Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളില്‍ ഉപതെര. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി നേതാവ് ദിലീപ് ഘോഷിനെ കയ്യേറ്റം ചെയ്തു

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷിന് തൃണമൂല്‍ ഗുണ്ടകളുടെ കയ്യേറ്റം. ജഗുബാബൂര്‍ ബസാര്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ കയ്യേറ്റം നടന്നത്. ഇവിടെ പ്രചരണത്തിനെത്തിയ മറ്റൊരു ബിജെപി എംപി അര്‍ജുന്‍ സിംഗിനെ 'തിരിച്ചു പോകൂ' എന്ന ആക്രോശിച്ച് തൃണമൂല്‍ ഗുണ്ടകള്‍ തിരിച്ചയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 07:33 pm IST
in India

കൊല്‍ക്കൊത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷിന് തൃണമൂല്‍ ഗുണ്ടകളുടെ കയ്യേറ്റം. ജഗുബാബൂര്‍  ബസാര്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ കയ്യേറ്റം നടന്നത്. ഇവിടെ പ്രചരണത്തിനെത്തിയ മറ്റൊരു ബിജെപി എംപി അര്‍ജുന്‍ സിംഗിനെ ‘തിരിച്ചു പോകൂ’ എന്ന ആക്രോശിച്ച് തൃണമൂല്‍ ഗുണ്ടകള്‍ തിരിച്ചയച്ചു.  

ഒടുവില്‍ തൃണമൂല്‍ ഗുണ്ടകളെ നേരിടാന്‍ ദിലീപ് ഘോഷിന്റെ അംഗരക്ഷകര്‍ക്ക് തോക്ക് പുറത്തെടുക്കേണ്ടി വന്നു. അതോടെയാണ് അക്രമം ശമിച്ചത്. ഈ പ്രശ്‌നത്തോടെ പ്രചാരണം നിര്‍ത്തി ദിലീപ് ഘോഷിന് മടങ്ങേണ്ടിവന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്ക് തന്നെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് ദിലീപ് ഘോഷ് ട്വിറ്ററില്‍ കുറിച്ചു. ‘മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ ജനപ്രതിനിധികള്‍ ആക്രമിക്കപ്പെടുന്നുവെങ്കില്‍ സാധാരണക്കാര്‍ എത്രമാത്രം സുരക്ഷിതരാണിവിടെ? ഭവാനിപൂരിലെ ജഗുബാബൂര്‍ ബസാറില്‍ ഇന്ന് നടന്ന തൃണമൂല്‍ ഗുണ്ടകളടുെ ആക്രമണം എന്നെ കൊല്ലാനുള്ള ആസൂത്രിത ആക്രമണമായിരുന്നു. ഇവിടെ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ ഭീതിദമായ പ്രകൃതമാണ് ഇത് തുറന്ന് കാണിക്കുന്നത്. ഈ സംഭവത്തിന് ശേഷം ഇനി ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ?’ – ഇതായിരുന്നു ദിലീപ് ഘോഷിന്റെ പൂര്‍ണ്ണ ട്വിറ്റര്‍ പോസ്റ്റ്. ‘ഭവാനിപൂരില്‍ മമതയുടെ സഹോദരന്മാര്‍ പൊലീസിനെ തന്നെ തല്ലിച്ചതച്ചു. അവിടെ പൊലീസും ജനപ്രതിനിധികളും ആക്രമിക്കപ്പെട്ടു. അപ്പോള്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും?’ ദിലീപ് ഘോഷ് ചോദിക്കുന്നു.

ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വോട്ടര്‍മാരെ കാണാന്‍ പോയപ്പോള്‍ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി ദിലീപ് ഘോഷ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമികളെ തുരത്താന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തോക്കെടുക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

പിന്നീട് ബിജെപി നേതാവിന്റെ പ്രതിനിധിസംഘം കൊല്‍ക്കത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് ഭവാനിപൂരില്‍ വോട്ടെടുപ്പ് തീരുന്നതുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടു. അര്‍ധസൈനിക വിഭാഗത്തെ വോട്ടിംഗ് ബൂത്തുകള്‍ക്ക് അകത്തും പുറത്തും വിന്യസിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിസിടിവികളുമായി വോട്ടിംഗ് ബൂത്തുകളെ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ബിജെപി രാജ്യസഭാ എംപി സ്വപന്‍ ദാസ്ഗുപ്ത പറഞ്ഞു. ഇദ്ദേഹവും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഈ പരാതിയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മമതയ്‌ക്ക് ഭവാനിപൂരിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ തൃണമൂല്‍ ഗുണ്ടകളെയടക്കം ഉപയോഗിച്ച് ബിജെപി നേതാക്കളുടെ പ്രചാരണം തടയുകയാണ്. ഒപ്പം ബിജെപി അനുകൂല വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തന്ത്രവും ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

തൃണമൂല്‍ നേതാവ് മദന്‍ മിത്രയുമായി ബന്ധപ്പെട്ടവരാണ് അക്രമികള്‍ എട്ട് പേര്‍. ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ മനോവീര്യം കെടുത്തുമെന്ന് ബിജെപി നേതാവ് ശിശിര്‍ ബജോരിയ പറഞ്ഞു. തൃണമൂല്‍ സര്‍ക്കാരിന്റെയും അസഹിഷ്ണുതയാണ് വെളിപ്പെട്ടതെന്ന് ബിജെപി നേതാവ് അഗ്നിമിത്ര പോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച ഭവാനിപൂരിലെ എട്ട് വാര്‍ഡുകളിലും ശക്തമായ പ്രചാരണമായിരുന്നു ബിജെപി നടത്തിയത്. ദിലീപ് ഘോഷ് ഉള്‍പ്പെടെ 80ഓളം പ്രവര്‍ത്തകരെ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ നിയോഗിച്ചിരുന്നു.

മമതയുടെ കോട്ടയായാണ് ഭവാനിപൂര്‍ അറിയപ്പെടുന്നത്. 2011ലും 2016ലും മമത ഇവിടെ ജയിച്ചിട്ടുണ്ട്. സപ്തംബര്‍ 30നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 3ന് ഫലം പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് തോറ്റ മമതയെ പിന്നീട് തൃണമൂല്‍ മൂഖ്യമന്ത്രിയാക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചാല്‍ മാത്രമേ മമതയ്‌ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയൂ. ഇതേ തുടര്‍ന്നാണ് തൃണമൂല്‍ എംഎല്‍എയെക്കൊണ്ട് രാജിവെപ്പിച്ച ശേഷം ഭവാനിപൂരില്‍ മമത തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags: പ്രിയങ്ക ടിബര്‍വാള്‍ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ്പ്രിയങ്ക ടിബ്രെവാള്‍bjpattackനിരോധനാജ്ഞതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിതൃണമൂല്‍ ഗുണ്ടായിസംസുവേന്ദു അധികാരിദിലീപ് ഘോഷ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.