Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വായനയോടൊപ്പം ജീവിക്കുന്ന പി.എന്‍.പണിക്കര്‍

കമ്മ്യൂണിസ്റ്റ് ശത്രുത ഏറ്റുവാങ്ങുന്നവരെ ശിക്ഷിക്കാന്‍ പാര്‍ട്ടിയ്‌ക്ക് അധികാരമുണ്ടല്ലോ. തായാട്ടു ശങ്കരന്‍ എന്ന സഖാവിനെ മുന്‍നിര്‍ത്തി പണിക്കര്‍സാറിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പട്ടിയെ പേപ്പട്ടിയാക്കി, അതിനെ തല്ലിക്കൊല്ലുന്ന തരംതാണ സ്റ്റാലിനിസ്റ്റ് രാഷ്‌ട്രീയം മഹാനായ ഗ്രന്ഥശാലാപ്രസ്ഥാന സ്ഥാപകനെ പടിയടച്ചു പിണ്ഡം വച്ചു. എന്നാല്‍ അതിലൊന്നിലും അടങ്ങിയിരിക്കാന്‍ ആ കര്‍മ്മയോഗിക്കായില്ല.

ഇ.എന്‍.നന്ദകുമാര്‍ by ഇ.എന്‍.നന്ദകുമാര്‍
Jun 19, 2021, 05:00 am IST
in Article

തന്റെ പതിനേഴാമത്തെ വയസ്സില്‍ സ്വന്തം ഗ്രാമമായ നീലമ്പേരൂരില്‍  ‘സനാതന ധര്‍മ്മം’  വായനശാല തുടങ്ങിക്കൊണ്ടാണ് പുതുവായില്‍ നാരായണപണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍ ഗ്രന്ഥശാലാ രംഗത്തേക്ക് കടന്നു വരുന്നത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി മഹാത്മജിയുടെ ആഹ്വാനപ്രകാരം ഭാരതമെമ്പാടും ഹിന്ദി പഠനവും വായനശാലകളും ആരംഭിച്ചിരുന്നു. കാരൂര്‍ നീലകണ്ഠപിള്ളയും വൈലോപ്പിള്ളിയും നേതൃത്വം കൊടുത്ത സാഹിത്യ പ്രവര്‍ത്തല സഹകരണസംഘവും പി.ടി.ചാക്കോ, പി.വി.വര്‍ക്കി,  ഡി.സി.കിഴക്കേമുറി തുടങ്ങിയ  സ്വാതന്ത്ര്യ സമരസേനാനികളുടെ നേതൃത്വത്തില്‍ കോട്ടയത്ത് ആരംഭിച്ച നാഷണല്‍ ബുക്ക്സ്റ്റാളും (എന്‍ബിഎസ്)  ഹിന്ദി പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനു തുടങ്ങിയ ഇന്ത്യപ്രസ്സും ഇത്തരുണത്തില്‍ സ്മരണീയമാണ്. പില്‍ക്കാലത്ത് ഉദ്ദേശലക്ഷ്യങ്ങള്‍ മറന്നതോടെ നാഷണല്‍ ബുക്ക്സ്റ്റാള്‍ വലിയ സാമ്പത്തിക പരാധീനതയിലേക്ക് കൂപ്പുകുത്തി. സ്വാതന്ത്ര്യസമരത്തിന്റെ സാക്ഷ്യപത്രമായി നിലനിന്ന ഇന്ത്യാപ്രസ് വില്‍ക്കാനും അക്കാലത്തെ ഭരണാധികാരികള്‍ തീരുമാനിച്ചു. ഏറെ കാലത്തെ അനിശ്ചിതത്വത്തിനുശേഷം ഇന്ത്യാപ്രസ് മ്യൂസിയമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ ആദ്യലൈബ്രറി 1829 ല്‍ സ്വാതിതിരുനാള്‍ തുടക്കം കുറിച്ച ട്രിവാന്‍ഡ്രം  പബ്ലിക് ലൈബ്രറിയാണ്. തുടര്‍ന്ന്  കൊച്ചിയിലും മലബാറിലും പല ഗ്രാമപ്രദേശങ്ങളിലും ഗ്രാമീണവായനശാലകള്‍ ആരംഭിച്ചു. 1931 ല്‍ തൃശ്ശൂരില്‍ പുത്തേഴത്ത്  രാമന്‍ മേനോനും ചേലനാട്ട് അച്യുതമേനോനും എം.കെ.രാജയും  ആരംഭിച്ച കേരള പുസ്തകാലയസമിതിയാണ് ഗ്രന്ഥശാലാപ്രസ്ഥാനമെന്ന ആശയം മുന്നോട്ടുവച്ചത്. മലബാറില്‍ കേളപ്പജിയും കെ. ദാമോദരനും അടങ്ങുന്നവരുടെ നേതൃത്വത്തില്‍ മലബാര്‍ വായനശാലാ സംഘം തുടങ്ങി.  ഇത്തരത്തില്‍ ആരംഭിച്ച വായനശാലകളുടെ കൂട്ടായ്‌മ സംഘടിപ്പിച്ചത് പി.എന്‍.പണിക്കരാണ്. 1945 ല്‍ അമ്പലപ്പുഴയില്‍ ആരംഭിച്ച പി.കെ. മെമ്മോറിയല്‍ ലൈബ്രറി ചരിത്രസംഭവമായി മാറിയ  ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രമായി. 47 ഗ്രന്ഥശാലകള്‍ പങ്കെടുത്ത സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരായിരുന്നു.   പുതുതായി എന്താരംഭിച്ചാലും എതിര്‍ക്കുന്ന ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റുകള്‍  അന്നും ഇതിന് എതിരായിരുന്നു. കമ്മ്യൂണിസ്റ്റ് ബന്ധമുള്ള ചില ഗ്രന്ഥശാലകള്‍ ഈ കൂട്ടായ്‌മയില്‍ നിന്നു വിട്ടു നിന്നു.  

എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ഗ്രന്ഥശാലപ്രസ്ഥാനം ആരംഭിച്ചു. തിരുവിതാംകൂര്‍ സര്‍ക്കാര്് ഗ്രന്ഥശാലാ സംഘത്തെ അംഗീകരിക്കുകയും 1946 മുതല്‍ 240 രൂപ പ്രതിവര്‍ഷം ഗ്രാന്റും പ്രതിമാസചെലവിന് 250 രൂപയും അനുവദിച്ചു. മാത്രമല്ല മൂന്നുമേഖലകളായി പ്രവര്‍ത്തനം വിപുലീകരിച്ചു. അധ്യാപകനായ പി.എന്‍. പണിക്കരുടെ സേവനം ഗ്രന്ഥശാലാപ്രസ്ഥാനത്തിനു വിട്ടു കൊടുത്തു. നാട്ടില്‍ ചിതറിക്കിടക്കുന്ന വായനശാലകളെയും ചെറു ഗ്രന്ഥശാലകളേയും ഒരു കുടക്കീഴിലാക്കുക എന്ന ഭഗീരഥയജ്ഞമായിരുന്നു  അമ്പലപ്പുഴ ഗവ. എല്‍.പി.സ്‌കൂളിലെ അധ്യാപകനായ പണിക്കര്‍ സാര്‍ ഏറ്റെടുത്തത്. പി.എന്‍.പണിക്കര്‍ എന്ന മഹാമനീഷിക്കു ഗ്രന്ഥശാല തന്റെ  ജീവിതഭാഗമായിരുന്നു. കേരളത്തിലെ ഏതാണ്ടെല്ലാ ഗ്രാമീണ വായനശാലകളിലും ഗ്രന്ഥശാലകളിലും അദ്ദേഹം കയറിയിറങ്ങി. കേരളത്തിലങ്ങോളമിങ്ങോളം ഏഴായിരത്തോളം ഗ്രാമീണ വായനശാലകള്‍ ഉയര്‍ന്നു വന്നു.  ഇതോടെ ലോകത്തിനു തന്നെ മാതൃകയായ ഗ്രന്ഥശാലാപ്രസ്ഥാനം രൂപംകൊണ്ടു. ‘നല്ല കുട്ടിയ്‌ക്കു അച്ഛന്മാര്‍ കൂടും’ എന്ന ചൊല്ലു അന്വര്‍ത്ഥമാക്കിക്കൊണ്ട്  1977 ല്‍ ഗ്രന്ഥശാലാപ്രസ്ഥാനം കേരളസര്‍ക്കാര്‍ ഏറ്റെടുത്തു.  

കമ്മ്യൂണിസ്റ്റ് ശത്രുത ഏറ്റുവാങ്ങുന്നവരെ ശിക്ഷിക്കാന്‍ പാര്‍ട്ടിയ്‌ക്ക് അധികാരമുണ്ടല്ലോ. തായാട്ടു ശങ്കരന്‍ എന്ന സഖാവിനെ മുന്‍നിര്‍ത്തി പണിക്കര്‍സാറിനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പട്ടിയെ പേപ്പട്ടിയാക്കി, അതിനെ തല്ലിക്കൊല്ലുന്ന തരംതാണ സ്റ്റാലിനിസ്റ്റ് രാഷ്‌ട്രീയം മഹാനായ ഗ്രന്ഥശാലാപ്രസ്ഥാന സ്ഥാപകനെ പടിയടച്ചു പിണ്ഡം വച്ചു. എന്നാല്‍ അതിലൊന്നിലും അടങ്ങിയിരിക്കാന്‍ ആ കര്‍മ്മയോഗിക്കായില്ല.  

മലയാളിയ്‌ക്ക് എക്കാലവും ഒരു വായനാസംസ്‌ക്കാരമുണ്ട്. അതിനു നാം കടപ്പെട്ടിരിക്കുന്നത് ഭക്തിപ്രസ്ഥാനത്തോടാണ്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനോടും പൂന്താനം നമ്പൂതിരിയോടും മേല്പ്പാത്തൂര്‍ നാരായണ ഭട്ടതിരിയോടുമാണ്. ലോകപുസ്തകദിനം യു.എന്‍. അംഗീകരിച്ചത് 1995 ലാണ്. എന്നാല്‍ ഇതിനൊക്കെ ദശാബ്ദങ്ങള്‍ക്കു മുമ്പേ മലയാളക്കരയില്‍ കര്‍ക്കിടക മാസത്തില്‍ രാമായണപാരായണം ആരംഭിച്ചിരുന്നു. 1982 മുതല്‍ക്കതിന് ഔദ്യോഗികമാനവും കൈവന്നു.  

അത്ഭുതമായി തോന്നാവുന്ന ഒരു സത്യം കേരളത്തില്‍ എക്കാലത്തും ‘ബെസ്റ്റ് സെല്ലര്‍’ എഴുത്തച്ഛനാണ് എന്നുള്ളതാണ്. ഏറ്റവും വലിയ എഴുത്തുകാരന്റെ പുസ്തകം പ്രതിവര്‍ഷം അയ്യായിരം കോപ്പി വിറ്റഴിയുമ്പോള്‍ എഴുത്തച്ഛന്റെ  രാമായണം ചുരുങ്ങിയത് അമ്പതിനായിരം കോപ്പിയാണ് വായനക്കാരന്റെ കയ്യിലെത്തുന്നത്.  

കേരള അനൗപചാരിക  വിദ്യാഭ്യാസ സമിതി

‘മലകളിളകിലും മഹാജനനാം മനമിളകാ’ എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. ജന്മനാ മഹത്വമുള്ളവരെയും സ്ഥിരോത്സാഹികളേയും എതിര്‍പ്പുകള്‍ തളര്‍ത്തില്ല. അതവരെ കൂടുതല്‍ കരുത്തരാക്കും. പണിക്കര്‍സാര്‍ കേരള അനൗപചാരിക വിദ്യാഭ്യാസസമിതി രൂപീകരിച്ചു. കേരളമെമ്പാടും യാത്ര ചെയ്തു.  കാന്‍ഫെഡിന്റെ സ്ഥാപകനായി. 100% സാക്ഷരത കൈവരിച്ചു എന്നവകാശപ്പെടാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക്് അവസരം ഒരുക്കിയത് ഇതിലൂടെയാണ്. അന്യായമായ എതിര്‍പ്പുകളെ കൂസാതെ നിര്‍ഭയം മുന്നോട്ടു പോയാല്‍ സമൂഹം അംഗീകരിക്കും എന്ന അനുഭവമാകാം പണിക്കരെ മുന്നോട്ട് നയിച്ചത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ആക്ഷേപിച്ച് പുറത്താക്കിയവര്‍ തന്നെ അദ്ദേഹത്തിന്റെ വിയോഗദിനം ജൂണ്‍ 19 വായനാദിനമായും അന്നു മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായും ആചരിക്കാന്‍ നിശ്ചയിച്ചത് ഒരു നിമിത്തമാകാം.  

മൂന്നു വര്‍ഷം മുമ്പ് എറണാകുളത്ത് വച്ചു നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വായനാമാസത്തിനു ആഹ്വാനം ചെയ്തു. ‘ബൊക്കെക്കു പകരം ബുക്ക്’ എന്ന ആശയം നരേന്ദ്രമോദി അവതരിപ്പിച്ചത് ആ സമ്മേളനത്തിലാണ്. ഈ വര്‍ഷം ചരിത്ര പ്രധാനമായ ഒരു പ്രഖ്യാപനമാണ് പ്രധാനമന്ത്രി ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെി 75-ാം വര്‍ഷം പ്രമാണിച്ച് ‘ഏക്  ഭാരത് ശ്രേഷ്ട് ഭാരത്’ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണിത് നടപ്പാക്കുക. മുപ്പതു വയസ്സില്‍ താഴെയുള്ള 75 എഴുത്തുകാരെ കണ്ടെത്തി അവര്‍ക്ക്് പ്രതിമാസം അമ്പതിനായിരം രൂപ സ്റ്റൈപ്പെന്റ് നല്‍കുന്ന പദ്ധതിയാണിത്. 2021 ആഗസ്റ്റ് 15നു ഇവരെ പ്രഖ്യാപിക്കും. 2022 ജനുവരിയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. വായനയും അതിലൂടെ വിജ്ഞാനവുമാണ്  ഭാരതീയ സംസ്‌കാരത്തിന്റെ അടിവേര് എന്ന തിരിച്ചറിവിലൂന്നിയ മഹായജ്ഞത്തിനാണ് തുടക്കം കുറിയ്‌ക്കുന്നത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

Entertainment

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

Entertainment

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പുതിയ വാര്‍ത്തകള്‍

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.