Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിനായകചതുര്‍ത്ഥി ആഘോഷം നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍; ഡിഎംകെ നീക്കം മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനെന്ന് തിരിച്ചടിച്ച് ബിജെപി നേതാവ് അണ്ണാമലൈ

വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും സഖ്യസംഘടനകളും. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടി മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 07:45 pm IST
in India

ചെന്നൈ: വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച ഡിഎംകെ സര്‍ക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും സഖ്യസംഘടനകളും. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ നിരോധിച്ച തമിഴ്നാട് സര്‍ക്കാരിന്റെ നടപടി മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈ തിരിച്ചടിച്ചു. ഇതോടെ വിനായകചതുര്‍ത്ഥി ആഘോഷങ്ങളെച്ചൊല്ലി തമിഴ്നാട്ടില്‍ വിവാദം പുകയുകയാണ്. ഡിഎംകെ സര്‍ക്കാരും ബിജെപി തമിഴ്നാട് ഘടകവും ഇതേച്ചൊല്ലി കൊമ്പുകോര്‍ക്കുകയാണ്. സപ്തംബര്‍ 10നാണ് വിനായകചതുര്‍ത്ഥി.

ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് വീടുകളുടെ മുന്‍പില്‍ ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്‌ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഹൈന്ദവ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.

വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവനുവദിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. വിനായകചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഇളവനുവദിക്കണമെന്ന് ചൊവ്വാഴ്ച ബിജെപി എംഎല്‍എ നായ്‌നാര്‍ നാഗേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇതിനെ തള്ളിക്കളയുകയായിരുന്നു. കോവിഡ് വ്യാപനം തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്നും വലിയ ജനക്കൂട്ടം സപ്തംബര്‍ 30 വരെ ഒഴിവാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സപ്തംബര്‍ 10നാണ് വിനായക ചതുര്‍ത്ഥി.

‘കേരളത്തില്‍ ഓണത്തിനും ബക്രീദിനും ആളുകള്‍ കൂട്ടംകൂടിയതിനാലാണ് കോവിഡ് നിരക്ക് ഉയര്‍ന്നത്. തമിഴ്‌നാട്ടില്‍ വൈറസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കിയിട്ടില്ല. ആളുകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സപ്തംബര്‍ 15 വരെ വിനായകചതുര്‍ത്ഥി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം വെച്ചിരിക്കുകയാണ്. വ്യക്തികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ ആഘോഷിക്കാം,’ സ്റ്റാലിന്‍ പറഞ്ഞു.

ബിജെപിയ്‌ക്ക് മാത്രമല്ല, സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന മറ്റ് ഹിന്ദു സംഘടനകള്‍ക്കും കൂടിയുള്ള താക്കീതെന്ന നിലയ്‌ക്കാണ് സ്റ്റാലിന്റെ ഈ മറുപടി. ഹിന്ദു ഉത്സവം സംഘടിപ്പിക്കുന്നതിനുള്ള അനുവാദം നിഷേധിച്ച ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈ പ്രസ്താവന ഇറക്കിയിരുന്നു. മറ്റ് മതങ്ങളുടെ അനുയായികളെ സന്തോഷിപ്പിക്കാനാണ് ഡിഎംകെയുടെ ഈ നീക്കമെന്നും അണ്ണാമലൈ ആരോപിച്ചിരുന്നു.

‘പുതുച്ചേരി, കര്‍ണ്ണാടക, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ അനുവദിക്കുമ്പോള്‍ തമിഴ്‌നാട് മാത്രം എന്തിനാണ് അനുവാദം നിഷേധിക്കുന്നത്? ഇത് ഹിന്ദു മതത്തില്‍പ്പെട്ടവരുടെ വികാരം വ്രണപ്പെടുത്താനും മറ്റ് മതക്കാരുടെ പിന്തുണ നേടിയെടുക്കാനുമാണ്,’ അണ്ണാമലൈ ആരോപിച്ചു.

വീടുകളുടെ മുന്‍പില്‍ ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് ഉത്സവം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചതായും അണ്ണാമലൈ അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിന് വിനായക ചതുര്‍ത്ഥി ആശംസകള്‍ അയയ്‌ക്കാനും ബിജെപി അനുഭാവികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അഹൈന്ദവ ഉത്സവങ്ങള്‍ക്ക് ഹൃദയം തുറന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണ് സ്റ്റാലിനെന്നും അണ്ണാമലൈ പറഞ്ഞു.

ദൈവത്തിന്റെ പേരില്‍ രാഷ്‌ട്രീയം കളിക്കരുതെന്ന് ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്‍റ് ചുമതലയുള്ള മന്ത്രി പി.കെ. ശേഖര്‍ ബാബു അണ്ണാമലൈയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഗണേശവിഗ്രഹം വെള്ളത്തിലൊഴുക്കുന്ന ചടങ്ങ് തമിഴ്‌നാട്ടില്‍ നിരോധിച്ചിരിക്കുകയാണ്. ഗണേശവിഗ്രഹം പൊതുസ്ഥലങ്ങളില്‍ ഉയര്‍ത്തുന്നതും വിഗ്രഹം വഹിച്ചുകൊണ്ടുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags: വിനായക ചതുര്‍ത്ഥിഗണേശ ചതുര്‍ത്ഥിbjpഎം.കെ. സ്റ്റാലിന്‍അണ്ണാമലൈവിനായകപ്രതിമഡിഎംകെK Annamalaiതമിഴ്നാട്തമിഴ്നാട് മുഖ്യമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.