Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് വിമതരെ നേരിട്ട് പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം; പതിവ് ശൈലി വിട്ട് രംഗത്തിറങ്ങി പിണറായിയും കൂട്ടരും

കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 1, 2021, 05:05 pm IST
inKerala

കൊച്ചി: ഡിസിസി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎം രംഗത്ത്. ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഇവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുന്നത് ഒഴിവാക്കാനുമാണ് പതിവ് ശൈലി വിട്ട് രംഗത്തിറങ്ങാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കുന്നത്. കോണ്‍ഗ്രസ് വിട്ട് എന്‍സിപി വഴി ഇടത് മുന്നണിയിലെത്തുമ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം പല കോണ്‍ഗ്രസ് നേതാക്കളേയും എന്‍സിപിയിലെത്തിക്കുമെന്നായിരുന്നു പി.സി. ചാക്കോ സിപിഎമ്മിന് നല്കിയിരുന്ന ഉറപ്പ്.

എന്നാല്‍ കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രസിലെ അതൃപ്തര്‍ കൂട്ടത്തോടെ ബിജെപി പാളയത്തില്‍ എത്തുമോയെന്ന ഭയത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് മുന്‍ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നത്. നേരത്തെ മറ്റ് പാര്‍ട്ടി വിട്ടുവരുന്ന പ്രമുഖരെ മാത്രം സ്വീകരിച്ചിരുന്ന സിപിഎം ഇപ്പോള്‍ ആരുവന്നാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഡിസിസി പുനഃസംഘടനയില്‍ പാലക്കാട് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥിനെ സിപിഎമ്മിലെത്തിക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങി. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. സോണിയയുടെ വിശ്വസ്തന്‍ പ്രൊഫ. കെ.വി തോമസിനെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കവുമുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനയോടെ തോമസ് കോണ്‍ഗ്രസ് വിടുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് കെ.വി തോമസിന് അര്‍ഹമായ പരിഗണന നല്കി സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കംനടക്കുന്നത്. 

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ കണ്ണ് വെച്ച ആ സ്ഥാനം കെ.വി.തോമസിന് നഷ്ടമായി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും എത്താനാകില്ലെന്ന് ഉറപ്പായി. ഇതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് എന്ന സ്ഥാനം മാത്രമായിരിക്കും കെ.വി.തോമസിന് ഉണ്ടാകുക. കഴിഞ്ഞ ആഴ്ചയില്‍ ദല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് കെ. വി തോമസ് എത്തിയിരുന്നു.  സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് തോമസിനെ സിപിഎമ്മില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു. തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടുമാറ്റത്തെ കൗതുകത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. പാര്‍ട്ടി വിടുന്നവരെ ശാരീരികമായി നേരിട്ടിരുന്ന  പാര്‍ട്ടിയാണ് സിപിഎം.

എം.വി രാഘവന്‍ സിപിഎം വിട്ടപ്പോള്‍ അദ്ദേഹത്തെ വകവരുത്താന്‍ സിപിഎം നിരവധി തവണ ശ്രമിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്‍  മരിച്ചത് അമ്പത്തൊന്ന് വെട്ടേറ്റാണ്. പ്രദേശികമായി പാര്‍ട്ടി വിട്ടവരെ സിപിഎം ശാരീരികമായി നേരിട്ടിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കുലംകുത്തികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍  തയ്യാറെടുക്കുന്നത്.

Tags: congressകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.