Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്പിജിയെ കുറ്റപ്പെടുത്താനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ നീക്കം പൊളിയുന്നു; പഞ്ചാബ് പൊലീസിനയച്ച എസ്പിജി റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു

പഞ്ചാബില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ (എസ്പിജി) മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 06:54 pm IST
in India

ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയ്‌ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ (എസ്പിജി) മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചത്.

എന്നാല്‍ പഞ്ചാബ് സര്‍ക്കാരിന്റെ വാദങ്ങളെ പൊളിക്കുന്ന തെളിവുകളാണ് റിപ്പബ്ലിക് ടിവി ശനിയാഴ്ച പുറത്തുവിട്ടത്. 31 പേജുള്ള എസ്പിജി റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് പഞ്ചാബ് പൊലീസിന് നല്‍കുന്നുണ്ട്. ജനവരി മൂന്ന് അയച്ച കത്തില്‍ എസ്പിജി പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ വിശദാംശങ്ങള്‍, ആവശ്യമായ സുരക്ഷസജ്ജീകരണങ്ങള്‍, ട്രാഫിക് നിയന്ത്രണങ്ങള്‍ എന്നീ കാര്യങ്ങള്‍ പഞ്ചാബ് പൊലീസിനോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫിറോസ്പൂരിലേക്കുള്ള യാത്രയ്‌ക്കിടിയില്‍ ഭട്ടിണ്ടയിലെ ഫ്‌ളൈഓവറിന് മുകളിലാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ 15 മുതല്‍ 20 മിനിറ്റ് വരെ കുടുങ്ങിയത്. തൊട്ടരികെ കര്‍ഷകപ്രക്ഷോഭം നടത്തുന്ന പ്രവര്‍ത്തകരായിരുന്നു. ഇവിടെയാണ് പ്രധാനമായും സുരക്ഷവീഴ്ച ഉണ്ടായത്.

എസ്പിജി പഞ്ചാബ് പൊലീസിനോട് ദേശീയപാത അഞ്ചില്‍ ട്രാഫിക് ഒരിയ്‌ക്കലും നിലയ്‌ക്കരുതെന്നും ഗതാഗത നിയന്ത്രണത്തിന് ബദല്‍സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചിരുന്നു. കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ഖില ഹെലിപാഡ്, രക്തസാക്ഷിസ്മാരകം, ഫിറോസ്പൂര്‍ റാലി മൈതാനം എന്നിവിടങ്ങളില്‍ അടിയന്തരസാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രത്യേകം നിര്‍ദേശങ്ങള്‍ എസ്പിജി മുന്നോട്ട് വെച്ചിരുന്നതായും കത്തുകള്‍ സൂചിപ്പിക്കുന്നു. എസ്പിജിയും പഞ്ചാബ് പൊലീസും തമ്മില്‍ സുരക്ഷാനടപടികളുടെ കാര്യത്തില്‍ പ്രത്യേക വിലയിരുത്തല്‍ യോഗവും നടന്നിരുന്നു.

ബ്ലു ബുക്കിലെ പ്രൊട്ടോക്കോള്‍ പൊലീസ് പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുജാഹിദ്ദീന്‍, എല്‍ഇടി, എച്ച് യുഎം, ടിടിപി, എച്ച് എം, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സിഖ് തീവ്രവാദികള്‍ എന്നിങ്ങനെയുള്ള സംഘങ്ങളില്‍ നിന്നും പ്രധാനമന്ത്രിയ്‌ക്കുള്ള ഭീഷണികളെക്കുറിച്ച് എസ്പിജി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇടത് തീവ്രവാദികളെയും എല്‍ടിടിഇ തീവ്രവാദികളെയും ശ്രദ്ധിക്കാനും സൂചന നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി-ഫിറോസ്പൂരിലെ റാലി- ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്നും വെറും 14-15 കിലോമീറ്റര്‍ മാത്രം അകലെയാണ്. പാകിസ്ഥാനില്‍ നിന്നുള്ള പീരങ്കികളില്‍ നിന്നും നിറയൊഴിച്ചാല്‍ കൊല്ലപ്പെടാവുന്ന അത്രയ്‌ക്ക്  

ഫിറോസ്പൂരില്‍ 42,750 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനവും ബിജെപി, സഖ്യകക്ഷികളായ പിഎല്‍സി, എസ്എഡി (ഡി) എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തുന്ന റാലി എന്നിവയാണ് ആസൂത്രണം ചെയ്തിരുന്നത്.

പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് തിരിച്ചുവന്നതിനെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. തന്റെ ഗ്രൂപ്പില്‍പ്പെട്ടവരാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ബികെയു (ക്രാന്തികാര്‍) ഗ്രൂപ്പിന്റെ നേതാവ് സുര്‍ജിത് സിങ് ഫൂല്‍ അവകാശപ്പെട്ടിരുന്നു. പഞ്ചാബ് പൊലീസാകട്ടെ 150 പേര്‍ക്കെതിരെ വെറും 200 രൂപ പിഴയൊടുക്കേണ്ട ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ എസ്പിജിയാണ് വീഴ്ച വരുത്തിയതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ മാത്രം ശ്രദ്ധിക്കുന്ന എസ്പിജിക്ക് ഒരു വര്‍ഷം 592 കോടിയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കായി ചെലവഴിക്കുന്നത്. താന്‍ ഭട്ടിണ്ട വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയതില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയ്‌ക്ക് നന്ദി പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി പരോക്ഷമായി എസ്പിജിയെക്കുടി വിമര്‍ശിക്കുകയായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ എസ്പിജിയുടെ 31 പേജുള്ള റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് സുരക്ഷാവീഴ്ച വരുത്തിയത് പഞ്ചാബ് സര്‍ക്കാരും പൊലീസുമാണെന്നാണ്.

Tags: പ്രധാനമന്ത്രിയുടെ സുരക്ഷറിപ്പോര്‍ട്ട്dayspunjabWarningപഞ്ചാബ് പൊലീസ്എസ്പിജിചരണ്‍ജിത് സിങ് ചന്നി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

India

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.