Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്ലാ സൗകര്യവും ഉറപ്പാക്കും; മറ്റു സംസ്ഥാനങ്ങളിലേക്ക് പോകരുത്; പ്രതിനിധിസംഘം കൊച്ചിയില്‍ എത്തും; കിറ്റക്‌സിനെ നേരിട്ടു വിളിച്ച് ഗുജറാത്ത് സര്‍ക്കാര്‍

മറ്റ് സംസ്ഥാനങ്ങളും വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും ഏറ്റവും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ആണ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഗുജറാത്തില്‍ നിന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചതെന്ന് സാബു എം ജേക്കബ് സ്ഥിരീകരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഗുജറാത്ത് പ്രതിനിധിസംഘം കൊച്ചിയില്‍ എത്തുമെന്ന ഉറപ്പും കിറ്റക്‌സിന് നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2021, 03:12 pm IST
in Kerala

ഗാന്ധിനഗര്‍: കിറ്റക്‌സിന് എല്ലാവിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍. എട്ടിലധികം ഇളവുകള്‍ നല്‍കിയാണ് കിറ്റക്‌സിനെ ഗുജറാത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, സബ്‌സീഡി, ആദ്യ വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സര്‍ക്കാര്‍ വഹിക്കും. വൈദ്യുതി നിരക്കില്‍ ഇളവ് എന്നിവയാണ് ഗുജറാത്ത് കിറ്റക്‌സിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.  

പിണറായി സര്‍ക്കാരുമായുള്ള വിവാദം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് കിറ്റെക്‌സിന് ക്ഷണവുമായി ഗുജറാത്ത് സര്‍ക്കാര്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളും വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും ഏറ്റവും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ആണ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം  ജേക്കബുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും ഗുജറാത്ത് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകരുതെന്നും ഗുജറാത്ത് സര്‍ക്കാര്‍ കിറ്റക്‌സിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെതിരെ പിണറായി സര്‍ക്കാരും കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി നടത്തുന്ന വേട്ടയാടല്‍ പ്രതിരോധിക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ 26 വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തൊഴിലാളികള്‍ ഒന്നടങ്കം പ്രതിഷേധ ജ്വാല തെളിയിച്ച് വ്യക്തമാക്കി.  

തുടര്‍ച്ചയായ പരിശോധനയും, നുണപ്രചരണവും നടത്തി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെ തകര്‍ക്കാന്‍ ചില ഉദ്യോഗസ്ഥ രാഷ്‌ട്രീയകേന്ദ്രങ്ങള്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ ജ്വാല തെളിയിച്ചത്. കിറ്റെക്‌സ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ ജ്വാല തെളിയിക്കലില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പ്രതിഷേധം.

അന്നം മുടക്കരുത് ജീവിച്ചോട്ടേ ഞങ്ങള്‍, സഹായം വേണ്ട ഉപദ്രവിക്കരുത്, കിറ്റെക്‌സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി തുടങ്ങി വാചകങ്ങള്‍ ഹിന്ദിയിലും മലയാളത്തിലും എഴുതിയ പ്ലക്കാര്‍ഡുമായാണ് തൊഴിലാളികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചത്. വൈകീട്ട് ആറിന് ആരംഭിച്ച പ്രതിഷേധം അരമണിക്കൂര്‍ നീണ്ടു നിന്നു.

കിറ്റെക്സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ലംഘനങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള അവസരം കിറ്റെക്സിനു നല്‍കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. കിറ്റെക്സ് മാനേജ്മെന്റിന്റെ പരാതികളും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ (കെല്‍സ) നിര്‍ദേശപ്രകാരം നടത്തിയ കിറ്റെക്സ് ഗാര്‍മെന്റ്സിലെ പരിശോധനയില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും കണ്ടെത്തി. 

Tags: ഗുജറാത്ത്kochiകിറ്റെക്‌സ്വിജയ് രുപാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

പി.ടി. രാധാകൃഷ്ണന്‍, പി.കെ. സുരേഷ്, ഡി. ഹരികുമാര്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഡോ. മഞ്ജുവിന് മികച്ച വനിതാസംരംഭക പുരസ്‌കാരം

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റത് 8,72,540 ടിക്കറ്റുകള്‍

രാമ സ്പര്‍ശം-5: ഗുരുവിനൊപ്പം ആരംഭിച്ച യാത്ര

രാമായണ അറിവുകള്‍: സീതാദുഃഖം കിളിപ്പാട്ട്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.