Friday, December 8, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് മറയാക്കി; വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം- സിപിഐ നിര്‍ദ്ദേശ പ്രകാരം

വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.

സി.രാജ by സി.രാജ
Jun 15, 2021, 10:09 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം, സിപിഐ നേതൃത്വത്തിന്റെയും നിര്‍ദ്ദേശപ്രകാരം തന്നെ. മുഖ്യമന്ത്രിയുടെ ആവശ്യമനുസരിച്ച് പലതവണ റവന്യു-വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആദ്യ സര്‍ക്കുലറിലെ അപാകത തെരഞ്ഞെടുപ്പിനു മുമ്പ് നീക്കി പുതിയ ഉത്തരവിറക്കണമെന്ന സിപിഎം- സിപിഐ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.  

2017 മാര്‍ച്ച് 27ന് ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പട്ടയഭൂമിയില്‍ കൃഷിക്കാര്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നത്  പരിഗണിച്ചു. മരംമുറിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും  മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.  

റവന്യു വകുപ്പ് വിശദീകരണ ഉത്തരവ് (‘സ്റ്റാറ്റിയൂട്ടറി റൂള്‍സ് ആന്‍ഡ് ഓര്‍ഡര്‍’) പുറപ്പെടുവിക്കണമെന്ന് വനംവകുപ്പ് ആദ്യ രണ്ടു യോഗങ്ങളിലും നിര്‍ദേശിച്ചു. എന്നാല്‍ വനംവകുപ്പ് പറയുന്നതു പോലെ വിശദീകരണ ഉത്തരവിലൂടെ പ്രശ്‌നം തീരില്ലെന്നും 1960ലെ ആക്ടില്‍ ഇത് ഉള്‍പ്പെടുത്തണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം വേണമെന്നും 2019 ഡിസംബര്‍ അഞ്ചിലെ  യോഗത്തില്‍ റവന്യു മന്ത്രി പറഞ്ഞു. റവന്യു മന്ത്രിയുടെ നിര്‍ദേശമുണ്ടായിട്ടും 2020 മാര്‍ച്ച് 11ന് അന്നത്തെ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.വി. വേണു മരംമുറി അനുവദിച്ച് സര്‍ക്കുലര്‍ ഇറക്കി. 

ഈ ഉത്തരവിനെതിരെ കളക്ടര്‍മാര്‍ രംഗത്തെത്തി, ഹൈക്കോടതി പരാമര്‍ശമുണ്ടായി. ഇതോടെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.എ. ജയതിലകിന്റെ വിവാദ ഉത്തരവ്. നിയമവകുപ്പിന്റെ അംഗീകാരമില്ലാതെ ഉത്തരവുകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നു റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പിന്റെ പരിശോധനയില്ലാതെ ഉത്തരവിറങ്ങി.

ചട്ടം ഭേദഗതി ചെയ്യുകയോ നിയമവകുപ്പിന്റെ അനുമതിയോടെ ഉത്തരവിറക്കുകയോ ചെയ്യാത്തതിന് പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ലഭിക്കുന്ന ‘ഗുണഫല’ങ്ങളായിരുന്നു. തെര. പ്രഖ്യാപനത്തിന് മുമ്പ് നടന്ന സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നു. വേണുവിന്റെ ഉത്തരവിലെ നിയമക്കുരുക്ക് മാറ്റാന്‍ ധാരണയായ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി എം.എം. മണിയടക്കമുള്ളവര്‍ കര്‍ഷകര്‍ക്ക് മരംമുറിക്ക് അനുവാദം നല്‍കിയാല്‍ ഇടുക്കിയില്‍ പാര്‍ട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. 

റവന്യു ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കരുതെന്ന് വനംമന്ത്രിയും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഒരു ഉത്തരവ് നടപ്പാക്കിയാലുള്ള രാഷ്‌ട്രീയലാഭവും മുന്നണിയിലെ ചില നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ ലഭിക്കുന്ന ‘സാമ്പത്തികലാഭവും’ ഉത്തരവിറക്കുന്നതിന് വേഗം കൂട്ടുകയായിരുന്നു. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തരവിറക്കിയത്.

ഓരോ നീക്കവും സര്‍ക്കാര്‍ അറിഞ്ഞ്

തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട ഓരോ നീക്കത്തിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്ന  തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാത്രം പിഴവല്ല ഉത്തരവ് എന്ന് തെളിയുകയാണ്.  

എന്തിനും ഏതിനും, പ്രത്യേകിച്ച് പരിസ്ഥിതി വിഷയങ്ങളില്‍, പ്രതികരിക്കുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സിപിഐ നിര്‍ദേശമനുസരിച്ച് തന്നെയാണ് ഉത്തരവിറങ്ങിയത് എന്നതിനാലാണിത്. സര്‍ക്കാര്‍ മറുപടി പറയുമെന്ന് പറഞ്ഞ് കാനം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍  മന്ത്രിസഭയിലുള്ള ചിലര്‍ എംഎല്‍എമാരായിരിക്കെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പിലും മുന്‍ സര്‍ക്കാരിലും ചെലുത്തിയ സ്വാധീനവും മുന്നണികളെ വെട്ടിലാക്കി.  

മരംമുറി ഉത്തരവ് കൃഷിക്കാരെ സഹായിക്കാനായിരുന്നുവെന്നും രണ്ടാമത് ഇറക്കിയ വിശദീകരണ ഉത്തരവിലെ ചില പോരായ്മകള്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചിലര്‍ ഉത്തരവ് ഉപയോഗപ്പെടുത്തി മരം വല്ലാതെ മുറിച്ചിട്ടുണ്ടെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags: cpipinarayiforcpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി
Kerala

കോട്ടക്കല്‍ നഗരസഭയില്‍ അട്ടിമറി; സിപിഎം പിന്തുണയോടെ ലീഗ് വിമത സ്ഥാനാര്‍ഥി നഗരസഭാദ്ധ്യക്ഷ; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപി

കേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് രഹസ്യ ബാന്ധവം: എംടി രമേശ്
Kerala

കേന്ദ്രത്തിനെതിരായ ടിഎൻ പ്രതാപന്റെ ആരോപണത്തിന് പിന്നിൽ സിപിഎം-കോൺഗ്രസ് രഹസ്യ ബാന്ധവം: എംടി രമേശ്

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി
Kerala

സിപിഎമ്മുകാർ മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു; മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി

സീറ്റ് ചോദിച്ച് കത്തെഴുതി; പ്രതാപന്റെ കള്ളക്കളി പുറത്ത്
Kerala

സിപിഎം പ്രചരണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍; കേരളത്തെ കേന്ദ്രം അവഗണിക്കുവെന്ന് അടിയന്തര പ്രമേയം

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍
Kerala

വിദ്യാര്‍ത്ഥികളെ കണ്ടപ്പോള്‍ സ്പീക്കര്‍ എസ്എഫ്‌ഐ നേതാവായി; കലോത്സവവേദിയെ രാഷ്‌ട്രീയവേദിയാക്കി മാറ്റി എ.എന്‍. ഷംസീര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് 13.5 കോടി പേര്‍ ദാരിദ്ര്യ മുക്തരായി; ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലെന്ന് നിര്‍മ്മല സീതാരാമന്‍

രാജ്യത്ത് 13.5 കോടി പേര്‍ ദാരിദ്ര്യ മുക്തരായി; ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലെന്ന് നിര്‍മ്മല സീതാരാമന്‍

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് നാനാ പടേക്കര്‍ മുഖ്യാതിഥി; ‘ഗുഡ് ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

പിഒകെ നമ്മുടേത് തന്നെ, അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല: വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

പിഒകെ നമ്മുടേത് തന്നെ, അതില്‍ ഒരു തിരുത്തലിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല: വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി

വന്‍മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

കായികവികസനത്തിന് 3566.68 കോടിയുടെ കേന്ദ്ര അനുമതി; രാജ്യത്ത് ഇതിനായി 340 പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മോദി സര്‍ക്കാര്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി നടത്തിയത് വന്‍തട്ടിപ്പ്; 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ചങ്ങലക്കണ്ണിയില്‍ കുടുങ്ങിയത് ഇടത്തരം കുടുംബങ്ങള്‍

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

”മുസ്ലിങ്ങള്‍ യൂറോപ്പിന്റെ ഭാഗം അല്ല; ; ഇസ്ലാമിന് യൂറോപ്പില്‍ സ്ഥാനം ഇല്ല”

ഡോളറിനോടുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ കരുതല്‍ ധനത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്‍കി ഇന്ത്യ; സ്വര്‍ണ്ണശേഖരത്തില്‍ 40 ശതമാനം വര്‍ധന

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; സുനാമി ഭീഷണിയില്ല, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

തമിഴ്‌നാട്ടിൽ 3.2 തീവ്രതയിൽ ഭൂചലനം

ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു

ബോളിവുഡ് താരം മെഹമൂദ് ജൂനിയർ അന്തരിച്ചു

അയ്യപ്പ ഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

അയ്യപ്പ ഭക്തർ സഞ്ചരിച്ച കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist