Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി എയര്‍സ്ട്രിപ്പിനും അനുമതികളില്ല; വിമാനത്താവളം കടുവാസങ്കേതത്തോട് ചേര്‍ന്ന്; നോട്ടീസ് അയച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം

വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത്, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം. നവംബര്‍ ഒന്നിന് പ്രവര്‍ത്തന ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 9, 2021, 09:55 am IST
in Kerala

കോഴിക്കോട്: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പോലെ ഇടുക്കി എയര്‍സ്ട്രിപ്പിനും ഒരു തരത്തിലുമുള്ള കേന്ദ്രാനുമതിയില്ല. വന്‍പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നാണ്. ശബരിമല വിമാനത്താവളക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍  കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതുപോലെ ഇടുക്കി എയര്‍ സ്ട്രിപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ നിര്‍ണായക വിവരങ്ങള്‍ ഒളിപ്പിച്ചു.  

വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത്, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം. നവംബര്‍ ഒന്നിന് പ്രവര്‍ത്തന ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ എസ്പിസിഎസ് പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന്‍ കേന്ദ്രത്തിന് പരാതി നല്കി. പരാതിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് നോട്ടീസ് അയച്ചു. വിമാനത്താവളത്തിന് വിവിധ മന്ത്രാലയങ്ങളില്‍നിന്ന് കിട്ടിയ അനുമതികളും  സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാനാണ് നിര്‍ദേശം. പാരിസ്ഥിതിക പഠനം പോലും നടത്തിയിട്ടില്ലെന്നാണ് പരാതിയിലുള്ളത്.  

എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം  പറത്തല്‍ പരിശീലിക്കാന്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തുടങ്ങിയത്. എന്‍സിസിയുടെ പദ്ധതിയെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നുമായിരുന്നു ആദ്യം പ്രചാരണം. എന്നാല്‍, കേന്ദ്രത്തിന് ഇതില്‍ ഒരു പങ്കാളിത്തവുമില്ല. പെരിയാര്‍ കടുവാസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്ന്, 12 ഏക്കര്‍ വനഭൂമിയിലാണ് 2017ല്‍ ആദ്യം നിര്‍മാണം തുടങ്ങിയത്. 2018ലെ വെള്ളപ്പൊക്കത്തില്‍ നിര്‍മിച്ചതെല്ലാം തകര്‍ന്നു. 2019ല്‍ വീണ്ടും തുടങ്ങി.

റണ്‍വേ നിര്‍മാണത്തിന് 13 ഏക്കര്‍ വനഭൂമി വേണം. ഇത് കടുവാസംരക്ഷ പ്രദേശത്തായതിനാല്‍ വിട്ടുനല്കാന്‍ വനംവകുപ്പ് തയ്യാറല്ല. റണ്‍വേ നിര്‍മാണത്തിന് പ്രശ്നമുണ്ടാകുമെന്ന കാര്യം വിദഗ്ധര്‍ മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. രണ്ട് മലകള്‍ നിരത്തേണ്ടി വരും. വംശനാശം സംഭവിക്കുന്ന മലമുഴക്കി വേഴാമ്പലിന്റെ ആവാസ പ്രദേശമാണ് ഇവിടം.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്‌ക്കുള്ള എല്ലാ സാങ്കേതിക പോരായ്‌മകളും ഇവിടെയും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിമാനത്താവളം നിര്‍മിക്കാന്‍ നല്കിയ അപേക്ഷയ്‌ക്ക് വ്യോമയാന ഡയറക്ടര്‍ ജനറല്‍ നല്കിയ മറുപടി മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍. എന്നിട്ടും നിര്‍മാണം തുടങ്ങി, എന്‍സിസിയുടെ ആവശ്യത്തിനെന്ന പേരില്‍ കേന്ദ്ര അനുമതി നേടാമെന്നും ക്രമത്തില്‍ ചെറു യാത്രാ വിമാനങ്ങള്‍ ഇറക്കി, ടൂറിസം പദ്ധതി നടപ്പാക്കാമെന്നുമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരത്തിന് ഈ വിമാനത്താവളം ആക്കം കൂട്ടുമെന്നാണ് നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്.

Tags: ഐഎസ്idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

11 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി മോഡലും മുൻ മിസ് കേരള സൗന്ദര്യമത്സരാർത്ഥിയുമായ ഹർഷ സണ്ണി പിടിയിൽ ; യുവതി എത്തിയത് ബാങ്കോക്കിൽ നിന്ന്

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

തലച്ചോറിനേറ്റ പരിക്ക് ജീവൻ അപകടത്തിലാക്കി , അഛന്റെ വിയോഗവും താങ്ങാനായില്ല ; മെക്സിക്കോ താരം റൗൾ ജിമെനെസ് നേടിയ ഗോൾ വേദനയ്‌ക്കുള്ള മറുമരുന്നായിരുന്നു

വിജ്ഞാന്‍ഭാരതി ദേശീയ സമ്മേളനം വാരാണസിയില്‍

അവകാശത്തര്‍ക്കം; ഊട്ടോളി രാമനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സുപ്രീംകോടതി

കെട്ടിടം ലഭിക്കുന്നില്ല; പയ്യന്നൂരില്‍ എംഎല്‍എ ഓഫീസ് തത്കാലം വീട്ടില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.