Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയുടെ വാക്ക് പതിരായി; നെല്ലിന് വില കിട്ടാതെ കര്‍ഷകര്‍, താങ്ങുവില വീണ്ടും വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍, കർഷക സംഘടനകൾ പ്രതിഷേധത്തിൽ

സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ച് നിരവധി കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 02:21 pm IST
in Kerala

തൃശ്ശൂര്‍: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28.72 രൂപയ്‌ക്ക് നെല്ല് സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ സംഭരണ വില സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ 28 രൂപ മാത്രമാണ് താങ്ങുവിലയായി പറയുന്നത്.  

നെല്ല് സംഭരണത്തിന് മുന്നോടിയായി ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ കഴിഞ്ഞ ഓഗസ്ത് 26ന് വിളിച്ച യോഗത്തിന് ശേഷം നടത്തിയ പ്രഖ്യാപനത്തിലാണ് ഇത്തവണ 28 രൂപ 72 പൈസയ്‌ക്ക് നെല്ല് സംഭരിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ നിലവില്‍ നെല്ലെടുക്കുന്നത് 28 രൂപക്കാണ്. എഴുപത്തിരണ്ട് പൈസയാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷം 27.48 രൂപക്കായിരുന്നു നെല്ല് സംഭരിച്ചത്. ഇതില്‍ 18.68 രൂപ കേന്ദ്ര വിഹിതവും 8.80 രൂപ സംസ്ഥാന വിഹിതവുമായിരുന്നു. ഇതിനിടെ കഴിഞ്ഞ ബജറ്റില്‍ 52 പൈസ വര്‍ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഭരണവില 28 ആക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ താങ്ങുവില 72 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 28.72 രൂപയ്‌ക്ക് നെല്ല് സംഭരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് പാഴായത്.  

നെല്ലു സംഭരണത്തില്‍ ഉറപ്പ് പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കബളിപ്പിച്ചതായി കര്‍ഷകര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരും, സിവില്‍ സപ്ലൈസ് മന്ത്രിയും, കൃഷിമന്ത്രിയും നെല്ലിന്റെ താങ്ങുവില കിലോക്ക് 28.72 രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് 72 പൈസ വെട്ടിക്കുറക്കുകയും ചെയ്തത് കര്‍ഷകവഞ്ചനയാണെന്ന് ആരോപിച്ച് നിരവധി കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ഷകമോര്‍ച്ച, കിസാന്‍ മോര്‍ച്ച, കര്‍ഷക ജനത, കര്‍ഷക സമാജം പ്രവര്‍ത്തകരും പ്രതിഷേധം രേഖപ്പെടുത്തി.  

കര്‍ഷകര്‍ക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ച നടപടിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സംഭരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നെല്ലിന്റെ വില കിട്ടാതെ ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കില്‍ 275 കോടി രൂപയാണ് കുടിശികയുള്ളത്.  

സഹായമായി കേന്ദ്രനടപടി  

ഖാരിഫ് വിള സീസണില്‍ 1.23 ലക്ഷം കോടി രൂപയ്‌ക്ക് 651.07 ലക്ഷം മെട്രിക് ടണ്‍ നെല്ല് വാങ്ങി സംഭരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക സഹായ നടപടി. അതേസമയം കഴിഞ്ഞ സീസണില്‍ സംഭരിച്ചത് 561.67 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്. 15.91 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം രാജ്യത്തെ 93.93 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമായി. 1,22,922.58 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവാക്കിയത്. ഇതില്‍ തന്നെ 202.82 ലക്ഷം മെട്രിക് ടണ്‍ പഞ്ചാബില്‍ നിന്ന് മാത്രമാണ് സംഭരിച്ചത്. ആകെ സംഭരണത്തിന്റെ 31.15 ശതമാനം വരുമിത്.

Tags: കര്‍ഷകര്‍pricepaddy field
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ഗാര്‍ഹിക പാചക വാതക വില കൂട്ടി

പുതിയ വാര്‍ത്തകള്‍

‘പുനഃപരിശോധനയ്‌ക്ക് കാരണമില്ല’: ദൽഹി കലാപ കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്നെന്ന് ആരോപിച്ച് പരാതി നല്‍കി യുഡിഎഫ്, സ്‌ട്രോംഗ് റൂം അല്ല തുറന്നതെന്ന് റിട്ടേണിംഗ് ഓഫീസര്‍

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.