Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അങ്ങനെ ഒരവധിക്കാലത്ത്

കാവാലം സാറിന്റെ ശതാഭിഷേകത്തിന് മുഴുവന്‍ ദിവസം അദ്ദേഹം കാവാലത്ത് ചാലയില്‍ തറവാട്ടില്‍ ഉണ്ടായി. സകല താളവാദ്യങ്ങളും വായിച്ച്, നാടന്‍ പാട്ടുകള്‍ പാടി നാട്ടുകാര്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നു. അതിസാധാരണക്കാരനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 11:52 am IST
inEntertainment

ജയഹരി കാവാലം

വ്യാഴവട്ടമെങ്കിലും മുമ്പാണ്. മധ്യവേനല്‍ അവധിക്ക്, കാവാലം നാരായണപ്പണിക്കര്‍, സോപാനം കളരിയിലെ കലാകാരന്മാരുമായി ജന്മനാട്ടിലെത്തി കുട്ടികള്‍ക്ക് നാടകം-നാടന്‍ കലകള്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി; കുരുന്നുകൂട്ടം എന്ന് പേരുമിട്ടു. സ്വാഭാവികമായും കാവാലത്ത് നടക്കുന്ന പരിപാടിയില്‍, കാവാലം ശിഷ്യനായ നെടുമുടി വന്നു. സിനിമാ താരം നെടുമുടി  വേണുവിനെ കുട്ടികള്‍ കാത്തിരുന്നു. വന്നപ്പോള്‍ അദ്ദേഹം അവരുടെ കൂട്ടുകാരനായി. അമ്മാവനായി, മുത്തച്ഛനായി, അവര്‍ക്കൊപ്പം അദ്ദേഹം ആടി, പാടി, ചെണ്ടകൊട്ടി, താളം പിടിച്ചു.

അന്ന് പതിനൊന്നു വയസുകാരനായിരുന്നു ഞാന്‍..  

‘മര്‍മ്മതാളം കേട്ടിട്ടുണ്ടോ എന്ന ചോദിച്ച്, അസാധാരണമായ ആ താളം പിടിച്ചുകാണിച്ചു. ഒന്ന്, ഒന്ന് രണ്ട്, ഒന്ന്രണ്ട്മൂന്ന്, ഒന്ന്രണ്ട്മൂന്ന് നാല്… എന്നിങ്ങനെ പത്തുവരെയാണ് ക്രമം. എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. അപ്പോള്‍ അദ്ദേഹം ഒന്നുമാറ്റിപ്പിടിച്ചു.  

‘കാ, കാക്ക, കാക്കമ്മ, കാക്കമ്മച്ചി….’ ഞങ്ങള്‍ കുട്ടികള്‍ക്ക് രസിച്ചു. അപ്പോള്‍ അടുത്തത് ഞങ്ങളെക്കൊണ്ട് പറയിച്ചു… ‘തവളയെക്കൊണ്ട് താളം പിടിച്ചാട്ടെ….’ അപ്പോഴും ഞങ്ങള്‍ കുഴങ്ങി. അദ്ദേഹം തുടങ്ങിത്തന്നു… ‘മാ, മാക്രി, മാക്കാച്ചി, ആ മാക്കാച്ചി…’

അന്ന് പഠിച്ച മര്‍മ്മതാളം ഏത് ഉറക്കത്തിലും എത്ര സമയം വേണമെങ്കിലും തെറ്റാതെ പിടിക്കാന്‍ ഇന്നും കഴിയും. അങ്ങനെ പല കാവാലംപാട്ടുകളും ഞങ്ങള്‍ കുട്ടികള്‍ക്ക് താളമിട്ട് പഠിപ്പിച്ചുതന്നു. ഇന്നും കീ ബോര്‍ഡിനു മുന്നിലിരിക്കുമ്പോള്‍, ഒരു പാട്ടുവരി കമ്പോസ് ചെയ്യുമ്പോള്‍ ആ താളങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ ഉള്ളില്‍ കടന്നുവരും. ആ ഓര്‍മകളും.

അതിനുമുമ്പത്തെ വര്‍ഷമാണ് ഡോ. അയ്യപ്പപ്പണിക്കരുടെ ‘ഹിമാലയന്‍’ എന്ന കവിത ഏകാഭിനയം നടത്താന്‍ കാവാലം നാരായണപ്പണിക്കര്‍ സാര്‍ എന്നെ നിശ്ചയിച്ചത്. ആ വര്‍ഷം മികച്ച നടനായി സമ്മാനം കിട്ടി. ഞങ്ങള്‍ കുട്ടികളെ അഭിനയം പഠിപ്പിക്കാന്‍ വേണുസാര്‍ ഇരുത്തി. സ്‌കൂളില്‍നിന്ന് മടങ്ങി വരുമ്പോള്‍ ഒരു മാവില്‍ നിറയെ മാങ്ങ. ഒരു കല്ലെറിഞ്ഞാന്‍ വീഴും. നിങ്ങള്‍ എങ്ങനെ അത് അഭിനയിക്കും. പലരും പലതും കാണിച്ചു. അദ്ദേഹം രസിച്ചു. പിന്നെ പറഞ്ഞു, ‘ആദ്യം മാങ്ങ കാണണം. കൊതിയുണ്ടെന്ന് കാണികള്‍ക്ക് തോന്നണം. അത് ആരും കാണാതെ എറിഞ്ഞിടണം. ആരെങ്കിലും പരിസരത്തെങ്ങാനും ഉണ്ടോ എന്ന് നോക്കണം. നല്ല കല്ല് കണ്ടെത്തണം. എറിയണം. പലവട്ടം എറിഞ്ഞാലേ വീഴൂ. വിയര്‍ക്കണം. ഒടുവില്‍ മാങ്ങ വീഴുമ്പോള്‍ ആഹ്ലാദ ശബ്ദം കേള്‍പ്പിച്ച് എടുത്തുകൊണ്ട് ഓടണം….’ അങ്ങനെ അഭിനയത്തിന്റെ സൂക്ഷ്മവശങ്ങള്‍ പറഞ്ഞുതന്ന് അത് ചെയ്തു കാണിച്ചുതന്നു. അങ്ങനെ ഒരുതാരം ഞങ്ങള്‍ക്കിടയിലിറങ്ങിവന്ന് എന്നെന്നേക്കുമായി അന്നേ മനസില്‍ കയറിയതാണ്. പില്‍ക്കാലത്ത് മുതിര്‍ന്നപ്പോള്‍ വേണുസാറിന്റെ ഓരോ കഥാപാത്രത്തിലും ഈ അഭിനയ ഘട്ടങ്ങള്‍ ഫ്രെയിമുകള്‍ ഫ്രെയിമുകളായി തോന്നുമായിരുന്നു.  

നാടകക്യാമ്പില്‍, അദ്ദേഹംതന്നെ എഴുതി ചിട്ടപ്പെടുത്തിയ കൊട്ടാരം കളി ഞങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. മുഴുവന്‍ രായ്‌ത്താരികളും കളരിച്ചുവടുകളും, അസാമാന്യ അഭിനയ നിമിഷങ്ങളും.

കാവാലം സാറിന്റെ ശതാഭിഷേകത്തിന് മുഴുവന്‍ ദിവസം അദ്ദേഹം കാവാലത്ത് ചാലയില്‍ തറവാട്ടില്‍ ഉണ്ടായി. സകല താളവാദ്യങ്ങളും വായിച്ച്, നാടന്‍ പാട്ടുകള്‍ പാടി നാട്ടുകാര്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നു. അതിസാധാരണക്കാരനായി. അവിടെ യോഗവേദിയില്‍, നാടകമെന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി നടന്നിരുന്നപ്പോള്‍ കണ്ടെത്തി തിരിച്ചറിഞ്ഞ്, നടനാക്കി, സിനിമയിലെത്തിച്ച കാവാലം ആശാന്‍ എന്റെ സര്‍വസ്വമാണെന്ന് നാട്ടുകാരോട് നടത്തിയ പ്രഖ്യാപനം ആ വലിയ നടന്റെ വലിയ മനസു കാട്ടിത്തരികയായിരുന്നു.

കാവാലത്ത് നാരായണപ്പണിക്കരാശാന്റെ പമ്പയാറ്റുതീരത്തെ വീട്ടുമ്മറത്ത് ആശാനും വേണുസാറും ഗഹനമായെന്തോ ചര്‍ച്ച ചെയ്യുന്നു. വഴിപോകുന്ന ഒരു നാലുവയസുകാരി, അവളുടെ നിഷ്‌കളങ്കതയില്‍ വിളിച്ചു ചോദിച്ചു, ‘അങ്കിളേ ഒന്ന് ഉമ്മവച്ചോട്ടെ…’ ‘അതിനെന്താ വാ’ എന്ന മറുപടി. ചേര്‍ത്തുപിടിച്ച് ഒരു നീണ്ട ഉമ്മ… അങ്ങനെയൊക്കെയുമായിരുന്നു അദ്ദേഹം.

Tags: nedumudi venuകാവാലംനെടുമുടി വേണു അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദിലീപ് കൊടുംവിഷം; നെടുമുടി വേണു ആട്ടിൻതോൽ അണിഞ്ഞ ചെന്നായ ;തിലകൻ പറഞ്ഞത് ഓർത്ത് സംവിധായകൻ

Entertainment

അവസാന സിനിമ താന്‍ കണ്ടില്ല, ആ അഭിനയം കാണാനുള്ള മനക്കരുത്ത് എനിക്കില്ല: സുശീല

Entertainment

എന്റെ ഇടതുഭാഗം പ്രവർത്തിക്കില്ല;24 വർഷങ്ങൾ കൊണ്ട് എനിക്കാണ് മാറ്റമുണ്ടായത്,ഞാൻ അമ്പലത്തിൽ ശാന്തിയായിരുന്ന കാലത്താണ് മോഹൻലാലിനെ കണ്ടത്;കൈതപ്രം.

Entertainment

ജഗതിയോട് നെടുമുടി വേണു അപകടത്തിന് തൊട്ട് മുൻപ് ‘ഇന്ന് പോകേണ്ട’ എന്ന് പറഞ്ഞിരുന്നു ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല : എം പദ്മകുമാർ

Entertainment

‘നെടുമുടി വേണുവില്ലാതെ അഭിനയിക്കേണ്ടി വന്ന സീൻ, ആ ഒരൊറ്റ സീനിൽ എന്റെ കണ്ണ് നിറഞ്ഞു പോയി’; കമൽ ഹാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.