Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കെ-റെയില്‍ കല്ലിടല്‍ ഏറ്റുമുട്ടലിലേക്ക്; രാത്രിയില്‍ ഒളിച്ചെത്തി വീട്ടുപറമ്പുകളില്‍ സര്‍വേ കല്ലിട്ടു, സഹായത്തിന് വൻ പോലീസ് സംഘവും

കൂര്‍ക്കഞ്ചേരി വില്ലേജില്‍ സോമില്‍ റോഡ് ഭാഗത്ത് റെയില്‍വേ ലൈനിനോടു ചേര്‍ന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കല്ലിട്ടിട്ടുള്ളത്. സ്ഥല ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും സംഭവമറിഞ്ഞ് അന്വേഷിച്ച് എത്തിയവരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 02:30 pm IST
in Thrissur

തൃശ്ശൂര്‍: കെ-റെയില്‍ പദ്ധതിയുടെ അതിരു കല്ലിടല്‍ ഏറ്റുമുട്ടലിലേക്ക്. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന്  സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. ജനങ്ങളെ വെല്ലുവിളിച്ചുള്ള നടപടികളിലൂടെ സര്‍ക്കാര്‍ ഗുണ്ടായിസമാണ് ചെയ്യുന്നത്. ജനങ്ങളെ ആശങ്കയിലാക്കിയുള്ള നിയമ വിരുദ്ധ അതിരു കല്ലിടല്‍ അനുവദിക്കില്ല.  പരിസ്ഥിതി ആഘാത പഠനവും സാമൂഹിക ആഘാത പഠനവും നടത്താനെന്ന പേരില്‍ ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും സ്ഥലമുടമയെ അറിയിക്കാതെ രാത്രിയിലെത്തിയാണ് അതിരു കല്ലിടുന്നത്.  

കൂര്‍ക്കഞ്ചേരി വില്ലേജില്‍ സോമില്‍ റോഡ് ഭാഗത്ത് റെയില്‍വേ ലൈനിനോടു ചേര്‍ന്നും പൂങ്കുന്നം വില്ലേജിലെ പ്രദേശങ്ങളിലുമാണ് കല്ലിട്ടിട്ടുള്ളത്. സ്ഥല ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്നും സംഭവമറിഞ്ഞ് അന്വേഷിച്ച് എത്തിയവരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. കൂര്‍ക്കഞ്ചേരി ഭാഗത്ത് 12 വീടുകളിലും പൂങ്കുന്നത്ത്  അഞ്ചും കെ റെയില്‍ എന്ന് എഴുതിയ മഞ്ഞ നിറത്തിലുള്ള കല്ലുകളാണ് സ്ഥാപിച്ചിട്ടുള്ളത്.  പാടത്തും മറ്റുമായി ശ്രദ്ധയില്‍പ്പെടാത്ത ഇടങ്ങളില്‍ കല്ലിട്ടിട്ടൂണ്ടൊയെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതു മാറ്റാനാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ തീരുമാനം.  

തൃശൂൂർ കോര്‍പറേഷന്‍ പരിധിയിലെ ആറ് ഡിവിഷനുകള്‍ ഉള്‍പ്പെടെ ജില്ലയിലെ 35 വില്ലേജുകളിലൂടെയാണ് കെ റെയില്‍ കടന്നുപോകുന്നത്. നേരത്തെ തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ കല്ലിടുന്ന സമയത്ത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയിരുന്നു. ഇക്കാരണത്താലാവാം സ്ഥലമുടകള്‍ അറിയാതെ രാത്രിയിലെത്തി കല്ലിട്ടതെന്നാണ് കെ റെയില്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കെറെയില്‍ അധികൃതര്‍ നിയമവിരുദ്ധമായി ചെയ്യുന്ന അതിരു കല്ലിടല്‍ സ്ഥാപിക്കല്‍ നടപടികള്‍ തടയുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

പദ്ധതിയുടെ മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് 14 മാസവും  സാമൂഹിക ആഘാത പഠനത്തിന് മൂന്ന് മാസവുമാണ് അനുവദിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ടുകള്‍ പദ്ധതി നടപ്പാക്കുന്നതിന് അനുവാദമാണെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ പാടുള്ളൂ. അതിനിടെ റവന്യൂ അധികാരികളുടെ ഒത്താശയോടെ കെആര്‍ഡിസിഎല്‍ കമ്പനിയുടെ പേര് ആലേഖനം ചെയ്ത അതിരു കല്ലുകള്‍ സ്വകാര്യ  ഭൂമിയിലും സര്‍ക്കാര്‍ വക ഭൂമിയിലും സ്ഥാപിക്കുന്നത് നിയമ വിരുദ്ധമായ നടപടിയാണ്.  

അതിരു കല്ലിടല്‍ നടപടിയ്‌ക്ക് വന്‍ പോലീസ് സന്നാഹം ഒരുക്കി  പോലീസ് രാജ് സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഠനങ്ങള്‍ക്ക് അടിസ്ഥാനമാക്കേണ്ട വിശദ പഠന രേഖ (ഡിപിആര്‍) ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് മുമ്പ് പൊതുജനങ്ങള്‍ക്കും റവന്യൂ-തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഡിപിആര്‍ നല്‍കിയില്ലെങ്കില്‍ പാത കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ സഹകരിക്കില്ല. പഠനങ്ങളുടെ മറവില്‍ നിയമവിരുദ്ധമായി അതിരു കല്ലിടല്‍ നടപടികള്‍ തുടര്‍ന്നാല്‍ ശക്തിയായി ചെറുക്കും.ബിജെപിയും കോമ്ഗ്രസും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഇടതുപക്ഷ അനുകൂല സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും യുവകലാ സാഹിതിയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്.  

Tags: ThrissurK railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.