Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാര്‍ക്കറ്റുകളില്‍ കൂലിത്തര്‍ക്കം, കൂലി വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് വ്യാപാരികള്‍, ലേബര്‍ ഓഫീസറുടെ ഉത്തരവ് നടപ്പാക്കണമെന്ന് തൊഴിലാളികള്‍

2022 ജനുവരി ഒന്ന് മുതല്‍ നിലവിലെ വേതനത്തില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിപ്പിച്ച് വിതരണം ചെയ്യാന്‍ 2021 ഡിസംബര്‍ 15ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിട്ടത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ആറു മാസത്തെ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിച്ച വേതനം നല്‍കണമെന്നാണ് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:12 pm IST
inKerala

തൃശ്ശൂര്‍: നഗരത്തില്‍ ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാര്‍ക്കറ്റുകളില്‍ വേതന വര്‍ധനവ് സംബന്ധിച്ച് ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മില്‍ തര്‍ക്കം. 17 ശതമാനം വേതനം വര്‍ധിപ്പിച്ചുള്ള ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് നടപ്പിലാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പരിഷ്‌കരിച്ച വേതനം നല്‍കാന്‍ നിലവില്‍ സാധിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ഒരു വിഭാഗം വ്യാപാരികളെടുത്തിട്ടുള്ള നിലപാടിനെ തുടര്‍ന്ന് മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്തംഭനത്തിനും സംഘര്‍ഷത്തിനും കാരണമായി .

കൂലി വര്‍ധനവ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നാളെ മുതല്‍ കയറ്റിറക്ക് നടത്തില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ഇതോടെ മാര്‍ക്കറ്റുകളില്‍ വ്യാപാരം നടക്കില്ല. വേതന വര്‍ധനവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമരമാരംഭിക്കാനുള്ള നീക്കത്തിലാണ് തൊഴിലാളികള്‍. മൂന്ന് മാര്‍ക്കറ്റുകളിലുമായി ഭരണപക്ഷ-പ്രതിപക്ഷ യൂണിയനുകളിലടക്കം 500 ഓളം ചുമട്ടുതൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. തൊഴിലാളികള്‍ സമരം ആരംഭിച്ചാല്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും.

അശാസ്ത്രീയവും ഏകപക്ഷീയവുമായാണ് കൂലി വര്‍ധിപ്പിച്ചതെന്ന് വ്യാപാരി സംഘടനകള്‍ പറയുന്നു. വേതനം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച നടപടി ഇതുവരെ ഉണ്ടാകാത്ത സംഭവമാണ്. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് മാര്‍ക്കറ്റുകള്‍ മാസങ്ങളോളം അടച്ചിട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ഒരിടത്തും വേതന വര്‍ധനവ്  ഉണ്ടായിട്ടില്ല. വ്യാപാരം കാര്യമായി നടക്കാത്തത്  കണക്കാക്കാതെയാണ് ഒറ്റയടിക്ക് ഭീമമായ തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ വേതനം വര്‍ധിപ്പിച്ചാല്‍ ആറു മാസത്തിന് ശേഷം വീണ്ടും വര്‍ധനവ് നടപ്പാക്കേണ്ടതുണ്ട്.

ജൂണില്‍ വ്യാപാരികളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് അറിയിച്ചെങ്കിലും ഇതിന് വഴങ്ങാതെയാണ് ഏകപക്ഷീയമായി വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചതെന്ന് ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് പറഞ്ഞു.

ജയ്ഹിന്ദ്, അരിയങ്ങാടി, നായരങ്ങാടി മാര്‍ക്കറ്റുകളില്‍ ഒന്നര വര്‍ഷമായി ചുമട്ടുതൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധിപ്പിച്ചിട്ടില്ലന്നും നിയമവ്യവസ്ഥയെ വ്യാപാരികള്‍ വെല്ലുവിളിക്കുകയാണെന്നും തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു. മാര്‍ക്കറ്റുകളില്‍ ചുമട്ടു തൊഴിലാളി യൂണിയനുകളും വ്യാപാരികളും തമ്മിലുണ്ടാക്കിയ വേതന കരാറിന്റെ കാലാവധി 2020 ഫെബ്രുവരി ആറിന് അവസാനിച്ചിരുന്നു. പരിഷ്‌കരിച്ച വേതനം ലഭിക്കുന്നതിനായി ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുമായി നാലു തവണ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് തൊഴിലാളി യൂണിയനുകള്‍ പരാതി നല്‍കി. അസി.ലേബര്‍ ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഏഴ് തവണ ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികളുടെ നിഷേധാത്മക നിലപാട് മൂലം ചര്‍ച്ചകള്‍ വീണ്ടും പരാജയപ്പെട്ടുവെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

ഇതേ തുടര്‍ന്നാണ് 2022 ജനുവരി ഒന്ന് മുതല്‍ നിലവിലെ വേതനത്തില്‍ നിന്ന് 17 ശതമാനം വര്‍ദ്ധിപ്പിച്ച് വിതരണം ചെയ്യാന്‍ 2021 ഡിസംബര്‍ 15ന് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവിട്ടത്. 2021 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ആറു മാസത്തെ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിച്ച വേതനം നല്‍കണമെന്നാണ് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ്. എന്നാല്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ഡിഎല്‍ഒയുടെ ഉത്തരവ് പ്രകാരമുള്ള പരിഷ്‌കരിച്ച വേതനം വിതരണം ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ്  ഒരു വിഭാഗം വ്യാപാരികള്‍ എടുത്തിട്ടുള്ളതെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ജില്ലാ ലേബര്‍ ഓഫീസറുടെ ഉത്തരവ് നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനറല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) പ്രസിഡന്റ് എം.കെ ഉണ്ണികൃഷ്ണനും ജനറല്‍ സെക്രട്ടറി കെ.എന്‍ വിജയനും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.

വ്യാപാരികള്‍ ധര്‍ണ നടത്തി

തൃശ്ശൂര്‍:  സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ജോയ് പ്ലാശേരി അധ്യക്ഷത വഹിച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി ആന്‍ഡ്രൂസ് മഞ്ഞില, ഭാരതീയ വാണിജ്യ വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി പി.വി സുബ്രഹ്മണ്യന്‍, ജില്ലാ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എ.കെ ഡേവിസ്, കെ.എം ശിവദാസ്, സേവ്യര്‍ചിറയത്ത്, ഷിബു മഞ്ഞളി, സിജോ ചിറക്കേക്കാരന്‍, ജോഷി തേറാട്ടില്‍ ടി.പി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Tags: Thrissurതൊഴിലാളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.