Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വാക്‌സിനേഷനിലും കെടുകാര്യസ്ഥത

ദേശീയതലത്തില്‍ രോഗികളാവുന്നവരുടെ മുക്കാല്‍ പങ്കോളം കേരളത്തിലാണ്. മാസങ്ങളായി സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാലുപാടുനിന്നും ചോദ്യങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് മറുപടിയില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 13, 2021, 05:00 am IST
inEditorial

കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ പന്ത്രണ്ട് കോടിയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്ത അത്യന്തം സ്‌തോഭജനകമാണ്. കൊവിഷീല്‍ഡ് ഉല്‍പ്പാദകരായ സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങി നല്‍കിയതാണിത്. സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് മൂവായിരം ഡോസെങ്കിലും വാങ്ങണമെന്നുണ്ട്. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയാത്തതിനാലാണ് സര്‍ക്കാര്‍ മൊത്തമായി വാങ്ങി വിലയീടാക്കി വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് നല്‍കാത്തതിനാല്‍ സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമമാണെന്ന് ആരോഗ്യമന്ത്രിയടക്കം പ്രചാരണം നടത്തുമ്പോഴാണ് സര്‍ക്കാര്‍ സംവിധാനം വഴി നല്‍കിയ പത്ത് ലക്ഷം ഡോസ് ഉപയോഗിക്കാതെ കിടക്കുന്നതെന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രതീക്ഷിച്ച വേഗത്തില്‍ മുന്നേറുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ വാക്‌സിനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ആര്‍ക്കും പ്രയോജനമില്ലാതെ സ്വകാര്യ ആശുപത്രികളില്‍ ലക്ഷക്കണക്കിന് ഡോസുകള്‍ ഉപയോഗിക്കാതെയിരിക്കുന്നു എന്നത് വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷമാണ്. സ്വകാര്യ ആശുപത്രികള്‍ വില നല്‍കിയാണ് വാക്‌സിന്‍ സംഭരിച്ചിട്ടുള്ളതെങ്കിലും ചുറ്റും മഹാമാരി മരണം വിതയ്‌ക്കുന്ന സാഹചര്യത്തില്‍ ഇത് ഉപയോഗിക്കാതിരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സാമൂഹ്യവിരുദ്ധ നടപടിയാണ്.

ദേശീയതലത്തില്‍ രോഗികളാവുന്നവരുടെ മുക്കാല്‍ പങ്കോളം കേരളത്തിലാണ്. മാസങ്ങളായി സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് നാലുപാടുനിന്നും ചോദ്യങ്ങളുയരുമ്പോള്‍ സര്‍ക്കാരിന് മറുപടിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിവു വാര്‍ത്താസമ്മേളനങ്ങള്‍ പോലും വേണ്ടെന്ന് വയ്‌ക്കുന്നു. ഐഎംഎയും പല ആരോഗ്യ വിദഗ്ധരും സര്‍ക്കാരിനു നേരെയാണ് വിരല്‍ചൂണ്ടുന്നത്. രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കി സമയോചിതവും ഫലപ്രദവുമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്, പ്രത്യേകിച്ച് ആരോഗ്യമന്ത്രാലയം മുന്‍കയ്യെടുക്കാത്തതാണ്് ഒരു പ്രശ്‌ന സംസ്ഥാനമായി കേരളം തുടരുന്നതെന്ന അഭിപ്രായം ശക്തമാണ്. ഇതിനോടകം വ്യക്തമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ എടുക്കേണ്ടതിനു പകരം കെഎസ്ആര്‍ടിസി സ്റ്റേഷനുകളില്‍പ്പോലും മദ്യശാലകള്‍ സ്ഥാപിച്ച് രോഗത്തെ ക്ഷണിച്ചുവരുത്തുന്ന തീരുമാനങ്ങളിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ യാതൊരു വീണ്ടുവിചാരവുമില്ലാതെ മദ്യശാലകള്‍ തുറന്നതിന് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടും സര്‍ക്കാരിനെ നയിക്കുന്നവര്‍ വിരുദ്ധസമീപനം സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. എന്തൊക്കെയോ ദുഷ്ടലാക്കുകള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളതായി അവര്‍ സംശയിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന തോതില്‍ ജനസംഖ്യയുള്ളതും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത നേരിടുന്നതുമായ പല വലിയ സംസ്ഥാനങ്ങളും കൊവിഡ് രോഗബാധയില്‍നിന്ന് ഏറെക്കുറെ മുക്തമായിരിക്കുമ്പോഴും കേരളത്തിന് ആ നില കൈവരിക്കാന്‍ കഴിയാത്തതിന്റെ മുഖ്യകാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന്  പറയാതെ വയ്യ. ഇതിനുദാഹരണമാണ് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ ഡോസുകള്‍ കെട്ടിക്കിടക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായേ തീരൂ. പണം മടക്കി നല്‍കി ഈ വാക്‌സിനുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച തുക ഇതിനായി ഉപയോഗിക്കാവുന്നതാണ്. കോളജുകളും സ്‌കൂളുകളുമൊക്കെ തുറക്കാന്‍ വെമ്പല്‍കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കാനുള്ള ബാധ്യതയുണ്ട്. രോഗ പ്രതിരോധത്തിന്റെയും വാക്‌സിനേഷന്റെയും  കാര്യത്തില്‍ സാധ്യമായ സഹായങ്ങളെല്ലാം നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി സ്വന്തം വീഴ്ചകള്‍ മറച്ചുപിടിക്കുകയും, ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒരു ഭാരമായി തുടരുകയാണ്. കൊവിഡ് വ്യാപനവും വാക്‌സിനേഷനിലെ അനാസ്ഥയും പാളിച്ചകളും ഇതിനാണ് അടിവരയിടുന്നത്.

Tags: keralaകേരള സര്‍ക്കാര്‍വാക്‌സിനേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.