Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂനമര്‍ദം വൈകും; സംസ്ഥാനത്ത് 21-25 വരെ ശക്തമായ മഴക്ക് സാധ്യത

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ജൂലൈ പാതിക്ക് ശേഷം സംസ്ഥാനത്തടക്കം വലിയ മഴ ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:52 am IST
inKerala

ഇടുക്കി: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 21ന് രൂപമെടുക്കുമെന്ന് പ്രതീക്ഷിച്ച ന്യൂനമര്‍ദം 23നാകും ഉണ്ടാവുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതേ സമയം ഇത് കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴക്ക് കാരണമാകുമെന്ന് നിഗമനം. മഴക്ക് ഇന്നും നാളെയും ചെറിയ കുറവ് വരുമെങ്കിലും ഇടവിട്ട് തുടരും. 21-25 വരെ കൂടുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബിറ്റ് വെതര്‍ പ്രവചിക്കുന്നു.
കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ജൂലൈ പാതിക്ക് ശേഷം സംസ്ഥാനത്തടക്കം വലിയ മഴ ലഭിക്കുന്നതായി കണ്ടുവരുന്നുണ്ട്. സമാനമായ രീതിയിലാണ് ഇത്തവണത്തെയും പാറ്റേണ്‍ കാണുന്നതെന്ന് കുസാറ്റിലെ അറ്റ്മോസ്ഫറിക് സയന്‍സ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴക്ക് സാധ്യത പ്രവചിക്കുന്നില്ലെങ്കിലും അറബിക്കടലില്‍ ന്യൂനമര്‍ദപാത്തിയും അന്തരീക്ഷ ചുഴിയും തുടരുന്നതിനാല്‍ ഇടവിട്ടുള്ള ശക്തമായ മഴ തുടരും. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ഇവയ്‌ക്കൊപ്പം കോഴിക്കോടുമാണ് യെല്ലോ അലര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലും മദ്ധ്യ കേരളത്തിലും തെക്കന്‍ ജില്ലകളുടെ മലയോര മേഖലകളിലുമാണ് മഴ കൂടുതല്‍ ശക്തമായി ലഭിക്കുക. ന്യൂനമര്‍ദം രൂപമെടുക്കുന്നതിനാല്‍ 21 മുതല്‍ എല്ലാ ജില്ലകളിലും മഴ വീണ്ടും കൂടും. ഇത് ന്യൂനമര്‍ദം കരകയറുമെന്ന് പ്രതീക്ഷിക്കുന്ന 25 വരെ തുടരും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ഭാഗമായി രൂപമെടുക്കുന്ന നാലാമത്തെ ന്യൂനമര്‍ദമാണ് വെള്ളിയാഴ്ച ഉണ്ടാവുക.

കീരംപാറയില്‍ 7 സെ.മീ. മഴ

ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലെ കീരംപാറയില്‍ ആണ്. 7 സെ.മീ. മഴ ഇവിടെ രേഖപ്പെടുത്തി. പൂഞ്ഞാര്‍- 6, വൈക്കം, ആലുവ, മഞ്ചേരി, കക്കയം, നേര്യംമംഗലം, ചെറുതാഴം(കണ്ണൂര്‍) എന്നിവിടങ്ങളില്‍ 5 സെ.മീ. വീതം മഴയും ലഭിച്ചു.

28% മഴകുറവ്

സംസ്ഥാനത്ത് ഇന്നലെ രാവിലെ വരെയുള്ള കണക്ക് പ്രകാരം 28% മഴയുടെ കുറവ്. നേരത്തെ ഇത് 42ന് മുകളില്‍ വരെ എത്തിയിരുന്നു. കോട്ടയത്ത് 2 ശതമാനം മഴ കൂടിയപ്പോള്‍ വയനാടാണ് ഏറ്റവും അധികം കുറഞ്ഞത്, 45%. പത്തനംതിട്ട, എറണാകുളം ജില്ലയില്‍ ശരാശരി മഴ ലഭിച്ചു. കണ്ണൂര്‍- 38, തിരുവനന്തപുരം 39 ശതമാനം വീതം മഴ കുറഞ്ഞു.  

കാറ്റിനും തിരമാലക്കും സാധ്യത

അറബിക്കടലിലും കേരള തീരത്തും 22 വരെ ശക്തമായ കാറ്റിന് സാധ്യത. 40-50 കി. മീ. വരെ വേഗത്തിലുള്ള കാറ്റടിക്കുമെന്ന് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സമയങ്ങളില്‍ മത്സ്യ ബന്ധനത്തിനും കര്‍ശന നിരോധനമുണ്ട്. 20ന് രാത്രി 12 വരെ കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ 2.5- 3.6 വരെ മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയരാനും സാധ്യതയുണ്ട്.

 

Tags: Rain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.