Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മാറുന്ന സാഹചര്യത്തില്‍ സൈനിക മറുതന്ത്രം

ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍ നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്‌ക്ക് അത്യാവശ്യവുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 05:00 am IST
in Editorial

അതിര്‍ത്തിയില്‍നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ സംയോജിത യുദ്ധതന്ത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായി റോക്കറ്റ് ഫോഴ്‌സ് എന്ന പുതിയൊരു വിഭാഗം രൂപീകരിക്കുമെന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രഖ്യാപനം സമയോചിതമാണ്. അയല്‍രാജ്യങ്ങളായ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള സുരക്ഷാ ഭീഷണികള്‍ ഭാരതം നേരിടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കശ്മീരില്‍ ഭീകരവാദികളെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍യുദ്ധങ്ങളെയും, ലഡാക്കിലും മറ്റും ചൈന നടത്തുന്ന കടന്നാക്രമണ ഭീഷണികളെയും വലിയൊരു പരിധിയോളം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ മേഖലയിലെ ഭൗമരാഷ്‌ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കാതിരിക്കുകയോ സംശയത്തോടെ വീക്ഷിക്കുകയോ ചെയ്യുന്ന താലിബാന്‍ഭീകരവാഴ്ചയെ ചൈനയും പാക്കിസ്ഥാനും കൈയ്‌മെയ് മറന്നു സഹായിക്കുകയാണ്. പാക്കിസ്ഥാന്‍ ചെയ്യുന്നതുപോലെ ഭീകരര്‍ക്ക് പണവും പരിശീലനവും ആയുധവും നല്‍കി കശ്മീരിലേക്ക് പറഞ്ഞയയ്‌ക്കുന്നതുപോലെ ചൈന ചെയ്യുന്നില്ല. പക്ഷേ രാജ്യാന്തര വേദികളില്‍ ഉള്‍പ്പെടെ പാക്കിസ്ഥാനെ സഹായിക്കുകയും, ആ രാജ്യത്തെ മുന്‍നിര്‍ത്തി ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള അവസരങ്ങളൊന്നും പാഴാക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ താലിബാന്‍ ഭീകരവാഴ്ച അടിച്ചേല്‍പ്പിച്ചിരിക്കുന്നത് സുവര്‍ണാവസരമായാണ് ഇരുരാജ്യങ്ങളും കാണുന്നത്.

അമേരിക്കയെ പ്രീണിപ്പിക്കുകയും, ചൈനയ്‌ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നയമാണ് പാക്കിസ്ഥാന്‍ തുടര്‍ന്നുവന്നത്. അമേരിക്കയ്‌ക്ക് ഇത് അറിയാമായിരുന്നെങ്കിലും രാഷ്‌ട്രീയ അസ്ഥിരത തുടര്‍ക്കഥയായ പാക്കിസ്ഥാനെ ചൈനയുടെ പക്ഷത്തേക്ക് പൂര്‍ണമായും തള്ളിയിടുന്നത് ബുദ്ധിപരമായിരിക്കില്ല എന്നൊരു സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. അധികാരത്തിലുള്ളത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായാലും ഡെമോക്രാറ്റുകളായാലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ അവസരം മുതലെടുക്കുകയാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ചെയ്തുകൊണ്ടിരുന്നത്. ഭീകരവിരുദ്ധപ്പോരാട്ടത്തിനെന്ന പേരില്‍ അമേരിക്കയില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ ഭീകരവാദത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയായിരുന്നു പാക്കിസ്ഥാന്‍. അമേരിക്ക ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങാന്‍ കഴിയാതിരുന്ന താലിബാന്‍ ഭീകരര്‍ക്ക് അതിര്‍ത്തിയിലും സ്വന്തം രാജ്യത്തും എല്ലാവിധ പിന്തുണയും നല്‍കി സംരക്ഷിച്ചുപോന്നത് പാക് ഭരണകൂടമായിരുന്നു. അവസരം വന്നപ്പോള്‍ ഇവരെ അഫ്ഗാനിസ്ഥാനിലെത്തിക്കുകയും ചെയ്തു. ചൈനയുടെ തന്ത്രപരമായ പിന്തുണയും ഇതിനുണ്ടായിരുന്നു. ഫലത്തില്‍  പാക്കിസ്ഥാനെയും ചൈനയെയും താലിബാനെയും ഒന്നിച്ചുനേരിടേണ്ട സ്ഥിതിവിശേഷമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ പരിണാമങ്ങള്‍ പ്രവചനാതീതമാണ്.

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കാതെ ഈ അവിശുദ്ധ സഖ്യത്തെ നേരിടാന്‍ പരമ്പരാഗത രീതിയിലുള്ള യുദ്ധമുറകള്‍ മതിയാവില്ല. ഭാരതത്തോട് നേരിട്ടു യുദ്ധം ചെയ്താല്‍ പരാജയമായിരിക്കും അനന്തരഫലമെന്ന് പാക്കിസ്ഥാന് നന്നായറിയാം. നമ്മോട് യുദ്ധത്തിനു വന്നപ്പോഴൊക്കെ ഇതായിരുന്നു അനുഭവം. ഇതില്‍നിന്ന് പാഠം പഠിച്ചാണ് കശ്മീരിലും മറ്റും നിഴല്‍യുദ്ധം ആരംഭിച്ചത്. ആണവശക്തിയായ ഭാരതത്തെ നേരിടാനുള്ള കരുത്ത് സമീപ ഭാവിയിലൊന്നും പാക്കിസ്ഥാനുണ്ടാവില്ല. ഭാരതം പൊഖ്‌റാനില്‍ നടത്തിയ അണുപരീക്ഷണത്തിനു പിന്നാലെ അങ്ങനെയൊന്ന് പാക്കിസ്ഥാന്‍ നടത്തിയത് ചൈനയുടെ പിന്തുണയോടെയാണ്. ഭാരതത്തിന്റെ ആണവപദ്ധതി പാക്കിസ്ഥാനെതിരായല്ല, ചൈനയ്‌ക്കെതിരെയുള്ളതാണെന്നും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് അറിയാം. അതുകൊണ്ടാണ് ഭാരതത്തിന് മറുപടിയെന്നോണം സ്വന്തം നിലയ്‌ക്ക് പാക്കിസ്ഥാനില്‍ ചൈന അണുപരീക്ഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ  ഇപ്പോള്‍ യുദ്ധരീതികള്‍ക്ക് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍  നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.  നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്‌ക്ക് അത്യാവശ്യവുമാണ്.

Tags: indiaindian armyപ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ: ഞെട്ടലോടെ സിനിമാലോകം

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

പെണ്‍കുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം; പുതിയ നിയമവുമായി താലിബാന്‍

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ജി. ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വ്യാപാരി സമൂഹവും മുന്നിട്ടിറങ്ങണം: സി. സദാനന്ദന്‍ മാസ്റ്റര്‍

ഗംഗാ ജലം പങ്കുവെക്കല്‍ കരാര്‍: ഭീഷണിയുമായി ബംഗ്ലാദേശ്

ഭാരതവും നെതര്‍ലന്‍ഡ്സും17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.