിരുന്നു ചിന്ത.

അപ്പോഴേക്കും വന്നു മാനിന്റെ വാക്കുകള്‍.

”ഞാന്‍ ഇനി ഓടുന്നില്ല;  നീ എന്നെ ഭക്ഷിച്ചോളൂ!”

ഇതെന്തു കഥ? ഇവളുടെ പിന്നില്‍ ആരെങ്കിലും കാണുമോ? അപകടം പിണയുമോ? ആശയക്കുഴപ്പത്തിലായ സിംഹം ചോദിച്ചു:

”നീ എന്താ ഇങ്ങനെ പറയുന്നത്?”

”വേറൊന്നുമല്ല, ഞാന്‍ കുഞ്ഞുങ്ങളെ മുലയൂട്ടുകയായിരുന്നു. ഭയന്നിട്ടല്ല ഓടിയത്. എന്നെ നീ കടിച്ചു കീറുന്നതു കുഞ്ഞുങ്ങള്‍ കാണേണ്ട എന്നു കരുതിയിട്ടാണ്. ചിലപ്പോള്‍ അര്‍ദ്ധജീവനോടെ ഞാന്‍ നോക്കിനില്‍ക്കേ, എന്റെ കുഞ്ഞുങ്ങളേയും നീ തിന്നുന്നതു ഞാന്‍ കാണേണ്ടിവന്നേനേ! ഒരമ്മയ്‌ക്ക് അതില്‍പ്പരം ദുര്‍വിധിയുണ്ടോ? ഇപ്പോള്‍ അതു ഒഴിവായിരിക്കുന്നു!”

സിംഹത്തിനു പേടമാനിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. തുറിച്ചു നോക്കിനില്‍ക്കുന്ന മരണത്തിന്റെ മുഖത്തുനോക്കി പേടമാന്‍ തുടര്‍ന്നു.

”മടിക്കേണ്ട; എന്നെ ഭക്ഷിച്ചോളൂ. മാത്രമല്ല, തിരിച്ചു പോയി എന്റെ കുഞ്ഞുങ്ങളെക്കൂടി നീ ഭക്ഷിക്കണമെന്ന അപേക്ഷയുണ്ട്. കാരണം മുലകുടി  മാറാത്ത, പുല്ലു തിന്നാറായിട്ടില്ലാത്ത ആ കുട്ടികള്‍ വിശന്നുപൊരിഞ്ഞു മരിക്കേണ്ടല്ലോ. നിന്റെ വിശപ്പെങ്കിലും മാറട്ടേ!”

താന്‍ എന്താണീ കേള്‍ക്കുന്നത്? മരണത്തിന്റെ വായില്‍ എത്തിയിരിക്കയാണെന്നറിഞ്ഞിട്ടും, മരണത്തിനേക്കാള്‍ ഭീകരമായ ഒരു കാഴ്ച കണ്ടു മരിക്കാന്‍ ഇടയാക്കല്ലെ എന്ന പ്രാര്‍ത്ഥനയല്ലേ ഇത്?

മക്കളുടെ കണ്‍മുന്നില്‍ വച്ചു അമ്മ നശിപ്പിക്കപ്പെടാതിരിക്കണം, അമ്മയുടെ കണ്‍മുന്നില്‍ വച്ച് മക്കള്‍ നശിപ്പിക്കപ്പെടുന്നതും കാണാതിരിക്കണം എന്ന കരുതലോടെയുള്ള ഈ പ്രാര്‍ത്ഥനയും ശ്രമവും ശ്രേഷ്ഠമായിരിക്കുന്നു.

സിംഹത്തിന്റെ മനസ്സും ആര്‍ദ്രമായി. അതു പറഞ്ഞു: ”പേടമാനേ! ഞാന്‍ നിന്നെ ഭക്ഷിക്കുന്നില്ല. എനിക്കു ഇപ്പോള്‍ വിശപ്പില്ലാഞ്ഞിട്ടാണ്. എന്നെ നീ അധികദൂരം ഓടിച്ചില്ലല്ലൊ. ഞാന്‍ ഓടിയോടി വിശക്കുകയും, ഓടിയോടി നീ തളരുകയും ചെയ്യുന്ന ഒരു നിമിഷത്തില്‍ ചാടിപ്പിടിച്ചു കടിച്ചുകീറി തിന്നുന്നതിന്റെ സുഖമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതു നീ കളഞ്ഞില്ലേ? പോയ്‌ക്കോളൂ. വിശക്കുമ്പോള്‍ ഞാന്‍ വേറെ ഇര അന്വേഷിച്ചോളാം.”

ഇത്രയും പറഞ്ഞു സിംഹം തന്റെ വഴിക്കുപോയി. ആ മൃഗരാജന്റെ നീതിബോധത്തെ മനസാ വാഴ്‌ത്തിക്കൊണ്ടു പേടമാന്‍ തെല്ലിട അവിടെ നോക്കിനിന്നു.

പെട്ടെന്നാണ് അവളുടെ നെഞ്ചത്തു ഒരു കൂരമ്പുവന്നു തറച്ചത്! വേദനയില്‍ പിടഞ്ഞു വീഴുന്നതിന് മുമ്പു, ശരം വന്ന ദിക്കിലേക്കു പേടമാനിന്റെ കണ്ണുകള്‍ ഓടി!

ഒരു മനുഷ്യന്‍! ഒരു നിഷാദന്‍!

അവന്റെ തോളില്‍ കാണുന്നതു ചലനമറ്റ തന്റെ പൊന്നോമനകളാണല്ലോ!

”ഹാ! ഭുവനമേ, ഗഗനമേ!

ഈ വനത്തിലെ മൃഗമനസ്സുപോലും ദയാപരം. പക്ഷേ മനുഷ്യരോ? സര്‍വ്വവിനാശകാരികള്‍! ഇവര്‍ക്കില്ലല്ലോ ലോകമര്യാദകള്‍! ഇവരുടെ മനസ്സു മാറ്റേണമേ!”

തന്റെ ചോരപ്പൂക്കളും കണ്ണീരും ഭൂമിയിലര്‍പ്പിച്ചുകൊണ്ടു ആ പേടമാന്‍ കണ്ണുകളടച്ചു!

Tags: സാഹിത്യംകഥസിംഹങ്ങള്‍deer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

Kerala

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

Kerala

തൃശൂരില്‍ മാനിനെ കെട്ടിയിട്ട് റീല്‍ ചെയ്തു ; തിരുവനന്തപുരം സ്വദേശി കീഴടങ്ങി, 3 പേര്‍ ഒളിവില്‍

Kerala

വയനാട്ടില്‍ മാനിനെ പാകം ചെയ്ത് കഴിച്ച 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.