Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുഞ്ഞു പിറന്നാല്‍…

ശുഭമുഹൂര്‍ത്തത്തില്‍ നിലവിളക്കു കൊളുത്തി വച്ച്, ഗണപതിയ്‌ക്കൊരുക്കിയ ശേഷം, കുളിച്ചു ശുഭ്രവസ്ത്രധാരിയായ കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ മടിയിലിരുത്തിയാണ് പേരിടീല്‍ കര്‍മം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 07:00 am IST
in Samskriti

കുടുംബത്തിനും സമൂഹത്തിനും നന്മ ചെയ്യുന്ന ഉത്തമനായ ഒരു കുഞ്ഞിനെ പോറ്റി വളര്‍ത്താന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടാവില്ല. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ പാലിക്കേണ്ടതായ ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. പ്രസവാനന്തര കര്‍മ്മങ്ങളില്‍ പെടുന്നവയാണവ.  

വയമ്പും സ്വര്‍ണവും തേനില്‍ അരച്ച് നവജാതശിശുവിന്റെ നാക്കില്‍ തൊട്ടു കൊടുക്കുന്ന പതിവുണ്ട്. ഇത് ജനിച്ചയുടനെ അനുഷ്ഠിച്ചു വരുന്നതാണ്.  ജനിച്ച് ഒമ്പതാം നാളിലാണ് കണ്ണെഴുതുന്ന ചടങ്ങ്. നാരങ്ങയും കയ്യോന്നി നീരും വൃത്തിയുള്ള വെളുത്ത ശീലയില്‍ മുക്കി ഉണക്കിയെടുത്ത് വെളിച്ചെണ്ണയില്‍ മുക്കി കത്തിച്ച് അതിന്റെ തിരിയില്‍ നിന്നുള്ള കരി  ഓട്ടു പാത്രത്തിനു മീതെ പിടിപ്പിച്ച് അടര്‍ത്തിയെടുത്താണ് കുഞ്ഞുങ്ങള്‍ക്കുള്ള കണ്‍മഷി തയ്യാറാക്കിയിരുന്നത്. ആദ്യമായി കണ്ണെഴുതുന്നത് ഇടതു കണ്ണിലാവണമെന്നാണ് വിശ്വാസം.  

മുഹൂര്‍ത്തം നോക്കി വേണം കുഞ്ഞിനെ ആദ്യമായി തൊട്ടിലില്‍ കിടത്താന്‍. ചൊവ്വ, ശനി ദിവസങ്ങള്‍ ഈ കര്‍മ്മത്തിന് നിഷിദ്ധമാണ്.  കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ പലതും കാലഹരണപ്പെട്ടെങ്കിലും നാമകരണം ഇപ്പോഴും പരമ്പരാഗതമായി തന്നെ ഹൈന്ദവര്‍ അനുഷ്ഠിച്ചു പോരുന്നു. ഇതും മുഹൂര്‍ത്തം നോക്കിയാണ് നടത്തേണ്ടത്. ജനിച്ച് 28ാം നാളിലാണ് നാമകരണം പൊതുവേ നടത്താറുള്ളത്.

ഈശ്വരനാമങ്ങളായിരുന്നു മുമ്പൊക്കെ നല്‍കിയിരുന്നത്. ഇടയ്‌ക്ക് പേരുകളില്‍ പ്രത്യേകിച്ച് അര്‍ത്ഥമില്ലാത്തവ കയറി വന്നെങ്കിലും ഇന്ന് വീണ്ടും ദൈവനാമങ്ങളിലേക്ക് തിരികെപ്പോകുന്ന പ്രവണത കാണാം. പേരുകള്‍ ആനന്ദം പ്രദാനം ചെയ്യുന്നവയാകണം. ഉച്ചരിക്കാന്‍ എളുപ്പമുള്ളതും. അര്‍ത്ഥശൂന്യമായ നാമങ്ങള്‍ കഴിയുന്നതും ഇടരുത്.  

ശുഭമുഹൂര്‍ത്തത്തില്‍ നിലവിളക്കു കൊളുത്തി വച്ച്, ഗണപതിയ്‌ക്കൊരുക്കിയ ശേഷം, കുളിച്ചു ശുഭ്രവസ്ത്രധാരിയായ കുഞ്ഞിനെ അച്ഛനോ മുത്തച്ഛനോ, മുത്തശ്ശിയോ, അമ്മാവനോ മടിയിലിരുത്തിയാണ് പേരിടീല്‍ കര്‍മം നടത്തുന്നത്.  അന്നപ്രാശനം അല്ലെങ്കില്‍ ചോറൂണാണ് പ്രാധാന്യമുള്ള മറ്റൊരു ചടങ്ങ്. ആദ്യമായി അരിയാഹാരം നല്‍കുന്ന ഈ ചടങ്ങ് ആണ്‍കുട്ടികള്‍ക്ക് 6,8,10 തുടങ്ങിയ മാസങ്ങളിലും പെണ്‍കുട്ടികള്‍ക്ക് 5,7,9 തുടങ്ങിയ മാസങ്ങളിലും നല്‍കുന്നത് ഉത്തമമാണ്. ഏറെയും ക്ഷേത്രങ്ങളിലാണ് ചോറൂണ് നടത്തറുള്ളത്. അന്നപ്രാശനനാള്‍ മുതല്‍ ഭൂമീദേവിയും കുഞ്ഞിന് അമ്മയായി മാറുന്നുവെന്നാണ് സങ്കല്‍പം.  മുഹൂര്‍ത്തപ്രകാരം ചെയ്യേണ്ട മറ്റൊരു കര്‍മമാണ് കാതു കുത്ത്. ഇത് പെണ്‍കുട്ടികള്‍ക്കെന്ന പോലെ ആണ്‍കുട്ടികള്‍ക്കും പണ്ടു കാലങ്ങളില്‍ നടത്തിയിരുന്നു.

Tags: child
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തിരുവനന്തപുരത്ത് ഒരു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Kerala

ഒരു വയസുള്ള കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് കടന്ന യുവതിക്കായി അന്വേഷണം ഊർജ്ജിതം

പുതിയ വാര്‍ത്തകള്‍

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.