Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്കുന്ന വിലക്കയറ്റം, കണ്ണടച്ച് സര്‍ക്കാര്‍;ബില്ലുകള്‍ മാറാതെ കെട്ടിക്കിടക്കുന്നു,​ ഗവ. കരാറുകാര്‍ക്ക് കിട്ടാനുള്ളത് കോടികള്‍

ടാര്‍, കമ്പി, സിമന്റ്, ക്രഷര്‍ ഉത്പന്നങ്ങളുടെ വന്‍വില കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രവൃത്തികള്‍ എടുത്തിട്ടുള്ള കരാറുകാര്‍ക്ക് ഇതുമൂലം വലിയ നഷ്ടം ഉണ്ടാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 03:30 pm IST
in Kerala

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെയും എംഎല്‍എ ഫണ്ടിലെയും പണികള്‍ പൂര്‍ത്തിയാക്കിയിട്ടും കരാറുകാര്‍ക്ക് ബില്ലുമാറി നല്‍കുന്നില്ല. 1000 കോടിക്കു മുകളിലുള്ള തുകയുടെ ബില്ലുകള്‍ ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ കെട്ടിക്കിടക്കുന്നു.  

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള കരാര്‍ പണികള്‍ പൂര്‍ത്തീകരിച്ചിട്ടും ബില്ലുമാറുന്നില്ലെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്ട്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മുതലുള്ള ബില്ലുകളാണ് മാറാതിരിക്കുന്നത്.  

നിരവധി തവണ പരാതിപ്പെട്ടിട്ടും ബില്ലുകള്‍ മാറുകയോ മേല്‍നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പ്രവൃത്തികളുടെ അഞ്ചാംമാസം വരെയുള്ള ബില്ലുകള്‍ മാത്രമാണ് മാറിയിട്ടുള്ളത്.  ബില്ലുമാറാതിരിക്കുന്നത് കരാറുകാരെ വലിയ കടക്കെണിയിലാക്കിയിരിക്കുകയാണ്. ഇതോടൊപ്പം നിര്‍മാണ മേഖലയിലെ സാധനങ്ങളുടെ വിലക്കയറ്റവും പ്രവൃത്തികളെ സാരമായി ബാധിച്ചിരിക്കുന്നു.  

ടാര്‍, കമ്പി, സിമന്റ്, ക്രഷര്‍ ഉത്പന്നങ്ങളുടെ വന്‍വില കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രവൃത്തികള്‍ എടുത്തിട്ടുള്ള കരാറുകാര്‍ക്ക് ഇതുമൂലം വലിയ നഷ്ടം ഉണ്ടാകുന്നു. കേരളത്തില്‍ ഉത്പ്പാദിക്കുന്ന മലബാര്‍ സിമിന്റെങ്കിലും വില കുറച്ച് നല്കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് കരാറുകാര്‍ ആവശ്യപ്പെടുന്നു.  

നിരവധി തൊഴിലാളികളാണ് ചെറുകിട, ഇടത്തരം കരാറുകാരെ ആശ്രയിച്ച് കഴിയുന്നത്. ആയിരങ്ങള്‍ ആശ്രയിച്ചുകഴിയുന്ന കരാര്‍ മേഖലയെ സംരക്ഷിക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടാന്‍ വ്യാജ സൊസൈറ്റികള്‍ രൂപീകരിച്ച് കരാര്‍ പണികള്‍ ഏറ്റെടുക്കുന്നത് വ്യാപകമാകുകയാണ്. ജില്ലയില്‍ തന്നെ ഇത്തരത്തില്‍ നിരവധി പേപ്പര്‍ സൊസൈറ്റികള്‍ നിലവിലുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു.  സൊസൈറ്റികള്‍ക്ക് നല്‍കുന്ന 10 ശതമാനം അധിക നിരക്ക് നേടിയെടുക്കുന്നതിനാണ് പേപ്പര്‍ സൊസൈറ്റികള്‍ രൂപീകരിക്കുന്നത്. ഇതു സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. യഥാര്‍ത്ഥകരാറുകാരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഗവ. കരാറുകാരുടെയും തൊഴിലാളികളുടെയും നിലനില്പ്പ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ തെറ്റായ സമീപനത്തില്‍ മാറ്റം വരുത്തണമെന്നാണ് കരാറുകാരുടെ ആവശ്യം.

കരാറുകാര്‍ സമരത്തിലേക്ക്

കൊല്ലം: ആള്‍ കേരള ഗവ. കോണ്‍ട്രാക്ട്‌സ് അസ്സോസിയേഷന്‍ (എകെജിസിഎ) കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10ന് രാവിലെ 10 മണിക്ക് ജില്ല പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.  

കരാറുകാര്‍ നേരിട്ടുകൊ ണ്ടിരിക്കുന്ന വിവിധങ്ങളായ ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും പലവട്ടം ബോധ്യപ്പെടുത്തിയിട്ടും യാതൊരു പരിഗണനയും ലഭിക്കുന്നില്ല. ഇതോടെയാണ് സമര മാര്‍ഗത്തിലേക്ക് നീങ്ങിയതെന്ന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെന്ന് എകെജിസിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags: Contractorകേരള സര്‍ക്കാര്‍ബില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോര്‍ഡിന്‌റെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ! എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല!

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

Kerala

അസാധാരണ നടപടി: ഉത്തരവ് ലംഘിച്ച കോണ്‍ട്രാക്ടര്‍ക്ക് തടവുശിക്ഷ വിധിച്ച് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍

Kerala

കൈക്കൂലി വാങ്ങവെ പൊലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിലായി

Kerala

ദേശീയപാത 66: ഓരോ മാസവും അഞ്ച് ശതമാനം നിര്‍മ്മാണ പുരോഗതിയില്ലെങ്കില്‍ കരാറുകാരനെ നീക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.