Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് മറയാക്കി; വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം- സിപിഐ നിര്‍ദ്ദേശ പ്രകാരം

വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.

സി.രാജbyസി.രാജ
Jun 15, 2021, 10:09 am IST
inKerala

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് പുറപ്പെടുവിച്ചത് മുഖ്യമന്ത്രിയുടെയും സിപിഎം, സിപിഐ നേതൃത്വത്തിന്റെയും നിര്‍ദ്ദേശപ്രകാരം തന്നെ. മുഖ്യമന്ത്രിയുടെ ആവശ്യമനുസരിച്ച് പലതവണ റവന്യു-വനം മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആദ്യ സര്‍ക്കുലറിലെ അപാകത തെരഞ്ഞെടുപ്പിനു മുമ്പ് നീക്കി പുതിയ ഉത്തരവിറക്കണമെന്ന സിപിഎം- സിപിഐ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് ഉത്തരവിറക്കുകയായിരുന്നു.  

2017 മാര്‍ച്ച് 27ന് ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പട്ടയഭൂമിയില്‍ കൃഷിക്കാര്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നത്  പരിഗണിച്ചു. മരംമുറിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. വനം മന്ത്രി കെ. രാജുവും റവന്യു മന്ത്രി ചന്ദ്രശേഖരനും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 2019 ജൂലൈ 18, സെപ്തംബര്‍ മൂന്ന്, ഡിസംബര്‍ അഞ്ച് തീയതികളില്‍ ചേര്‍ന്നു. മൂന്നു യോഗങ്ങളിലും  മരംമുറിക്കനുകൂലമായ നിലപാടുയര്‍ന്നു.  

റവന്യു വകുപ്പ് വിശദീകരണ ഉത്തരവ് (‘സ്റ്റാറ്റിയൂട്ടറി റൂള്‍സ് ആന്‍ഡ് ഓര്‍ഡര്‍’) പുറപ്പെടുവിക്കണമെന്ന് വനംവകുപ്പ് ആദ്യ രണ്ടു യോഗങ്ങളിലും നിര്‍ദേശിച്ചു. എന്നാല്‍ വനംവകുപ്പ് പറയുന്നതു പോലെ വിശദീകരണ ഉത്തരവിലൂടെ പ്രശ്‌നം തീരില്ലെന്നും 1960ലെ ആക്ടില്‍ ഇത് ഉള്‍പ്പെടുത്തണമെങ്കില്‍ നിയമവകുപ്പിന്റെ അംഗീകാരം വേണമെന്നും 2019 ഡിസംബര്‍ അഞ്ചിലെ  യോഗത്തില്‍ റവന്യു മന്ത്രി പറഞ്ഞു. റവന്യു മന്ത്രിയുടെ നിര്‍ദേശമുണ്ടായിട്ടും 2020 മാര്‍ച്ച് 11ന് അന്നത്തെ റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.വി. വേണു മരംമുറി അനുവദിച്ച് സര്‍ക്കുലര്‍ ഇറക്കി. 

ഈ ഉത്തരവിനെതിരെ കളക്ടര്‍മാര്‍ രംഗത്തെത്തി, ഹൈക്കോടതി പരാമര്‍ശമുണ്ടായി. ഇതോടെയാണ് 2020 ഒക്‌ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ.എ. ജയതിലകിന്റെ വിവാദ ഉത്തരവ്. നിയമവകുപ്പിന്റെ അംഗീകാരമില്ലാതെ ഉത്തരവുകളിലൂടെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നു റവന്യൂമന്ത്രി ചൂണ്ടിക്കാട്ടിയിട്ടും നിയമവകുപ്പിന്റെ പരിശോധനയില്ലാതെ ഉത്തരവിറങ്ങി.

ചട്ടം ഭേദഗതി ചെയ്യുകയോ നിയമവകുപ്പിന്റെ അനുമതിയോടെ ഉത്തരവിറക്കുകയോ ചെയ്യാത്തതിന് പിന്നില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ലഭിക്കുന്ന ‘ഗുണഫല’ങ്ങളായിരുന്നു. തെര. പ്രഖ്യാപനത്തിന് മുമ്പ് നടന്ന സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നു. വേണുവിന്റെ ഉത്തരവിലെ നിയമക്കുരുക്ക് മാറ്റാന്‍ ധാരണയായ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി എം.എം. മണിയടക്കമുള്ളവര്‍ കര്‍ഷകര്‍ക്ക് മരംമുറിക്ക് അനുവാദം നല്‍കിയാല്‍ ഇടുക്കിയില്‍ പാര്‍ട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി. 

റവന്യു ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കരുതെന്ന് വനംമന്ത്രിയും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഒരു ഉത്തരവ് നടപ്പാക്കിയാലുള്ള രാഷ്‌ട്രീയലാഭവും മുന്നണിയിലെ ചില നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് വേളയില്‍ ലഭിക്കുന്ന ‘സാമ്പത്തികലാഭവും’ ഉത്തരവിറക്കുന്നതിന് വേഗം കൂട്ടുകയായിരുന്നു. അതിനാലാണ് തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് ഉത്തരവിറക്കിയത്.

ഓരോ നീക്കവും സര്‍ക്കാര്‍ അറിഞ്ഞ്

തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട ഓരോ നീക്കത്തിലും സര്‍ക്കാരിന് വ്യക്തമായ പങ്കുണ്ടെന്ന  തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മാത്രം പിഴവല്ല ഉത്തരവ് എന്ന് തെളിയുകയാണ്.  

എന്തിനും ഏതിനും, പ്രത്യേകിച്ച് പരിസ്ഥിതി വിഷയങ്ങളില്‍, പ്രതികരിക്കുന്ന സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സിപിഐ നിര്‍ദേശമനുസരിച്ച് തന്നെയാണ് ഉത്തരവിറങ്ങിയത് എന്നതിനാലാണിത്. സര്‍ക്കാര്‍ മറുപടി പറയുമെന്ന് പറഞ്ഞ് കാനം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍  മന്ത്രിസഭയിലുള്ള ചിലര്‍ എംഎല്‍എമാരായിരിക്കെ വിവാദ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പിലും മുന്‍ സര്‍ക്കാരിലും ചെലുത്തിയ സ്വാധീനവും മുന്നണികളെ വെട്ടിലാക്കി.  

മരംമുറി ഉത്തരവ് കൃഷിക്കാരെ സഹായിക്കാനായിരുന്നുവെന്നും രണ്ടാമത് ഇറക്കിയ വിശദീകരണ ഉത്തരവിലെ ചില പോരായ്‌മകള്‍ തെറ്റായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ചിലര്‍ ഉത്തരവ് ഉപയോഗപ്പെടുത്തി മരം വല്ലാതെ മുറിച്ചിട്ടുണ്ടെന്നും ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags: forcpmcpipinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.