Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജന്‍ കേസില്‍ കരുണാകരന്‍ വീണതുപോലെ രണ്ടാം പിണറായി സര്‍ക്കാരിനും അല്‍പായുസ്സോ? ബ്രാഹ്മണശാപം ഒഴിവാക്കാന്‍ പിണറായി നീരാഞ്ജനം നടത്തുമോ?

രാജന്‍ കേസില്‍പ്പെട്ട് കെ. കരുണാകരന്‍ രാജിവെച്ചതുപോലെ, ചരിത്രത്തിന്റെ വിചിത്രമായ ആവര്‍ത്തനമെന്നോണം രണ്ടാം പിണറായി സര്‍ക്കാരും അലപായുസ്സായി താഴെ വീഴുമോ? പിണറായിയുടേയത് ശ്രേഷ്ഠജാതകമാണെന്നും കേസരിയോഗമുണ്ടെന്നും പറഞ്ഞ ജ്യോത്സ്യന്‍ പക്ഷെ പിണറായിക്ക് ബ്രാഹ്മണശാപം ഉള്ളതായും പ്രവചിച്ചിരുന്നു. ശബരിമലയില്‍ നിന്നുള്ള ശാപമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 07:56 pm IST
inKerala

തിരുവനന്തപുരം: രാജന്‍ കേസില്‍പ്പെട്ട് കെ. കരുണാകരന്‍ രാജിവെച്ചതുപോലെ, ചരിത്രത്തിന്റെ വിചിത്രമായ ആവര്‍ത്തനമെന്നോണം രണ്ടാം പിണറായി സര്‍ക്കാരും അലപായുസ്സായി താഴെ വീഴുമോ? ഏഷ്യാനെറ്റില്‍ നിന്നും രാജിവെച്ച് ശേഷം ഇടതുചായ് വുള്ള പത്രപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ ‘മാതൃഭൂമി’ ഓണ്‍ലൈനില്‍ എഴുതിയ ഇംഗ്ലീഷ് പംക്തിയിലെ ലേഖനത്തിലാണ് ഈ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.  

1977ലെ കരുണാകരന്റെ മൃഗീയ വിജയവും പിണറായി വിജയന്‍ 2021ല്‍ നേടിയ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയവും തമ്മില്‍ സാമ്യമുണ്ടെന്നും ലേഖകന്‍ പറയുന്നു. 1977ല്‍ 140ല്‍ 111 സീറ്റുകള്‍ നേടി മൃഗീയ ഭൂരിപക്ഷത്തോടെ കെ. കരുണാകരന്‍ അന്ന് അധികാരത്തില്‍ വന്നത്. എന്നാല്‍ ആര്‍ഇസി കോളെജിലെ രാജന്‍ എന്ന വിദ്യാര്‍ത്ഥിയെ കാണതായതിനെത്തുടര്‍ന്ന് അച്ഛന്‍ ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഉടക്കിയാണ് കരുണാകരന്‍ സര്‍ക്കാര്‍ താഴെ വീണത്. അന്ന് രാജനെ മാര്‍ച്ച് 21നകം കോടതിയില്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രിയായ കരുണാകരനോട് ജസ്റ്റിസ് പി. സുബ്രഹ്മണ്യം പോറ്റി ഉത്തരവിട്ടതോടെ മറ്റ് ഗത്യന്തരമില്ലാതെ കരുണാകരന്‍ രാജിവെക്കുകയായിരുന്നു. കരുണാകരനെ ഒരു പാട്ടിലൂടെ കളിയാക്കിയ രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നുവെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു കരുണാകരന്റെ രാജി.  

140ല്‍ 99 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ ഒരുപിടി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ചരിത്രത്തിന് ചിലപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ ആവര്‍ത്തിക്കാനുള്ള നിഗൂഢമായ അഭിരുചിയുണ്ടെന്നും മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ കരുണാകരന് 30 ദിവസത്തിനുള്ളില്‍ രാജിവെക്കേണ്ടിവന്നതുപോലെ രണ്ടാം പിണറായി സര്‍ക്കാരിനും രാജിവെക്കേണ്ടി വരുമോ- എം.ജി. രാധാകൃഷ്ണന്‍ ചോദിക്കുന്നു.

പിണറായി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു മാസം മുമ്പ് പാലക്കാട് ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നതായി ലേഖനത്തില്‍ പറയുന്നു. പിണറായിയുടേയത് ശ്രേഷ്ഠജാതകമാണെന്നും കേസരിയോഗമുണ്ടെന്നും പറഞ്ഞ ജ്യോത്സ്യന്‍ പക്ഷെ പിണറായിക്ക് ബ്രാഹ്മണശാപം ഉള്ളതായും പ്രവചിച്ചിരുന്നു. ശബരിമലയില്‍ നിന്നുള്ള ശാപമാണിത്. ഇതിന് പരിഹാരമായി പാലക്കാട് ജ്യോത്സ്യന്‍ നിര്‍ദേശിച്ചിരിക്കുന്നത് ശബരിമലയില്‍ നീരാഞ്ജനം എന്ന വഴിപാട് ചെയ്യണമെന്നും ഗണപതിക്ക് മുന്നില്‍ തേങ്ങയുടക്കണമെന്നുമാണ്. വെറും നൂറ് രൂപയേ ഉള്ളൂ നീരാഞ്ജനം വഴിപാടിന്. ശനിദോഷം കളിയാന്‍ അയ്യപ്പസ്വാമിയുടെ ശ്രീകോവിലില്‍ നാളികേരത്തില്‍ നെയ്യൊഴിച്ച് എള്ളിന്‍തിരി കത്തിച്ചശേഷം അയ്യപ്പവിഗ്രഹത്തെ ഉഴിഞ്ഞ് അഗ്നിനാളം വന്ദിക്കുന്നതാണ് നീരാഞ്ജനം വഴിപാട്. അത് നടത്തിയാല്‍ ഈ ബ്രാഹ്മണശാപത്തില്‍ നിന്നും സഖാവിന് ഊരിപ്പോരാം. കറ കളഞ്ഞ കമ്മ്യൂണിസ്റ്റായ പിണറായി പക്ഷെ അതിന് മുതിരുമോ?- ലേഖനം ചോദിക്കുന്നു.  

എന്തായാലും ബ്രാഹ്മണശാപം ഫലിക്കുന്നതുപോലെ അധികാരത്തിലേറിയതിന് ശേഷം പിണറായി സര്‍ക്കാരിന് പ്രശ്നങ്ങളള്‍ ഒഴിഞ്ഞ നേരമില്ല. മുട്ടില്‍ മരംമുറി, നിയമസഭാ കയ്യാങ്കളിക്കേസില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷം, മന്ത്രി എ.കെ. ശശീന്ദ്രന്റെ ലൈംഗികാപവാദക്കേസില്‍ നിന്നും എന്‍സിപി നേതാവിനെ രക്ഷിക്കാനുള്ള ഫോണ്‍വിളി, കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള പാര്‍ട്ടിഗുണ്ടകളുടെ സ്വര്‍ണ്ണക്കടത്ത്, പാര്‍ട്ടി സഖാക്കള്‍ ചുക്കാന്‍ പിടിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 100 കോടി തിരിമറി…എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നെന്നോണം എത്രയോ പ്രതിസന്ധികള്‍. ഏറ്റവുമൊടുവില്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിന്റെ കസ്റ്റംസിന് നല്‍കിയ മൊഴിയും പുറത്തുവന്നിരിക്കുകയാണ്- യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് കോടികളുടെ ഡോളര്‍ യുഎഇ നയതന്ത്ര ചാനലിന്റെ പരിരക്ഷയോടെ കടത്തിയിരിക്കുന്നു എന്നതാണ് സരിത്തിന്റെ വെളിപ്പെടുത്തല്‍.  

ബ്രാഹ്മണശാപം ഉഗ്രശാപമായി മാറും മുമ്പ്, പാലക്കാട് ജ്യോത്സ്യന്‍ നിര്‍ദേശിച്ചതുപോലെ ശബരിമലയില്‍ നീരാഞ്ജനം നടത്താനും ഗണപതിക്ക് മുന്‍പാകെ തേങ്ങയുടക്കാനും പിണറായി തയ്യാറാകുമോ?

Tags: ഡോളര്‍ കടത്ത് കേസ്കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്നിയമസഭാ കയ്യാങ്കളിക്കേസ്ഐഎസ്ബ്രാഹ്മണ ശാപംPinarayi Vijayanസര്‍ക്കാര്‍pinarayiവി.ശിവന്‍കുട്ടിMuttil Forest Looting CaseAK Saseendranകരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.