Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

താലിബാന്റെ കരിനിഴല്‍ കശ്മീരിലും കേരളത്തിലും

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 24, 2021, 05:00 am IST
inEditorial

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായില്ലെങ്കില്‍ ലോകം മുഴുവന്‍ അന്ധകാരത്തിലാണ്ടുപോകുമെന്ന് മുറവിളി കൂട്ടിയവരെ ഇപ്പോള്‍ എവിടെയും കാണാനില്ല. താലിബാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി അഫ്ഗാന്‍ ജനതയെയും, പാക്കിസ്ഥാനൊഴികെയുള്ള അയല്‍രാജ്യങ്ങളെയും വലിയ ആശങ്കയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തീരുമാനിച്ചതിലും വളരെ മുന്‍പുതന്നെ അഫ്ഗാനില്‍നിന്ന് അമേരിക്കന്‍ സേന പിന്മാറിയതോടെ വര്‍ഷങ്ങളായി ഇങ്ങനെയൊരു അവസരം പാര്‍ത്തിരുന്ന താലിബാന്‍ ഭീകരര്‍ സര്‍വശക്തിയോടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. യുവാക്കളെ ഭീഷണിപ്പെടുത്തി സേനയില്‍ ചേര്‍ക്കുകയും വ്യാപാരികളില്‍നിന്ന് കനത്ത നികുതി പിരിക്കുകയും ചെയ്യുന്ന താലിബാന്‍ അഫ്ഗാനിലെ ഇരുനൂറിലേറെ ജില്ലകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തെ സഹായിച്ചവരെ വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നു. അടുത്തിടെ ഒരു പരിഭാഷകനെ താലിബാന്‍ വധിക്കുകയുണ്ടായി. ഒഴിഞ്ഞുപോകുമെന്ന് കരുതിയിരുന്ന മതമൗലികവാദവും ഭീകരവാദവും അഫ്ഗാന്‍ ജനതയെ, പ്രത്യേകിച്ച് സ്ത്രീസമൂഹത്തെ വീണ്ടും വേട്ടയാടുകയാണ്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുകൊണ്ടിരുന്ന അവര്‍ പ്രാകൃതമായ മതശാസനങ്ങള്‍ക്ക് കീഴടങ്ങുകയോ മരണം വരിക്കുകയോ ചെയ്യേണ്ടിവരും.

താലിബാന്‍ ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തിയപ്പോഴാണ് അതിനെ നേരിടാന്‍ അമേരിക്കന്‍ സേന അഫ്ഗാനിലെത്തിയത്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ പരിപൂര്‍ണ പിന്തുണ ഇതിനുണ്ടായിരുന്നു. ബരാക് ഒബാമയുടെ ഭരണകാലത്തും ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകാലത്തും അഫ്ഗാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ല. ഇങ്ങനെയൊരു നടപടി ആത്മഹത്യാപരമായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ എന്തൊക്കെ ദുഷ്ടലാക്കുവച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് സേനയെ പിന്‍വലിക്കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തതെന്ന് വ്യക്തമല്ല. ഇതുവഴി അമേരിക്കയ്‌ക്ക് എന്തൊക്കെ നേട്ടമുണ്ടായാലും ആത്മഹത്യാപരമായ തീരുമാനമാണ് ഇതെന്ന കാര്യത്തില്‍ സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ അറിയാവുന്നവര്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടാവില്ല. ആഗോള സമാധാനത്തിന് കനത്ത ഭീഷണിയാണ് ഇതുയര്‍ത്തുക. തിരിച്ചടി ലഭിക്കുമെന്ന ഭയം നീങ്ങിക്കിട്ടിയ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്ത് ഭീകരവാഴ്ച നടപ്പാക്കാനുള്ള ദൃഢനിശ്ചയത്തിലാണ്. അഫ്ഗാന്‍ സേന ഇതിനെ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യക്തമല്ല. അവര്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നില്ല. നയതന്ത്ര മര്യാദകളിലൊന്നും വിശ്വാസമില്ലാത്ത താലിബാനെ നേരിടാന്‍ അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ സൈന്യത്തെ സജ്ജമാക്കുകയാണ്.

അഫ്ഗാനില്‍നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിലും, താലിബാന്‍ ഭീകരരുടെ മുന്നേറ്റത്തിലും സന്തോഷിക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. താലിബാന് എല്ലാവിധ പിന്തുണയും നല്‍കുന്ന പാക് ഭരണകൂടം അവര്‍ക്ക് ശക്തി പകരാന്‍ പോരാളികളെ അതിര്‍ത്തി കടത്തിവിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചാല്‍ അത് ഇന്ത്യക്ക് വലിയ സുരക്ഷാഭീഷണിയാവും. കശ്മീരിലും മറ്റും ഭീകരാക്രമണം ശക്തിപ്പെടുത്താന്‍  പാക്കിസ്ഥാന്‍ താലിബാനെ ഉപയോഗപ്പെടുത്തും. ഇപ്പോള്‍തന്നെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നിര്‍മിതികളെയാണ് താലിബാന്‍ ലക്ഷ്യംവയ്‌ക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തെ വെള്ളപൂശുകയും, അവര്‍ ഇന്ത്യയ്‌ക്കുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു വിഭാഗം രാജ്യത്തുണ്ട്. അടുത്തിടെ താലിബാന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ വലിയൊരു സംഭവമായി കാണാന്‍ പലരും തയ്യാറായില്ല. ഭരണാധികാരിയായിരുന്ന നജീബുള്ളയെ നിഷ്‌കാസനം ചെയ്ത് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ ഉയര്‍ന്ന നാടാണ് കേരളം. ഐഎസ് ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ പോലും സജീവമായ കേരളത്തില്‍ ജിഹാദികളെ പിന്തുണയ്‌ക്കുന്ന ഒരു ഭരണസംവിധാനമുള്ളത് സ്ഥിതിവിശേഷത്തെ ആപല്‍ക്കരമാക്കും. വളരെ കരുതലോടെയാണ് അഫ്ഗാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ നീങ്ങുന്നത്. ഈ കരുതലും ജാഗ്രതയും ജനങ്ങള്‍ക്കും ആവശ്യമാണ്.

Tags: keralaതാലിബാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.