Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് മരണങ്ങള്‍ ഇനിയും പട്ടികയ്‌ക്കു പുറത്ത്, ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ കണക്കുകൾ അട്ടിമറിക്കുന്നു

വിശദമായ കൊവിഡ് മരണപ്പട്ടിക പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും നിരവധി പേരാണ് ഇപ്പോഴും ആ പട്ടികയില്‍ ഉള്‍പ്പെടാത്തത്. കൊവിഡ് ബാധിച്ച് നെഗറ്റീവായി മുപ്പത് ദിവസത്തിനകം മരിച്ചവരുടെ പേരുപോലും പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:54 am IST
inKollam

കൊല്ലം: കൊവിഡ് മരണ കണക്ക് കുറച്ചു കാണിക്കാന്‍ പലമരണങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് നിരവധി കുടുംബങ്ങള്‍ക്കു തിരിച്ചടിയായി. കൊവിഡ് മരണപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ പേരുകള്‍ ഇപ്പോഴാണ് ഓരോന്നായി പുറത്തുവരുന്നത്.  

സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ പലമരണങ്ങളും കൊവിഡ് മരണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കെ 2020 സപ്തംബറില്‍ മരണപ്പെട്ട എഴുകോണ്‍ ശശിഭവനത്തില്‍ എല്‍. ശശിയുടെ മരണം ഇതുവരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.  

എഴുകോണ്‍ വിഎസ്‌വിഎച്ച്എസ്എസിലെ റിട്ട.ജീവനക്കാരനായിരുന്നു ശശി. ഹൃദ്‌രോഗിയായ ഇയാള്‍ 2020 സപ്തംബര്‍ 24ന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയ്‌ക്ക് വാഹനം ഓടിച്ച് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പരിശോധനയില്‍ കൊവിഡ് ബാധിതനാണെന്ന് കണ്ടതിനെതുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അഡ്മിറ്റാണെന്നും കൊവിഡ് പോസിറ്റീവാണെന്നും 14 ദിവസത്തിനുശേഷം മാത്രമെ ഡിസ്ചാര്‍ജാകുവെന്നും ജില്ലാ ആശുപത്രിയില്‍ നിന്നും ബന്ധുക്കളെ അറിയിച്ചു.  

കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാത്തതിനാല്‍ ഹൃദ്‌രോഗത്തിനുള്ള മരുന്നും ഭക്ഷണവും ആശുപത്രിയില്‍ എത്തി ബന്ധുക്കള്‍ കൈമാറി. എന്നാല്‍ അന്നുരാത്രി തന്നെ ശശി മരിച്ചു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യപ്രവര്‍ത്തകരാണ് പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചത്.  

വീട്ടുകാര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പോലും അനുവാദമില്ലായിരുന്നു. വളരെദൂരെ നിന്ന് മാത്രമെ മൃതദേഹം കാണാന്‍ പോലും സാധിച്ചുള്ളു. കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി മകന്‍ ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോഴാണ് മരണം കൊവിഡ് മരണപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വിവരം അറിയുന്നത്. ശശിയുടെ മരണം കൊവിഡ് പട്ടികയില്‍ പെടുത്താത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് മകന്‍ ആരോപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവരാവകാശം വഴി നല്കിയ മറുപടിയിലും ശശിയുടെ മരണം കൊവിഡ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ശശിയുടെ മകന്‍ എസ്. ധനരാജ് ഇതിനെതിരെ കളക്ടര്‍ക്കു പരാതി നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇനിയും നടപടിയുണ്ടായില്ല. നീതിക്കുവേണ്ടി നിയമനടപടികളിലേക്ക് നീങ്ങുകയാണ് ധനരാജ്.  

വിശദമായ കൊവിഡ് മരണപ്പട്ടിക പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടും നിരവധി പേരാണ് ഇപ്പോഴും ആ പട്ടികയില്‍ ഉള്‍പ്പെടാത്തത്. കൊവിഡ് ബാധിച്ച് നെഗറ്റീവായി മുപ്പത് ദിവസത്തിനകം മരിച്ചവരുടെ പേരുപോലും പട്ടികയില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് ഇത്തരത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്.  

ശശിയെപ്പോലെ നിരവധിപേരാണ് കൊവിഡ് മരണപ്പട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നത്. ഇവരില്‍ പലരും ഓരോ കുടംബങ്ങളുടെയും ആശ്രയമായിരുന്നവരാണ്. പല കുടുംബങ്ങളും ഇപ്പോള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിനാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ തടസമാകുന്നത്.

Tags: deathcovidCertificate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.