Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ചയുണ്ടായില്ല; പകരം സമാധാന ഫോര്‍മുല മുന്നോട്ടുവച്ച് അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍നിന്ന് മടങ്ങി

അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന ഘടകത്തിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി, നേതാക്കളെ കാണുന്നത് തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 09:30 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍നിന്ന് മടങ്ങി. അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ തലപ്പത്ത് തുടരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍ക്ക് അമരീന്ദറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന ഘടകത്തിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി, നേതാക്കളെ കാണുന്നത് തുടരും. മതനിന്ദ കേസുകളിലെ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം, സര്‍ക്കാരില്‍ ദളിത് പ്രാതിനിധ്യത്തിലുള്ള കുറവ്, മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ മൂലം മുഖ്യമന്ത്രിയെ സമീപിക്കാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികള്‍ ഒരുസംഘം നേതാക്കള്‍ ഉയര്‍ത്തുന്നു. 

എന്നാല്‍ ഐക്യമുറപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പാര്‍ട്ടി പറയുന്നു. അമരീന്ദറുമായി അഭിപ്രായ വ്യത്യാസമുള്ള സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കറെ മാറ്റുന്നത് പരിഗണനയിലുണ്ട്. ഇപ്പോള്‍ ഉടക്കിനില്‍ക്കുന്ന നവ്‌ജോത് സിംഗ് സിദ്ദുവോ, ദളിത് മുഖമോ ഈ സ്ഥാനത്തേക്ക് വരാം. മണല്‍, ഗതാഗത മാഫിയകളെ നിയന്ത്രിക്കല്‍, ഊര്‍ജ കരാറുകള്‍ പുതുക്കി ബില്ലുകള്‍ കുറയ്‌ക്കുക, മതനിന്ദയുമായി ബന്ധപ്പെട്ട പ്രശ്‌നം, പട്ടിക വിഭാഗങ്ങളുടെ കൃത്യമായ പ്രാതിനിധ്യവും അവരുടെ പരാതികളും പരിശോധിക്കല്‍ എന്നിവയില്‍ നടപടിയുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചെയ്താല്‍ സിദ്ദുവിന് മുഖംരക്ഷിച്ച് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു. 

പിന്തുണ ആവശ്യമുള്ള സമയത്ത്  കൈവിടുന്ന തരത്തിലുള്ള നടപടിയാണോ രാഹുലിന്റേതെന്ന ചോദ്യത്തിന് അമരീന്ദര്‍ സമിതിയുമായി കൂടിക്കാഴ്ച നത്തി ഉച്ചഭക്ഷണം കഴിച്ചുവെന്നും മുതിര്‍ന്ന നേതാവ് അംബികാ സോണിയെ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി പോര് തുടരുന്ന സിദ്ദുവിനെ വിളിപ്പിക്കുമോയെന്ന ചോദ്യത്തിന്, അതെയെന്നായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ മറുപടി. വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നുവെന്നും സിദ്ദുവിനെ ക്ഷണിച്ചപ്പോള്‍ ഗാന്ധിമാരെ മാത്രമേ കാണൂവെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സമിതിയംഗങ്ങള്‍ പറഞ്ഞു. 

സമിതിയുടെ ദൗത്യം ഏകദേശം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഗുരു ഗ്രന്ഥ് സാഹിബിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന 2015-ലെ കേസില്‍ സംസ്ഥാന സർക്കാരിന് നിയമപരമായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സിദ്ദു സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രണ്ടു മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനത്തെയും സിദ്ദു എതിര്‍ക്കുന്നു. മൂന്നംഗ സമിതിയെ കാണാന്‍ തിങ്കളാഴ്ചയാണ് അമരീന്ദര്‍ സിംഗ് ദല്‍ഹിയിലെത്തിയത്. ഖാര്‍ഗെയും ജെ പി അഗര്‍വാളും ഹരീഷ് റാവത്തും ഉള്‍പ്പെട്ട മൂന്നംഗ സമിതിയുമായി ചൊവ്വാഴ്ച രണ്ടാംവട്ടം സംസാരിച്ചു. സമിതി സംസ്ഥാന വിഷയങ്ങളില്‍ വ്യക്തത തേടി. ഈ മാസത്തിന്റെ തുടക്കത്തിലായിരുന്നു ആദ്യ കൂടിക്കാഴ്ച.

Tags: congresspunjabഅമരീന്ദര്‍ സിംഗ്നവജോത് സിംഗ് സിദ്ദു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.