Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശരത് പവാറിന്റെ വലംകൈ മന്ത്രി നവാബ് മാലിക്കിനെ പൊളിച്ചടുക്കി സമീര്‍ വാങ്കഡേയും സഹോദരി ക്രിമിനല്‍ അഭിഭാഷക യാസ്മീന്‍ വാങ്കഡേയും

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അഴിക്കുള്ളിലായ നാള്‍ മുതല്‍ കൂടുതല്‍ അസ്വസ്ഥര്‍ ശരത് പവാറിന്റെ എന്‍സിപിയാണ്. തല്‍ക്കാലം ശരത് പവാറിന്റെ വലംകൈയായ മന്ത്രി നവാബ് മാലിക്ക് അന്ന് മുതലേ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥര്‍ സമീര്‍ വാങ്കഡെയെ പല ആരോപണങ്ങളും ഉയര്‍ത്തി വേട്ടയാടാന്‍ ശ്രമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2021, 08:35 pm IST
in India
എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെയും മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷകയും സഹോദരിയുമായ യാസ്മീന്‍ വാങ്കഡെയും

എന്‍സിബി സോണല്‍ മേധാവി സമീര്‍ വാങ്കഡെയും മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷകയും സഹോദരിയുമായ യാസ്മീന്‍ വാങ്കഡെയും

മുംബൈ: ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അഴിക്കുള്ളിലായ നാള്‍ മുതല്‍ കൂടുതല്‍ അസ്വസ്ഥര്‍ ശരത് പവാറിന്റെ എന്‍സിപിയാണ്. തല്‍ക്കാലം ശരത് പവാറിന്റെ വലംകൈയായ മന്ത്രി നവാബ് മാലിക്ക് അന്ന് മുതലേ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ പല ആരോപണങ്ങളും ഉയര്‍ത്തി വേട്ടയാടാന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ താന്‍ സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറില്ലാതെ നീങ്ങുകയാണ് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ മേധാവിയായ  സമീര്‍ വാങ്കഡെ. നവാബ് മാലിക് ആരോപണമുന്നയിക്കുമ്പോഴും കര്‍ത്തവ്യനിരതന്‍ മാത്രമാണ് സമീര്‍ വാങ്കഡെ. ഇത്രയും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വ്യാഴാഴ്ച ഷാരുഖ് ഖാന്റെ വീടും നടി അനന്യ പാണ്ഡെയുടെ വീടും സെര്‍ച്ച് ചെയ്തു വാങ്കഡെ.

നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം സമീര്‍ വാങ്കഡെയുടെ സഹോദരിയെക്കൂടി ഉള്‍പ്പെടുത്തിയുള്ളതായിരുന്നു. വാങ്കഡെയും സഹോദരി യാസ്മീന്‍ വാങ്കഡെയും ദുബായില്‍ പഞ്ച നക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞെന്നും അതിന് തെളിവായി യാസ്മീന്‍ വാങ്കഡെയുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോയടക്കം ചേര്‍ത്താണ് എന്‍സിപി മന്ത്രി നവാബ് മാലിക് ആരോപണമുയര്‍ത്തിയത്. എന്നാല്‍ മുംബൈയില്‍ ക്രിമിനല്‍ അഭിഭാഷക കൂടിയായ യാസ്മീന്‍ വാങ്കഡെയും ഇപ്പോള്‍ നവാബ് മാലിക്കിനെതിരെ കോടതിയെ സമീപിക്ക3നൊരുങ്ങുകയാണ്.

ദുബായിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 2020 ഡിസംബര്‍ 10ന് യാസ്മീന്‍ വാങ്കഡെയും സമീര്‍ വാങ്കഡെയും തങ്ങിയെന്നും ഇത് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാനാണെന്നുമാണ് നവാബ് മാലിക്കിന്റെ ആരോപണം. എന്നാല്‍ താന്‍ ദുബായില്‍ പോയിട്ടില്ലെന്നാണ് സമീര്‍ വാങ്കഡെയുടെ വിശദീകരണം. ഒരിയ്‌ക്കലും ദുബായ് സന്ദര്‍ശിച്ചിട്ടില്ലെന്നും നവാബ് മാലിക്കിന്റേത് നുണയാണെന്നും സമീര്‍ വാങ്കഡെ പറയുന്നു. 

പണം പിടിച്ചുപറിക്കാന്‍ പോയെന്നാണ് നവാബ് മാലിക്കിനെപ്പോലെ ഒരു മന്ത്രി ആരോപിക്കുന്നത്. ‘പണം പിടിച്ചുപറിക്കുക എന്ന ആരോപണം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ അത് ആരോപിക്കുന്നത് വൃത്തികേടാണ്. ബഹുമാനം നല്‍കേണ്ട ഒരു മന്ത്രിയുടെ ചുണ്ടില്‍ നിന്നും പിടിച്ചുപറി ആരോപണം ഉയരുന്നത് അമ്പരപ്പാണുണ്ടാക്കുന്നത്,’- സമീര്‍ വാങ്കഡേ പറയുന്നു.

നവാബ് മാലിക്കിനെതിരെ യാസ്മീന്‍ വാങ്കഡേയും ആഞ്ഞടിക്കുകയാണ്. നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രകോപനത്തിന് കാരണമെന്ന് യാസ്മീന്‍ മാലിക് ആഞ്ഞടിക്കുന്നു. ‘എന്റെ സ്വകാര്യ ഇന്‍സ്റ്റഗ്രാം ഫോട്ടോകളാണ് അനുവാദം പോലും വാങ്ങാതെ മന്ത്രി ആരോപണത്തിനായി ഉപയോഗിക്കുന്നത്. ഇത് ഒരു സ്ത്രീക്കെതിരായ കുറ്റകൃത്യമാണ്. നവാബ് മാലിക്ക ഒരു ഭീരുവാണ്,’ യാസ്മീന്‍ വാങ്കഡെ ആഞ്ഞടിക്കുന്നു.

അതേ സമയം അനുജന്റെ ലഹരിമരുന്നിനെതിരായ സന്ധിയില്ലാ സമരത്തിന് സഹോദരി പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു.

നവാബ് മാലിക്കിന്റെ മറ്റൊരു ആരോപണം മാലിദ്വീപില്‍ ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാന്‍ പോയി എന്നതാണ്. ഇതിനും സമീര്‍ വാങ്കഡേ തിരിച്ചടിക്കുന്നു: ‘മാലിദ്വീപില്‍ പോയി എന്നത് ശരിയാണ്. പക്ഷെ അത് മേലധികാരികളില്‍ നിന്നും അനുവാദം വാങ്ങിയശേഷമാണ് നടത്തിയത്. എന്റെ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തിട്ടാണ് കുട്ടികളോടൊപ്പം മാലിദ്വീപില്‍ പോയത്. അല്ലാതെ താരങ്ങളില്‍ നിന്നും പണം പിടിച്ചുപറിക്കാനല്ല,’ സമീര്‍ വാങ്കഡെ പറയുന്നു.

ഇപ്പോള്‍ സഹോദരനും സഹോദരിയും കൂടി ബോളിവുഡില്‍ നിന്നും പണം പിടിച്ചുപറിക്കുന്ന റാക്കറ്റ് ഉണ്ടാക്കിയിരിക്കുന്നു എന്ന പുതിയ ആരോപണമാണ് നവാബ് മാലിക്ക് ഉയര്‍ത്തുന്നത്.മണ്ണാര്‍ക്കാട്ടെ രാഷ്‌ട്രീയം തീരുമാനിക്കുന്നത് പി.കെ. ശശി- സിപിഎമ്മിലെത്തിയ മുസ്ലിം ലീഗ് വനിതാ നേതാവിന്റെ വൈറലായ പ്രസംഗം വിവാദമാകുന്നു ‘എന്തൊക്കെ സമ്മര്‍ദ്ദം എനിക്ക് മേല്‍ ചെലുത്തിയാലും നവാബ് മാലിക്ക് ഒരാളുടെയും അച്ഛനെ ഭയക്കില്ല. തന്നെ ജയിലിലടയ്‌ക്കാതെ ഞാന്‍ നിര്‍ത്തില്ല. അത് ഞാന്‍ ഇപ്പോഴെ തുറന്നുപറയാന്‍ ആഗ്രഹിക്കയ്‌ക്കുന്നു,’- വ്യക്തിപരമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയും നവാബ് മാലിക്ക് സമീര്‍ വാങ്കഡെയെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ഇരുവര്‍ക്കും ബിജെപി ബന്ധമുണ്ടെന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍ ഇതൊന്നും കേട്ട് മുട്ടുമടക്കുന്ന ഉദ്യോഗസ്ഥനല്ല സമീര്‍.ഇതിനെ നിമയത്തിന്റെ വഴിയില്‍ നേരിടുമെന്ന് സമീറും യാസ്മീനും പറയുന്നു.

കഴിഞ്ഞയാഴ്ച ശരത് പവാറും കേന്ദ്രത്തിനെ വിമര്‍ശിച്ചിരുന്നു. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ ദുരുപയോഗം ചെയ്യുന്നു എന്നതായിരുന്നു ശരത് പവാറിന്റെ ആരോപണം. ഇതിനിടെ ആര്യന്‍ ഖാന്റെ അറസ്റ്റ് വ്യാജമാണെന്നും അറസ്റ്റ് ചെയ്യുന്ന വേളയില്‍ ആര്യന്റെ പക്കല്‍ മയക്കമരുന്ന് ഉണ്ടായിരുന്നില്ലെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. ഇത്രയും ആരോപണങ്ങളുണ്ടായിട്ടും മുബൈ സെഷന്‍സ് കോടതി ആര്യന്‍ ഖാനെതിരായ സമീര്‍ വാങ്കഡെയുടെ തെളിവുകള്‍ കണക്കിലെടുത്ത് ആര്യന് ജാമ്യം നി,േധിക്കുകയായിരുന്നു.12 സുപ്രധാന മയക്കുമരുന്ന് ഗ്യാങുകളെയും 300 മയക്കുമരുന്ന് കടത്തുകാരെയും അറസ്റ്റ് ചെയ്ത ഓഫീസറാണ് വാങ്കഡെ.  ഈ വര്‍ഷം മാത്രം 94 കേസുകള്‍ മുംബൈയിലും 12 കേസുകള്‍ ഗോവയിലും രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നുണ്ടാക്കുന്ന മിനിലാബുകള്‍ മുംബൈയിലും ഗോവയിലും തകര്‍ത്തു. 

Tags: ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോDrug Mafiaനവാബ് മാലിക്പവാര്‍യാസ്മീന്‍ വാങ്കഡേശരദ് പവാര്‍drugഡ്രഗ്‌സ് കണ്‍ട്രോള്‍Ncpമയക്കമരുന്ന്ലഹരിവസ്തുക്കള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.