Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ 120 കി.മീ. വേഗത്തില്‍; 30 മീറ്റര്‍ മാത്രം വീതി; ബാരിക്കേഡുകളും ഹമ്പുകളും കൂടുതല്‍; കേരളം 80ല്‍ തന്നെ

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 16, 2021, 02:08 pm IST
in Kerala

കോഴിക്കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനപ്രകാരം, ദേശീയപാതയില്‍ വാഹന വേഗം രാജ്യം മുഴുവന്‍ 120 കിലോമീറ്റര്‍ വേഗം വണ്ടിയോടിയാലും കേരളത്തില്‍ പരിധി 80ന് അപ്പുറം പോകില്ല. ദേശീയപാതക്ക് രാജ്യമെമ്പാടും 65 മീറ്റര്‍ വീതി നിശ്ചയിച്ചപ്പോള്‍ ഇവിടെ 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ വികസന തീരുമാനമെടുത്ത കേരളത്തിന് അതാണ് വിധി. വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് പലതലത്തില്‍ വരാന്‍ പോകുന്നത്.

റോഡിലെ വേഗം കുറയുമ്പോള്‍ ചരക്ക് നീക്കം തടസപ്പെടും. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ ആശ്രയിക്കുന്ന ആഗോള ചരക്കു കടത്ത് കമ്പനികള്‍ വേറേ തുറമുഖം നോക്കും. സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാകും. വില കൂടിയ വാഹനങ്ങള്‍ വാങ്ങി, ഒച്ചിഴയും വേഗത്തില്‍ പോകാനേ കഴിയൂ എന്നതിനാല്‍ വാഹന വിപണിയെ ബാധിക്കും. അതും സംസ്ഥാനത്തിന് നഷ്ടം വരുത്തും. ഇതിലെല്ലാം ഉപരി, യാത്രയ്‌ക്ക് സമയം ലാഭിക്കാന്‍ ആയിരക്കണക്കിന് കോടി മുടക്കി അതിവേഗപ്പാത നിര്‍മ്മിക്കുന്നതിനു പകരം 120 കിലോമീറ്റര്‍ വേഗം സഞ്ചരിക്കാനായാല്‍ കേരളത്തിന് ദേശീയപാതകള്‍ മതി. നാലര മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. പക്ഷേ രാജ്യമാകെ അനുവദനീയ വേഗം 120 ആയിരിക്കെ, കേരളം 80 കിലോമീറ്ററില്‍ തുടരേണ്ടിവരും.

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

സംസ്ഥാനത്തെ ദേശീയ പാതയുടെ സ്ഥിതി അതിദയനീയമാണ്. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പാത സംരക്ഷിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും അനാസ്ഥയാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അതോറിറ്റിയും സംസ്ഥാനത്തെ അനുസരിക്കുന്നില്ലെന്ന് സര്‍ക്കാരും പഴിക്കുന്നു. എന്നാല്‍, രാജ്യത്ത് മറ്റെല്ലാവര്‍ക്കും ഉള്ള അവകാശം കേരളത്തില്‍ നിഷേധിക്കുന്നതാണ് സ്ഥിതി.

രാജ്യത്താകെ ദേശീയപാത 80 ശതമാനവും ആറുവരിയായിക്കഴിഞ്ഞു. പക്ഷേ, കേരളത്തില്‍ എല്ലായിടത്തും ഇനിയും നാലുവരിപ്പാത പോലുമായിട്ടില്ല. കൊടുങ്ങല്ലൂരില്‍ ദേശീയപാത 66ല്‍ മൂന്നര കിലോമീറ്റര്‍ ദൂരത്ത് 30ല്‍ അധികം പടുകുഴികളാണ്. റോഡില്‍ വഴിവിളക്കുമില്ല. ഇക്കാര്യത്തില്‍ 10 ദിവസത്തിനകം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് തൃശൂര്‍ കളക്ടര്‍ നോട്ടീസ് കൊടുത്തിട്ട് 12 ദിവസം കഴിഞ്ഞു. നടപടിയൊന്നുമായില്ല.

Tags: indiakeralaTransportദേശീയപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.