തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന കെ. റെയില്‍ പദ്ധതിക്കെതിരെ പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. കെ റെയില്‍ പദ്ധതി മറ്റൊരു വെളള്ളാനയാകുമെന്നും അദേഹം പറഞ്ഞു. പൊതുജനങ്ങളുടെ നികുതിപ്പണമായ കോടികള്‍ ചെലവിട്ട് ഉണ്ടാക്കുന്ന ഇത്തരം പദ്ധതികള്‍ തയാറാക്കുമ്പോള്‍ ഇ. ശ്രീധരനെ പോലുള്ള വിദഗ്ധരുടെ ആഭിപ്രായം തേടണമായിരുന്നു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ എക്സ്പ്രസ് ഹൈവേ പദ്ധതിയെ എതിര്‍ത്തവരാണ് സിപിഎം. അവ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഇതുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് മാത്രമേ ഗുണമുണ്ടാകൂ. കോഴിക്കോട് കാട്ടിലപീടികയില്‍ നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്തുണച്ച് നടത്തിയ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
കെ. റെയിലിന് 955.13 ഹെക്ടര്‍ ഭൂമി 11 ജില്ലകളില്‍ നിന്ന് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവില്‍ സ്ഥലത്തെ ഏരിയല്‍ സര്‍വെ മാത്രമാണ് പൂര്‍ത്തിയായത്. 14 ജില്ലകളിലും ഭൂമിയേറ്റെടുക്കലുണ്ടാകും. ഇതിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ര്‍ടറും തഹസീല്‍ദാര്‍ ഓഫീസുകളുമുള്‍പ്പടെ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
നിലവില്‍ 12 മണിക്കൂറോളമെടുക്കുന്ന തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുളള യാത്രാസമയം നാല് മണിക്കൂര്‍ വരെയാക്കി ചുരുക്കി പരമാനധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനുദ്ദേശിക്കുന്ന റെയില്‍ പദ്ധതിയാണ് കെ റെയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: