Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വഞ്ചിക്കപ്പെടുന്ന പട്ടികവിഭാഗങ്ങള്‍

2019-20 കാലത്ത് കേരള സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിച്ച 1562 കോടി രൂപയില്‍ വെറും 729 കോടി രൂപ മാത്രമാണ് ചെലവാക്കിയത്. അതായത് 47 ശതമാനം മാത്രം. അംബേദ്കര്‍ റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു നിയോജക മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികള്‍ക്ക് വികസനാര്‍ത്ഥം നല്‍കി വന്ന 50 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:00 am IST
in Article

ആര്‍.വി. ബാബു 

 ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെ്രകട്ടറി

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനപദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. 2001 മുതല്‍ 2016-17 വരെ സംസ്ഥാന സര്‍ക്കാര്‍ 20009.89 കോടി രൂപ എസ്‌സി വികസനത്തിനും  2731.48 കോടി രൂപ പട്ടികവര്‍ഗ വികസനത്തിനും വേണ്ടി ചെലവാക്കി. എന്നാല്‍ ആ വിഭാഗങ്ങളുടെ ജീവിത നിലവാരത്തില്‍ കാര്യമായ ഒരു മാറ്റവും നാളിതുവരെ വന്നിട്ടില്ല. അതനസരിച്ച് 1956 മുതല്‍ ഈ രംഗത്ത് ചെലവാക്കിയ പണം എത്രയോ വലുതായിരിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ആത്മാര്‍ത്ഥതയില്ലായ്‌മയും അഴിമതിയും കെടുകാര്യസ്ഥതയുമാണ് പട്ടികജാതി വര്‍ഗ്ഗ വികസനം അട്ടിമറിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ വഴി കേന്ദ്രസര്‍ക്കാര്‍ പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കിയ ഫണ്ട് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിയെടുത്ത വാര്‍ത്തയും ഈ അടുത്ത കാലത്ത് പുറത്തു വന്നു. ഭരണകക്ഷിയില്‍പ്പെട്ടവരാണ് ഇങ്ങനെ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്‌സി – എസ്ടിക്കാര്‍ക്ക് അവകാശപ്പെട്ട 1100 തൊഴിലവസരങ്ങളാണ് മറ്റു മതസ്ഥര്‍ തട്ടിയെടുത്തത്. അത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇന്നും സുരക്ഷിതരായി കഴിയുന്നു.

2019-20 കാലത്ത് കേരള സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിച്ച 1562 കോടി രൂപയില്‍ വെറും 729 കോടി രൂപ മാത്രമാണ് ചെലവാക്കിയത്. അതായത് 47 ശതമാനം മാത്രം. അംബേദ്കര്‍ റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു നിയോജക മണ്ഡലത്തിലെ രണ്ട് പട്ടികജാതി കോളനികള്‍ക്ക് വികസനാര്‍ത്ഥം നല്‍കി വന്ന 50 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിട്ടില്ല. പാര്‍പ്പിട പദ്ധതിയില്‍ ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുള്ള പട്ടിക വിഭാഗങ്ങളെ ആസൂത്രിതമായി ഒഴിവാക്കുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ പട്ടിക വിഭാഗങ്ങള്‍ക്കായി അനുവദിച്ച 400 കോടി രൂപയില്‍ ഒരു രൂപപോലും ചെലവാക്കിയില്ല. ക്രേന്ദസര്‍ക്കാരിന്റെ എസ്.സി.പി. (സ്‌പെഷ്യല്‍ കമ്പോണന്റ് പ്ലാന്‍) കോര്‍പ്പസ് ഫണ്ടില്‍ ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫില്ലിംഗിനുവേണ്ടി ബഡ്ജറ്റില്‍ അനുവദിച്ച തുകയില്‍ സംസ്ഥാന സര്‍ക്കാര്‍ വെറും 11.69% മാണ് ചെലവാക്കിയത്. വിദ്യാഭ്യാസ സഹായത്തിനുവേണ്ടി അനുവദിച്ച തുകയുടെ 20.4% വും അംബേദ്കര്‍ ഗ്രാമവികസനപദ്ധതിക്കുവേണ്ടി അനുവദിച്ച തുകയില്‍ 11.6% വും മാത്രമാണ് ചെലവഴിക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ക്കായി അനുവദിച്ച 25.88 കോടിയില്‍ കേവലം 50 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടികവര്‍ഗ്ഗങ്ങള്‍ക്കായി 14 ക്ഷേമപദ്ധതികള്‍ക്കുവേണ്ടി 2019-20 ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 53.98 കോടിയില്‍ വെറും 17.69% ചെലവഴിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്ലാപ്‌ടോപ്പ് വിതരണത്തിനായി അനുവദിച്ച 2.25 കോടി രൂപയില്‍ കേവലം ലക്ഷം രൂപ മാത്രം ചെലവഴിച്ചപ്പോള്‍ വയനാട് ഗോത്രകലാസംസ്‌ക്കാരിക കേന്ദ്രം, പരമ്പരാഗത ഗോത്ര വൈദ്യന്‍ന്മാര്‍ക്കുള്ള സാമ്പത്തിക സഹായം, ആദിവാസി ഹോസ്റ്റലുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ളു പദ്ധതി എന്നിവയില്‍ ഒരു രൂപപോലും ചെലവഴിച്ചില്ല. പട്ടിക വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്കായി അനുവദിച്ച ഭൂമി ഉപയോഗശുന്യമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്സേഷന്‍ വെളിപ്പെടുത്തുകയുണ്ടായി. പട്ടികജാതി വികസന ഫണ്ട് വകമാറ്റി ചെലവഴിക്കുകയും കൃത്യസമയത്ത് യോജിച്ച പദ്ധതികള്‍ സമര്‍പ്പിക്കാത്തത് മൂലം ക്രേന്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ലാപ്‌സായി പോവുകയും ചെയ്യുന്നു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് വേണ്ടി ഇടതു വലതു മുന്നണികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ഹിന്ദുക്കളിലെ അധസ്ഥിതരായ ജനതയെ പാടെ അവഗണിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലംപ്‌സം ഗ്രാന്റ് തുക എല്‍പി (320), യുപി (630), എച്ച്എസ് (930) എന്നിവ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് തുല്യമാക്കാന്‍ സര്‍ക്കാര്‍ നാളിതുവരെ തയ്യാറായിട്ടില്ല. ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ മീഡിയകള്‍ ഇല്ലാത്തതിനാ ല്‍ ആയിരക്കണക്കിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി നില്‍ക്കുന്നു. സംസ്ഥാനത്ത് 5057 വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമാണ് അക്രമത്തിന് ഇരകളാകുന്നവരില്‍ ഏറെയും. വാളയാറും വണ്ടിപ്പെരിയാറും ഇതിന് ഉദാഹരണങ്ങളാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് ക്രേന്ദ്ര നിയമപ്രകാരം സംസ്ഥാനസര്‍ക്കാര്‍ നല്‍കേണ്ട 17 ലക്ഷം രൂപ നാളിതുവരെ നല്‍കിയിട്ടില്ല. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. ദേശീയതലത്തില്‍ 22.8% പേര്‍ പീഡനത്തിനിരയായപ്പോള്‍ കേരളത്തില്‍ അത് 28.2% പേരാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ കേരളത്തില്‍ വെറും 8% മാത്രമാണ്. അത് ഉത്തര്‍പ്രദേശില്‍ 66.1% വും മധ്യപ്രദേശില്‍ 51.6% വുമാണ് എന്നറിയുമ്പോള്‍ കേരളത്തില്‍ ഭരണസ്വധീനം ഉപയോഗിച്ച് എസ്.സി. – എസ്.ടി കേസുകള്‍ ദുര്‍ബലമാക്കുന്നതിന്റെ വ്യാപ്തി മനസ്സിലാക്കാം. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായി മുഴുവന്‍ മുസ്ലീം സമുദായത്തിനും 12% സംവരണം നല്‍കിയത് സംസ്ഥാനത്ത് എസ്.സി. – എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട സംവരണത്തിന്റെ തോത് ഗണ്യമായി കുറക്കാന്‍ കാരണമായി. മുസ്ലീം പിന്നാക്കാവസ്ഥ വസ്തുതാപരമായി തെറ്റാണെന്നിരിക്കേ സച്ചാര്‍ പാലൊളി കമ്മിറ്റി ശുപാര്‍ശകളുടെ പേരില്‍ വീണ്ടും നിരവധി ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കുകയും പിന്നാക്കക്കാരായ ഹിന്ദുക്കളെ അവഗണിക്കുകയും ചെയ്യുന്നത് കടുത്ത സാമൂഹ്യ അനീതി തന്നെയാണ്. മുസ്ലീം സമുദായത്തെക്കുറിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സച്ചാറിന്റെ കണ്ടെത്തലുകള്‍ക്ക് ഇന്ന്ഒരു സധുതയും ഇല്ലെന്ന് സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിലയിരുത്തുന്ന ആര്‍ക്കും ബോദ്ധ്യമാകും. അത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്. നാടാര്‍ ക്രിസ്ത്യാനികളെ ഒബിസി സംവരണ പട്ടികയില്‍ പെടുത്തി പിണറായി സര്‍ക്കാര്‍ വീണ്ടും ഹിന്ദുക്കളെ ദ്രോഹിക്കുകയാണ് ചെയ്തത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്രമായ സംവരണാവകാശം ഇതുമൂലം അവര്‍ക്ക് നഷ്ടമാകുകയാണ് ചെയ്തത്.  

സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ സംവരണതത്വം പാലിക്കപ്പെടാത്തതിനാല്‍ പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്ക് വലിയതോതില്‍ ലഭിക്കുമായിരുന്ന നിയമന സാദ്ധ്യത ഇല്ലാതായി. ഒന്നര ലക്ഷത്തിലേറെ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങളിലാണ് ഈ അവകാശം നിക്ഷേധിക്കപ്പെട്ടത്. ന്യൂനപക്ഷ പദ്ധതി നേടിക്കൊണ്ട് പൂര്‍ണ്ണമായും സംവരണതത്വം പാലിക്കുന്നതില്‍ നിന്നും ന്യൂനപക്ഷസ്ഥാപനങ്ങള്‍ ഒഴിവായിരിക്കുന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മതാടിസ്ഥാനത്തില്‍ നല്‍കുന്ന സംവരണവും ആനുകൂല്യങ്ങളും അവസാനിപ്പിച്ച് എല്ലാ വിഭാഗങ്ങളിലേയും പിന്നാക്കക്കാരായവരെ സര്‍ക്കാര്‍ തുല്യമായി പരിഗണിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന് ഇറങ്ങുകയാണ്. ജൂലൈ 30 ന് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിക്ഷേധ ധര്‍ണ്ണയോടെ സമരത്തിന് തുടക്കം കുറിയ്‌ക്കും.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.