Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ധന വിലവര്‍ധനയും പ്രതിപക്ഷ വഞ്ചനയും

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തി ഇന്ധന വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നതിലാണ് പ്രശ്‌ന പരിഹാരം കിടക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ വലിയതോതില്‍ വില കുറയ്‌ക്കാനാവും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 18, 2021, 05:00 am IST
inEditorial

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവസരങ്ങളൊന്നും കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും പാഴാക്കാറില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ ഇന്ധന വിലവര്‍ധന കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്താമെന്നതാണ് ഇതിലെ ദുഷ്ടലാക്ക്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിരിക്കെ രാജ്യത്ത് ഇന്ധനനികുതി കുറയ്‌ക്കാത്തത് ജനങ്ങളെ ദ്രോഹിക്കാനാണെന്നും, എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണിതെന്നുമുള്ള പ്രതിപക്ഷ ആരോപണം മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്യുന്നു. നേപ്പാള്‍, ശ്രീലങ്ക മുതലായ അയല്‍ രാജ്യങ്ങളില്‍ ഇന്ധനവില ഇന്ത്യയെക്കാള്‍ വളരെ കുറവാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിക്കുകയുണ്ടായി. രാജ്യ തലസ്ഥാനത്ത് സൈക്കിള്‍ യാത്രയും മറ്റും നടത്തി ജനശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമങ്ങളും പ്രതിപക്ഷം നടത്തി. കഴിയാവുന്നവിധമൊക്കെ ജനക്ഷേമ ഭരണം കാഴ്ചവയ്‌ക്കുന്ന മോദി സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഇന്ധന വിലവര്‍ധന ഉപയോഗിക്കാന്‍ കഴിയുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം കുറച്ചൊന്നുമല്ല ആഹ്ലാദം കൊള്ളുന്നത്. കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളും ഒപ്പം ചേര്‍ന്ന് രംഗം കൊഴിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനു പിന്നിലെ വഞ്ചന കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ തുറന്നുകാട്ടിയിരിക്കുകയാണ്.  

എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറയ്‌ക്കാത്തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പത്ത് വര്‍ഷം കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാര്‍ 2013 ല്‍ പെട്രോള്‍ കമ്പനികള്‍ക്കുവേണ്ടി ഓയില്‍ ബോണ്ടുകള്‍ ഇറക്കിയതിന്റെ ബാധ്യത തീര്‍ക്കാനുള്ളതുകൊണ്ടാണ് ആഗ്രഹമുണ്ടായിരുന്നിട്ടും പെട്രോളിനും ഡീസലിനും വില കുറയ്‌ക്കാനാവാത്തതെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഇന്ധനം വിലകുറച്ചു നല്‍കുന്നതിന്റെ നഷ്ടം നികത്താന്‍ സബ്‌സിഡി നല്‍കുന്നതിനു പകരമായാണ് 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇറക്കിയത്. ഇതിന് കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 9000 കോടി രൂപയിലധികമാണ് മോദി സര്‍ക്കാര്‍ പലിശയായി നല്‍കിയത്. ഇങ്ങനെയൊരു ബാധ്യത സര്‍ക്കാരിനില്ലായിരുന്നുവെങ്കില്‍ ഇന്ധന വിലയില്‍ ഇളവു നല്‍കാനാവുമായിരുന്നുവെന്നും  നിര്‍മല സീതാരാമന്‍ വ്യക്തമാക്കുകയുണ്ടായി. മോദി സര്‍ക്കാര്‍ പെട്രോള്‍ കമ്പനികളെ പ്രീണിപ്പിക്കുന്നു എന്നു കുറ്റപ്പെടുത്തുന്നവരാണ് ഓയില്‍ ബോണ്ടിറക്കി ജനങ്ങളോട് കടുത്ത വഞ്ചന കാണിച്ചത്. ഇത് നിഷേധിക്കാനാവാതെ പ്രതിക്കൂട്ടിലായ കോണ്‍ഗ്രസ്സ് കേന്ദ്രസര്‍ക്കാര്‍ ഓയില്‍ ബോണ്ടിന് പലിശ നല്‍കിയിട്ടില്ല എന്നു പറഞ്ഞ് വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മകന്റെ പകരക്കാരിയായി കോണ്‍ഗ്രസ്സിന്റെ ഇടക്കാല അധ്യക്ഷ പദവി ഏറ്റെടുത്ത സോണിയ ഇന്ധനവില അടിയന്തരമായി കുറയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് കത്തില്‍ കുറ്റപ്പെടുത്തുകയുണ്ടായി. അതേസമയം കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിലെയും രാജസ്ഥാനിലെയും സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന ഇന്ധനനികുതി കുറച്ചില്ലെന്നു മാത്രമല്ല വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതു വേണ്ടെന്ന് വച്ച് ജനങ്ങളെ സഹായിക്കണമെന്ന് ഒരു കോണ്‍ഗ്രസ്സ്  നേതാവും ആവശ്യപ്പെട്ടില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായി ചര്‍ച്ച നടത്തി ഇന്ധന വിലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നതിലാണ് പ്രശ്‌ന പരിഹാരം കിടക്കുന്നത്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ വലിയതോതില്‍ വില കുറയ്‌ക്കാനാവും. പെട്രോള്‍ ലിറ്ററിന് 75 രൂപയ്‌ക്കും ഡീസല്‍ 68 രൂപയ്‌ക്കും നല്‍കാനാവുമെന്നാണ് ഒരു കണക്ക്. ഇതിന് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരോ പ്രതിപക്ഷം അധികാരത്തിലുള്ള മറ്റു സംസ്ഥാനങ്ങളോ ഇതിനു തയ്യാറല്ല. ഇതാണ് മറ്റൊരു കാപട്യം. ഇന്ധന വിലയുടെ കാര്യത്തില്‍ ആരാണ് ജനങ്ങളെ വഞ്ചിക്കുന്നതെന്നും ചൂഷണം ചെയ്യുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാണല്ലോ.

Tags: congressപെട്രോള്‍ഇന്ധനവില
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.