Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ 120 കി.മീ. വേഗത്തില്‍; 30 മീറ്റര്‍ മാത്രം വീതി; ബാരിക്കേഡുകളും ഹമ്പുകളും കൂടുതല്‍; കേരളം 80ല്‍ തന്നെ

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 16, 2021, 02:08 pm IST
in Kerala

കോഴിക്കോട്: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനപ്രകാരം, ദേശീയപാതയില്‍ വാഹന വേഗം രാജ്യം മുഴുവന്‍ 120 കിലോമീറ്റര്‍ വേഗം വണ്ടിയോടിയാലും കേരളത്തില്‍ പരിധി 80ന് അപ്പുറം പോകില്ല. ദേശീയപാതക്ക് രാജ്യമെമ്പാടും 65 മീറ്റര്‍ വീതി നിശ്ചയിച്ചപ്പോള്‍ ഇവിടെ 30 മീറ്റര്‍ മതിയെന്ന് സര്‍വകക്ഷിയോഗത്തില്‍ വികസന തീരുമാനമെടുത്ത കേരളത്തിന് അതാണ് വിധി. വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് പലതലത്തില്‍ വരാന്‍ പോകുന്നത്.

റോഡിലെ വേഗം കുറയുമ്പോള്‍ ചരക്ക് നീക്കം തടസപ്പെടും. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളെ ആശ്രയിക്കുന്ന ആഗോള ചരക്കു കടത്ത് കമ്പനികള്‍ വേറേ തുറമുഖം നോക്കും. സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാകും. വില കൂടിയ വാഹനങ്ങള്‍ വാങ്ങി, ഒച്ചിഴയും വേഗത്തില്‍ പോകാനേ കഴിയൂ എന്നതിനാല്‍ വാഹന വിപണിയെ ബാധിക്കും. അതും സംസ്ഥാനത്തിന് നഷ്ടം വരുത്തും. ഇതിലെല്ലാം ഉപരി, യാത്രയ്‌ക്ക് സമയം ലാഭിക്കാന്‍ ആയിരക്കണക്കിന് കോടി മുടക്കി അതിവേഗപ്പാത നിര്‍മ്മിക്കുന്നതിനു പകരം 120 കിലോമീറ്റര്‍ വേഗം സഞ്ചരിക്കാനായാല്‍ കേരളത്തിന് ദേശീയപാതകള്‍ മതി. നാലര മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടെത്താം. പക്ഷേ രാജ്യമാകെ അനുവദനീയ വേഗം 120 ആയിരിക്കെ, കേരളം 80 കിലോമീറ്ററില്‍ തുടരേണ്ടിവരും.

ദേശീയപാത എന്ന സങ്കല്‍പ്പംതന്നെ രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ വാഹന സഞ്ചാരത്തിന് തടസമില്ലാത്ത യാത്ര എന്നതാണ്. ഈ ആശയത്തില്‍ രാജ്യത്തെമ്പാടും ഒരേ നിയമവും ചട്ടവും പാലിക്കപ്പെടണമെങ്കിലും കേരളം അക്കാര്യത്തിലും മാറിനില്‍ക്കുകയാണ്. കേരളത്തില്‍ ദേശീയപാതയില്‍ വേഗം ചിലയിടങ്ങളില്‍ 40 കിലോമീറ്ററായിപ്പോലും നിയന്ത്രിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാരിക്കേഡുകളും ഹമ്പുകളും ഉള്ളതും കേരളത്തിലാണ്.

സംസ്ഥാനത്തെ ദേശീയ പാതയുടെ സ്ഥിതി അതിദയനീയമാണ്. ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പാത സംരക്ഷിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കും അനാസ്ഥയാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അതോറിറ്റിയും സംസ്ഥാനത്തെ അനുസരിക്കുന്നില്ലെന്ന് സര്‍ക്കാരും പഴിക്കുന്നു. എന്നാല്‍, രാജ്യത്ത് മറ്റെല്ലാവര്‍ക്കും ഉള്ള അവകാശം കേരളത്തില്‍ നിഷേധിക്കുന്നതാണ് സ്ഥിതി.

രാജ്യത്താകെ ദേശീയപാത 80 ശതമാനവും ആറുവരിയായിക്കഴിഞ്ഞു. പക്ഷേ, കേരളത്തില്‍ എല്ലായിടത്തും ഇനിയും നാലുവരിപ്പാത പോലുമായിട്ടില്ല. കൊടുങ്ങല്ലൂരില്‍ ദേശീയപാത 66ല്‍ മൂന്നര കിലോമീറ്റര്‍ ദൂരത്ത് 30ല്‍ അധികം പടുകുഴികളാണ്. റോഡില്‍ വഴിവിളക്കുമില്ല. ഇക്കാര്യത്തില്‍ 10 ദിവസത്തിനകം നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് തൃശൂര്‍ കളക്ടര്‍ നോട്ടീസ് കൊടുത്തിട്ട് 12 ദിവസം കഴിഞ്ഞു. നടപടിയൊന്നുമായില്ല.

Tags: indiakeralaTransportദേശീയപാത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.