Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാറുന്ന സാഹചര്യത്തില്‍ സൈനിക മറുതന്ത്രം

ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍ നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്‌ക്ക് അത്യാവശ്യവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 05:00 am IST
in Editorial

അതിര്‍ത്തിയില്‍നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ സംയോജിത യുദ്ധതന്ത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായി റോക്കറ്റ് ഫോഴ്‌സ് എന്ന പുതിയൊരു വിഭാഗം രൂപീകരിക്കുമെന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രഖ്യാപനം സമയോചിതമാണ്. അയല്‍രാജ്യങ്ങളായ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള സുരക്ഷാ ഭീഷണികള്‍ ഭാരതം നേരിടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കശ്മീരില്‍ ഭീകരവാദികളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധങ്ങളെയും, ലഡാക്കിലും മറ്റും ചൈന നടത്തുന്ന കടന്നാക്രമണ ഭീഷണികളെയും വലിയൊരു പരിധിയോളം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ മേഖലയിലെ ഭൗമരാഷ്‌ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കാതിരിക്കുകയോ സംശയത്തോടെ വീക്ഷിക്കുകയോ ചെയ്യുന്ന താലിബാന്‍ഭീകരവാഴ്ചയെ ചൈനയും പാക്കിസ്ഥാനും കൈയ്‌മെയ് മറന്നു സഹായിക്കുകയാണ്. പാക്കിസ്ഥാന്‍ ചെയ്യുന്നതുപോലെ ഭീകരര്‍ക്ക് പണവും പരിശീലനവും ആയുധവും നല്‍കി കശ്മീരിലേക്ക് പറഞ്ഞയയ്‌ക്കുന്നതുപോലെ ചൈന ചെയ്യുന്നില്ല. പക്ഷേ രാജ്യാന്തര വേദികളില്‍ ഉള്‍പ്പെടെ പാക്കിസ്ഥാനെ സഹായിക്കുകയും, ആ രാജ്യത്തെ മുന്‍നിര്‍ത്തി ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള അവസരങ്ങളൊന്നും പാഴാക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ താലിബാന്‍ ഭീകരവാഴ്ച അടിച്ചേല്‍പ്പിച്ചിരിക്കുന്നത് സുവര്‍ണാവസരമായാണ് ഇരുരാജ്യങ്ങളും കാണുന്നത്.

അമേരിക്കയെ പ്രീണിപ്പിക്കുകയും, ചൈനയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നയമാണ് പാക്കിസ്ഥാന്‍ തുടര്‍ന്നുവന്നത്. അമേരിക്കയ്‌ക്ക് ഇത് അറിയാമായിരുന്നെങ്കിലും രാഷ്‌ട്രീയ അസ്ഥിരത തുടര്‍ക്കഥയായ പാക്കിസ്ഥാനെ ചൈനയുടെ പക്ഷത്തേക്ക് പൂര്‍ണമായും തള്ളിയിടുന്നത് ബുദ്ധിപരമായിരിക്കില്ല എന്നൊരു സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. അധികാരത്തിലുള്ളത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായാലും ഡെമോക്രാറ്റുകളായാലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ അവസരം മുതലെടുക്കുകയാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ചെയ്തുകൊണ്ടിരുന്നത്. ഭീകരവിരുദ്ധപ്പോരാട്ടത്തിനെന്ന പേരില്‍ അമേരിക്കയില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ ഭീകരവാദത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയായിരുന്നു പാക്കിസ്ഥാന്‍. അമേരിക്ക ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങാന്‍ കഴിയാതിരുന്ന താലിബാന്‍ ഭീകരര്‍ക്ക് അതിര്‍ത്തിയിലും സ്വന്തം രാജ്യത്തും എല്ലാവിധ പിന്തുണയും നല്‍കി സംരക്ഷിച്ചുപോന്നത് പാക് ഭരണകൂടമായിരുന്നു. അവസരം വന്നപ്പോള്‍ ഇവരെ അഫ്ഗാനിസ്ഥാനിലെത്തിക്കുകയും ചെയ്തു. ചൈനയുടെ തന്ത്രപരമായ പിന്തുണയും ഇതിനുണ്ടായിരുന്നു. ഫലത്തില്‍  പാക്കിസ്ഥാനെയും ചൈനയെയും താലിബാനെയും ഒന്നിച്ചുനേരിടേണ്ട സ്ഥിതിവിശേഷമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ പരിണാമങ്ങള്‍ പ്രവചനാതീതമാണ്.

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കാതെ ഈ അവിശുദ്ധ സഖ്യത്തെ നേരിടാന്‍ പരമ്പരാഗത രീതിയിലുള്ള യുദ്ധമുറകള്‍ മതിയാവില്ല. ഭാരതത്തോട് നേരിട്ടു യുദ്ധം ചെയ്താല്‍ പരാജയമായിരിക്കും അനന്തരഫലമെന്ന് പാക്കിസ്ഥാന് നന്നായറിയാം. നമ്മോട് യുദ്ധത്തിനു വന്നപ്പോഴൊക്കെ ഇതായിരുന്നു അനുഭവം. ഇതില്‍നിന്ന് പാഠം പഠിച്ചാണ് കശ്മീരിലും മറ്റും നിഴല്‍യുദ്ധം ആരംഭിച്ചത്. ആണവശക്തിയായ ഭാരതത്തെ നേരിടാനുള്ള കരുത്ത് സമീപ ഭാവിയിലൊന്നും പാക്കിസ്ഥാനുണ്ടാവില്ല. ഭാരതം പൊഖ്‌റാനില്‍ നടത്തിയ അണുപരീക്ഷണത്തിനു പിന്നാലെ അങ്ങനെയൊന്ന് പാക്കിസ്ഥാന്‍ നടത്തിയത് ചൈനയുടെ പിന്തുണയോടെയാണ്. ഭാരതത്തിന്റെ ആണവപദ്ധതി പാക്കിസ്ഥാനെതിരായല്ല, ചൈനയ്‌ക്കെതിരെയുള്ളതാണെന്നും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് അറിയാം. അതുകൊണ്ടാണ് ഭാരതത്തിന് മറുപടിയെന്നോണം സ്വന്തം നിലയ്‌ക്ക് പാക്കിസ്ഥാനില്‍ ചൈന അണുപരീക്ഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ  ഇപ്പോള്‍ യുദ്ധരീതികള്‍ക്ക് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍  നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.  നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്‌ക്ക് അത്യാവശ്യവുമാണ്.

Tags: indiaindian armyപ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

India

ഇന്ത്യന്‍ സേനയുടെ വസ്ത്രധാരണ രീതികളില്‍ മാറ്റം, ഭാവിവെല്ലുവിളികള്‍ നേരിടാൻ സൈന്യത്തെ ഒരുക്കുന്ന സൈനിക യൂണിഫോമിലെ മാറ്റങ്ങള്‍

India

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.