എറണാകുളം: കോളെജ് തുടങ്ങാനുള്ള അനുമതി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇടുക്കിയിലെ ചില സിപി ഐ നേതാക്കള്‍ 86 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം. വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ റിട്ട. എസ് ഐ ക്ക് പരാതി ലഭിച്ചു.
കോഴിക്കോട് കീഴക്കേപ്പറമ്പില് ശ്രീധരനും മകന് ശ്രീലേഷുമാണ് വണ്ടന്മേട് പൊലീസില്‍ പരാതി നല്‍കിയത്. 2013 നും 2017നും ഇടയിലാണ് തട്ടിപ്പ് നടത്തിയത്. പാര്‍ട്ടി ഫണ്ടിലേക്ക് എന്ന് പറഞ്ഞ് 50 ലക്ഷം രൂപ ആദ്യം വാങ്ങിയതായി പരാതിക്കാര്‍ പറയുന്നു.
വണ്ടന്മേടിലെ സിപി ഐ നേതാക്കളായ കെ.കെ. സജികുമാര#്, സി.കെ.കൃഷ്ണന്‍കുട്ടി, വി. ധനപാലന്, ഒരു ഐ എ എസ് ഉദ്യോഗസ്ഥന്, സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുതുതായി കോളെജ് ആരംഭിക്കാനുള്ള അനുമതി വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് സിപി ഐ നേതാക്കള്‍ കൈക്കൂലി വാങ്ങിയതെന്ന് പറയുന്നു.
നേരത്തെ കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപണവിധേയരായ സിപി ഐ നേതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണംമ. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സഹായം നല്കണമെന്നപേക്ഷിച്ചിരുന്നു. ഇപ്പോള്‍ പണം നഷ്ടപ്പെട്ട പൊലീസ് സ്റ്റേഷന് പരിധിയായ വണ്ടന്മേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ശ്രീധരനും മകന് ശ്രീലേഷും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: