Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയിലെ അമരാവതി, നാന്‍ദേദ് കലാപം: ചുക്കാന്‍ പിടിക്കുന്ന റാസ അക്കാദമി ഉദ്ധവ് താക്കറെയുടെ കീഴില്‍ ഭീതിദമായ രീതിയില്‍ വളരുന്നു

മുസ്ലിം സംഘടനയായ റാസ അക്കാദമി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ കീഴില്‍ ശക്തിപ്രാപിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഈയിടെ ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്‍ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ട മുസ്ലിങ്ങളുടെ അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 04:42 pm IST
inIndia
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാന്‍ദെദില്‍ കല്ലേറിലേക്ക് വളര്‍ന്ന അക്രമം (വലത്ത്)

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാന്‍ദെദില്‍ കല്ലേറിലേക്ക് വളര്‍ന്ന അക്രമം (വലത്ത്)

മുംബൈ: മുസ്ലിം സംഘടനയായ റാസ അക്കാദമി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായ മഹാവികാസ് അഘാദി സര്‍ക്കാരിന്റെ കീഴില്‍ ശക്തിപ്രാപിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ഈയിടെ ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ അമരാവതി, മാലെഗാവോണ്‍, നാന്‍ദെദ്, യവത്മാള്‍, വാഷിം എന്നീ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിട്ട മുസ്ലിങ്ങളുടെ അക്രമത്തിന് ചുക്കാന്‍ പിടിച്ചത് റാസ അക്കാദമിയാണ്.

1978ല്‍ സ്ഥാപിതമായ റാസ അക്കാദമി സുന്നി പണ്ഡിതനായ അഹ്മദ് റാസ ഖാന്റെ ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്ന സംഘടനയായിരുന്നു. ഇപ്പോള്‍ ധാരാളമായി മുസ്ലിം പണ്ഡിതരും സാധാരണ മുസ്ലിങ്ങളും ഈ സംഘടനയെ പിന്തുണയ്‌ക്കുന്നു. മുഹമ്മദ് സയീദ് നൂറിയാണ് ഇതിന്റെ സ്ഥാപകന്‍. വിവിധ ഇസ്ലാമിക വിഷയങ്ങളില്‍ നൂറു കണക്കിന് പുസ്തകങ്ങളാണ് സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2011ല്‍ മുംബൈയിലെ ആസാദ് മൈതാനത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് റാസ അക്കാദമി കുപ്രസിദ്ധീയാര്‍ജ്ജിക്കുന്നത്. ബര്‍മയില്‍ സൈന്യം റോഹിംഗ്യാസിനെതിരെ അതിക്രമങ്ങള്‍ നടത്തുന്നതില്‍ പ്രതിഷേധചിച്ചായിരുന്നു മഹാരാഷ്‌ട്രയില്‍ ആസാദ് മൈതാനത്ത് മാര്‍ച്ച് നടത്തിയത്. ഇത് പിന്നീട് കലാപമായി രൂപാന്തരപ്പെട്ടു.

പിന്നീടങ്ങോട്ട് മഹാരാഷ്‌ട്രയില്‍ ഒരു പിടി അക്രമാസക്ത പ്രതിഷേധങ്ങളില്‍ റാസ അക്കാദമി ഉണ്ടായിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെയാണ് ഈ സംഘടന കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്.

മുഹമ്മദ് നബിയെ കാര്‍ട്ടൂണ്‍ വരച്ച് അപമാനിച്ച ഫ്രാന്‍സിലെ പത്രത്തിനെതിരെയും ആ പത്രത്തെ പിന്തുണച്ച ഫ്രാന്‍സിലെ സര്‍ക്കാരിനെതിരെയും റാസ അക്കാദമി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ ഫത് വ പുറപ്പെടുവിക്കാന്‍ ഇവര്‍ ഇസ്ലാമിക രാഷ്‌ട്രങ്ങളോട് ആഹ്വാനവും ചെയ്തിരുന്നു. മദിന നഗരത്തില്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമെടുത്തതിന്റെ പേരില്‍ സൗദി സര്‍ക്കാരിനെതിരെ റാസ അക്കാദമിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

ഈ വര്‍ഷം പല തവണ റാസ അക്കാദമിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പലയിടങ്ങളിലും അക്രമസമരങ്ങള്‍ നിര്‍ത്താന്‍ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നു. നാന്‍ദെദ് പ്രദേശത്താണ് ഈ സംഘടനയുടെ ശക്തി കൂടുതല്‍ പ്രകടമാകുന്നത്. ഇക്കഴിഞ്ഞ ദിവസം ത്രിപുരയില്‍ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇവര്‍ പല സമുദായങ്ങള്‍ ഒന്നിച്ച് ജീവിക്കുന്ന നാന്‍ദെദിലെ ചില പ്രദേശങ്ങളിലേക്ക് അക്രമിച്ചുകയറി. പൊലീസ് തടഞ്ഞപ്പോള്‍ കല്ലേറ് തുടങ്ങി. തുടര്‍ന്ന് പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. ബിജെപി എംഎല്‍എ നിതേഷ് റാണെ റാസ അക്കാദമിയെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സംഘടന ഒരു തീവ്രവാദി സംഘടനയാണെന്നാണ് നിതേഷ് റാണെയുടെ അഭിപ്രായം.

മഹാവികാസ് അഘാദി സര്‍ക്കാരിന് കീഴില്‍ ഈ സംഘടനയ്‌ക്ക് സാമൂഹ്യ അംഗീകാരം ലഭിച്ചിരിക്കുകയാണ്. അതിന്റെ തണലില്‍ സംഘടന അവരുടെ തീവ്രവാദ നിലപാടുകള്‍ സങ്കോചമില്ലാതെ പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ്.

2020ല്‍ പൗരത്വഭേദഗതി നിയമം വന്നപ്പോള്‍ റാസ അക്കാദമി നേതാക്കള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ടിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ സംഘടന ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. ഇതോടെ സംഘടനയ്‌ക്ക് കൂടുതല്‍ അംഗീകാരവും ബലവും കൈവന്നു. കോവിഡ് 19 കാലത്ത് ഈദ് പ്രകടനം അനുവദിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കോവിഡ് കാലത്തും പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഉദ്ധവ് താക്കറേയ്‌ക്ക് കത്തെഴുതി. ഇതെല്ലാം വിജയത്തിലെത്തിയത് സംഘടനയ്‌ക്ക് ശക്തിപകര്‍ന്നതായി പറയുന്നു. മുഹമ്മദ് ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ നിരോധിക്കണമെന്ന സംഘടനയുടെ ആവശ്യം ശിവസേന സര്‍ക്കാര്‍ അംഗീകരിച്ചതോടെയും സംഘടന കുടതല്‍ ബലവത്തായി. മുഹമ്മദ് നബിയുടെ ചിത്രം കാണിച്ചതിന് ബിബിസിയോട് റാസ അക്കാദമിയുടെ പിന്‍ബലത്തോടെ മറ്റൊരു സംഘടന മാപ്പപേക്ഷിച്ചിരുന്നു. വൈകാതെ ബിബിസി മാപ്പപേക്ഷിച്ചതും സംഘടനയ്‌ക്ക് വീര്യം പകര്‍ന്നു.

ഇതോടെ ഈ സംഘടനയും വളരുകയാണ്. കൂടുതല്‍ യുവാക്കള്‍ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. നാന്‍ദേദില്‍ സംഘടന നടത്തിയ കുത്തിയിരുപ്പ് സമരത്തില്‍ ഒട്ടേറെപ്പേര്‍ അക്രമാസക്തരായത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. എന്തായാലും റാസ അക്കാദമിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്. ശിവസേനയ്‌ക്കുള്ളിലും ഇതേക്കുറിച്ച് അസ്വാരസ്യങ്ങളുണ്ടെങ്കിലും ഭരണത്തിലിരിക്കാനുള്ള നേതാക്കളുടെ താല്‍പര്യം കാരണം ആരും വിയോജിപ്പ് പുറത്ത് പ്രകടിപ്പിക്കുന്നില്ല.

Tags: violenceUddhav ThackerayShiv Senaമഹാവികാസ് അഘാധിഅമരാവതിനാന്‍ദെദ് അക്രമംഅമരാവതി അക്രമംറാസ അക്കാദമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.