Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കണ്‍ഫ്യൂഷന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 'ഈ സ്വാതന്ത്ര്യം വ്യാജമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Aug 14, 2021, 05:00 am IST
in Article

അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള സമരത്തില്‍ ആദ്യത്തെ മുദ്രാവാക്യം ‘ഭാരത് മാതാ കി ജയ്’ എന്നായിരുന്നു. പലസ്ഥലത്തും രണ്ടാമത്തെ മുദ്രാവാക്യമായ ‘അടിയന്തിരാവസ്ഥ തുലയട്ടെ’ എന്നത് വാനിലുയര്‍ന്നില്ല. അതിനുമുമ്പേ വിളിക്കാനോങ്ങിയ വ്യക്തിയുടെ വായപൊത്തി. പിന്നെ പോലീസ് വാനിലേക്ക്. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ കെ.ജി.മാരാര്‍ക്ക് ഈ അനുഭവമായിരുന്നു. കേരളത്തില്‍ പലസ്ഥലങ്ങളിലും സമാനമായ രീതി. ദേശീയപതാക ഉയര്‍ത്താനോ ദേശീയഗാനം ആലപിക്കാനോ സ്വാതന്ത്ര്യദിനത്തില്‍ പോലും അനുമതിയില്ല. ഇത് സ്വാതന്ത്ര്യ സമരത്തിന്റെയും സ്വാതന്ത്ര്യസമ്പാദനത്തിന്റെയും മൊത്തക്കച്ചവടക്കാരായി ഞെളിയുന്ന കോണ്‍ഗ്രസ് ഭരണത്തിന്റെ വക. അതിനെ എതിര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മാത്രമല്ല ഇടത് കമ്യൂണിസ്റ്റുകാരും ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അധികാരം ലഭിച്ച സ്ഥലത്ത് കോണ്‍ഗ്രസ് ഭരണത്തിന്റെ ഭൂതം സ്വാധീനിച്ചു. അതാണ് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കണ്ടത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയത് നിയമവിരുദ്ധമാണെന്നും നടപടിവരുമെന്നൊക്കെ വലിയ വായില്‍ പറഞ്ഞു. മോഹന്‍ ഭഗവതിന്റെ മൂക്ക്  ചെത്തുമോ എന്ന് പലരും ശങ്കിച്ചു. ഒരുവര്‍ഷം കഴിയും മുമ്പെ സിപിഎമ്മിന് വകതിരിവുണ്ടായിരിക്കുന്നു. കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നും സഖാക്കളാരും സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്നും നിഷ്‌കര്‍ഷിച്ച കമ്യൂണിസ്റ്റ് നേതൃത്വം തന്നെ പഴയ തീരുമാനങ്ങളെല്ലാം വഴിയില്‍ തള്ളി. ഇക്കുറി വന്നു ആഹ്വാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷമാക്കണം.

അഭിവക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ‘ഈ സ്വാതന്ത്ര്യം വ്യാജമാണ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഈ തീരുമാനമെടുത്തിരിക്കുന്നത്.

സാധാരണയായി പാര്‍ട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ഫാസിസ്റ്റ് ശക്തികളാലും വര്‍ഗ്ഗീയ ശക്തികളാലും രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണെന്നാണ് ന്യായീകരണം. ഇത്തവണ 75-ാം വാര്‍ഷികമായതുകൊണ്ട് തന്നെ കൂടുതല്‍ വിപുലമായി നടത്തും. 75-ാം വാര്‍ഷികവും 100-ാം വാര്‍ഷികവും എല്ലാ സമയത്തും വരുന്നതല്ലെന്നും സിപിഎം വാദിക്കുന്നു. അങ്ങനെയെങ്കില്‍ 50-ാം വാര്‍ഷികത്തിന് എന്തേ ആഘോഷമുണ്ടായില്ലെന്ന ചോദ്യം പ്രസക്തമാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാകയും പാര്‍ട്ടി പതാകയും ഉയരുമത്രെ.

പണ്ടൊക്കെ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുമേന്തി വന്ദേമാതരവും പാടി വിദ്യാര്‍ത്ഥികളും അധ്യാപകരും വരിവരിയായി നീങ്ങുന്ന കാഴ്ചയുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള മേഖലയിലൂടെ പോയാല്‍ പണിപാളും. ദേശീയപതാക പിടിച്ചുവാങ്ങി ചെങ്കൊടി പിടിപ്പിക്കും. പിടിച്ചില്ലെങ്കില്‍ പുളിച്ചതെറി കേള്‍ക്കേണ്ടിവരും. സ്വാതന്ത്ര്യദിനം ആഘോഷമാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ച കേന്ദ്രകമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഉത്തരവിറക്കി. കമ്മ്യൂണിസ്റ്റുകാരാരും സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കരുത്. കാലംപോയ പോക്കേ!

സ്വാതന്ത്ര്യം കാപട്യമാണെന്നും വെളുത്ത സായിപ്പ് കറുത്ത സായിപ്പിനു നല്‍കിയ അധികാര കൈമാറ്റം അംഗീകരിക്കില്ലെന്നും സാധാരണ ജനത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നിലപാട് സ്വീകരിച്ചു. യഥാര്‍ഥ സ്വാതന്ത്ര്യം സായുധ വിപ്ലവത്തിലൂടെ എന്ന അപകടകരമായ നിലപാടിലേക്ക് പാര്‍ട്ടി മാറി. നാല്‍പത്തിയെട്ടില്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസോടെ പാര്‍ട്ടി പ്രമേയം പാസാക്കി നിലപാട് കടുപ്പിച്ചു.

പിന്നീട് മധുര കോണ്‍ഗ്രസില്‍ കല്‍ക്കത്ത തീസിസിനെ പാര്‍ട്ടി തള്ളിയെങ്കിലും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നെയും  മടിച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെയാണല്ലോ സിപിഐ (എം) രൂപം കൊള്ളുന്നത്. കമ്യൂണിസ്റ്റ് എന്നിടത്ത് കണ്‍ഫ്യൂഷന്‍ (ആശയക്കുഴപ്പം) എന്നായി. സിപിഐക്കുശേഷം ബ്രാക്കറ്റിലെ എം എന്നത് ഇന്ന് മാഫിയയുടെ സൂചകമായി. ആശയവും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ച് മാഫിയകളെ ആശ്രയിക്കുന്ന പാര്‍ട്ടിയെ അങ്ങനെയല്ലാതെ എങ്ങനെ വിശേഷിപ്പിക്കും? സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും മയക്കുമരുന്നു കടത്തും മരംകൊള്ളയുമെല്ലാം പാര്‍ട്ടി പരിപാടിയല്ലേ? സ്വര്‍ണക്കടത്തില്‍ കണ്ണടച്ച് പാര്‍ട്ടി നിന്നാല്‍ മൂന്നിലൊന്ന് പാര്‍ട്ടിക്ക്. ഇങ്ങനെയുള്ള പാര്‍ട്ടി ഏതുവേഷവും കെട്ടും.

ഒരു സ്വാതന്ത്ര്യദിനത്തില്‍ കേരളമാകെ മനുഷ്യ ചങ്ങല പിടിച്ചപ്പോള്‍ ഒരറ്റത്തെങ്കിലും ദേശീയപതാകയേന്താന്‍ മടിച്ചവരാണിത്. സ്റ്റാലിന്റെയും മാര്‍ക്‌സിന്റെയും ലെനിന്റേയും ചെഗുവേരയുടെയും ചിത്രം തൂക്കും പാര്‍ട്ടി ഓഫീസുകളില്‍. അക്കൂട്ടത്തില്‍ പുതുതായി ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ ചിത്രം തൂക്കാതിരിക്കാനുള്ള മര്യാദയെങ്കിലും ഈ പാര്‍ട്ടി കാണിക്കുമെന്ന് പ്രതീക്ഷിക്കാം. ‘മഹാത്മാഗാന്ധി എന്താക്കി, ഇന്ത്യയെ മാന്തി പുണ്ണാക്കി’ എന്ന് ആര്‍ത്ത് വിളിച്ച കൂട്ടരാണല്ലോ ഇത്.

Tags: indiaപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.