Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടുക്കുന്ന ഓര്‍മകളും സംഘമെന്ന തണലും; ഹൃദയത്തില്‍ തൊട്ട് ബെന്നിയുടെ കുറിപ്പ്

അമ്മ മണല്‍ പണിക്കും, ഇഷ്ടിക കളത്തിലും മറ്റും കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ബെന്നിയുടെ സഹോദരന്‍ രണ്ടാം വയസില്‍ പനിയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശരിയായ ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്. സഹോദരന്റെ ഓര്‍മയ്‌ക്കായി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ റെന്നിയെന്ന തന്റെ പേര് ബെന്നിയെന്നാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:20 pm IST
in Kerala
ബെന്നിയും അച്ഛൻ റപ്പായിയും

ബെന്നിയും അച്ഛൻ റപ്പായിയും

ചാലക്കുടി: ചെങ്കൊടി കണ്ടാല്‍ രോമാഞ്ചം വരുന്ന കാലമായിരുന്നു അന്ന്. ഇന്ന് കൊലപാതക രാഷ്‌ട്രീയത്തിന്റെ നടുക്കുന്ന ഓര്‍മകളുടേതും. അക്ഷരമുറയ്‌ക്കും മുന്‍പെ മനസില്‍ പതിഞ്ഞത് ഇങ്കിലാബിന്റെ ഈരടികളായിരുന്നെങ്കില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ പാര്‍ട്ടിയെ കുറിച്ചോര്‍ക്കുമ്പോള്‍ വലിയ നടുക്കം മാത്രമാണ് മേലൂര്‍ കോക്കാടന്‍ ബെന്നിയില്‍ അവശേഷിക്കുന്നത്. കൊലപാതക രാഷ്‌ട്രീയവും അച്ഛന്റെ ഓര്‍മകളും നീറ്റലുള്ള ഓര്‍മകളാണെന്ന് ബെന്നി ഫേയ്‌സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

മേലൂരില്‍ പാര്‍ട്ടിയുടെ കേഡറായിരുന്നു ബെന്നിയുടെ അച്ഛന്‍ കോക്കാടന്‍ റപ്പായി. പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച റപ്പായി മേലൂരിലെ ഇരട്ട കൊലപാതകത്തില്‍ ഒന്നാം പ്രതിയാവുകയയായിരുന്നു. ഇതോടെ റപ്പായിയുടെ കുടുംബം അനാഥമായി. തിരിഞ്ഞ് നോക്കാന്‍ പോലും ആരും തയ്യാറായില്ല. കേസിനും മറ്റുമായി അക്കാലത്ത് പാര്‍ട്ടി വലിയ പരിവുകളും മറ്റും നടത്തിയിരുന്നെങ്കിലും കുടുംബത്തിന് യാതൊരു സഹായവും ലഭിച്ചിരുന്നില്ല.

അമ്മ മണല്‍ പണിക്കും, ഇഷ്ടിക കളത്തിലും മറ്റും കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ബെന്നിയുടെ സഹോദരന്‍ രണ്ടാം വയസില്‍ പനിയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ശരിയായ ചികിത്സ ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്.  സഹോദരന്റെ ഓര്‍മയ്‌ക്കായി സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ റെന്നിയെന്ന തന്റെ പേര് ബെന്നിയെന്നാക്കുകയായിരുന്നു.

നായനാര്‍ മുഖ്യമന്ത്രിയായി വന്നതോടെ ശിക്ഷയിളവ് നല്കി എട്ട് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായെങ്കിലും റപ്പായി പതുക്കെ പാര്‍ട്ടിയോട് വിട പറഞ്ഞു.  അക്കാലത്തെ ഓര്‍മകളും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിലേക്ക് അകൃഷ്ടനായതുമെല്ലാം ബെന്നി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.  

ബെന്നിയുടെ നാലാം വയസിലാണ് അച്ഛന്‍ കൊലപാതകിയാവുന്നത്. കെ.ആര്‍ ഗൗരിയമ്മയും, എം.വി. രാഘവനുമെല്ലാം വീട്ടില്‍ വന്നതും അമ്മയേയും അഞ്ചു വയസുകാരനായ എന്നേയും ആശ്വസിപ്പിച്ചതുമെല്ലാം മനസിലുണ്ടിപ്പോഴും. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച അച്ഛനെ പോലുള്ള നിരപരാധികളുടെ കുടുംബങ്ങളെ മൃഗീയമായി വേട്ടായാടുന്ന പോലീസ് ഗൂണ്ടകള്‍ക്കെതിരെ വലിയ ആവേശത്തോടെ എംവിആര്‍ പ്രസംഗിക്കുന്നതുമെല്ലാം ഇന്നും ഓര്‍മയിലുണ്ട.് അഞ്ചാം ക്ലാസില്‍ കല്ലൂകുത്തി യുപി സ്‌കൂളില്‍ പഠിക്കുമ്പോഴും ഞാന്‍ ആകെ അസ്വസ്ഥനായിരുന്നു. ഒരു ദിവസം ക്ലാസില്‍ കയറാതെ ചാലക്കുടിയിലേക്ക്  പോവുകയായിരുന്നു. അന്നെനിക്ക് ചാലക്കുടിയില്‍ അറിയാവുന്നത് സിപിഎമ്മിന്റെ ഏരിയ കമ്മിറ്റിയാഫീസും, കോടതിയുമായിരുന്നു. വിശപ്പും ദാഹവും സഹിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നിരുന്ന ഞാന്‍ ഒടുവില്‍ കണ്ണംമ്പുഴ അമ്പലത്തിനടുത്തെത്തി. രാവിലെയൊന്നും കഴിക്കാതെ നടക്കുകയായിരുന്ന എനിക്ക് നല്ലത് പോലെ വിശപ്പും ദാഹവും വന്നപ്പോള്‍ വേറെയൊന്നും ആലോചിക്കാതെ നേരെ കണ്ട ഒരു ഓടിട്ട വീട്ടിലേക്ക് കയറി ചെല്ലുകയായിരുന്നു. അവിടെ കണ്ട പ്രായമായ വല്ല്യമ്മയോട് കുടിക്കാന്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. അവര്‍ വെള്ളത്തോടൊപ്പം കഴിക്കാന്‍ ഭക്ഷണവും നല്കി. ഈ ദാഹം തീര്‍ക്കലാണ് എന്റെ ജീവിതത്തിലെ വഴിതിരാവായത്. ആ വല്ല്യമ്മയായിരുന്നു അംബുജാക്ഷി ടീച്ചര്‍. അന്നത്തെ കാലത്ത് ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ടീച്ചര്‍.  

ടീച്ചറുടെ വീട് പിന്നീട് ആര്‍എസ്എസിന്റെ കാര്യലയമാവുകയായിരുന്നു. എന്റെ അവസ്ഥ കണ്ട ടീച്ചര്‍ എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കി. പോകാന്‍ നേരത്ത് ബസിന് പോകാന്‍ 20 രൂപയും അന്നെനിക്ക് തന്നു. അന്നത്തെ കാലത്ത് 20 രൂപ വലിയൊരു തുകയായിരുന്നു. അന്ന് ഇഷ്ടിക കളത്തില്‍ പണിക്ക് പോയാല്‍ അമ്മക്ക് കിട്ടുന്ന കൂലിയും അതായിരുന്നു.  

മറ്റൊരാളില്‍ നിന്ന് അര്‍ഹതയില്ലാത്ത പണം സ്വീകരിക്കരുതെന്ന അച്ഛന്റെ വാക്കുകള്‍ ഓര്‍ത്തപ്പോള്‍ ടീച്ചറെ പണം തിരിച്ച് ഏല്‍പ്പിച്ചു. കാരണം പറഞ്ഞപ്പോള്‍ ടീച്ചറും സമ്മതിക്കുകയായിരുന്നു. സമീപത്തുള്ള ബസ് സ്റ്റാന്റില്‍ വന്ന് ടീച്ചര്‍ മേലൂരിലേക്കുള്ള ബസില്‍ കയറ്റി വിട്ടതെല്ലാം ഇപ്പോഴും വലിയ ഓര്‍മകളാണ്. പിന്നീട് ഇടക്കിടക്ക് ടീച്ചറെ കാണാന്‍ ഞാന്‍ അവിടെ പോകുമായിരുന്നു. അവര്‍ പറഞ്ഞു തന്ന മഹാഭാരതത്തിലേയും രാമയണത്തിലേയും കഥകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ടീച്ചറാണ് സംഘമെന്ന വലിയ പ്രസ്ഥാനത്തെ എനിക്ക് പരിചയപ്പെടുത്തി തന്നത്.വ്യക്തികളെ നല്ല രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് സംഘത്തിന്റെ ശാഖകള്‍ക്ക് കഴിയുമെന്ന തിരിച്ചറിവാണ് എന്നേയും സ്വയം സേവകനാക്കിയത്. ഹൈസ്‌കൂള്‍ പഠന സമയത്ത്  എബിവിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.  

മേലൂരില്‍ സിപിഎമ്മിനു വേണ്ടി ജയില്‍ വാസം അനുഭവിക്കുന്ന കോക്കാടന്‍ റപ്പായിയുടെ മകന് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍  ധൈര്യം നല്കിയിരുന്നത് അക്കാലത്ത് സിപിഎം വിട്ട് വന്ന പട്ടലി മോഹനന്‍ ചേട്ടനായിരുന്നു. അംബൂജാക്ഷി ടീച്ചറും സംഘവുമാണ് എന്നെ ഞാനാക്കിയത്. അല്ലെങ്കില്‍ ഞാനും അപ്പനെ പോലെ ഒരാളായി ജീവിതം നശിപ്പിച്ചുകളയുമായിരുന്നു. ബെന്നി കുറിക്കുന്നു.

Tags: BennyMeloorആര്‍എസ്എസ്cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.