Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ട്വിറ്ററിന്റെ വെല്ലുവിളി വച്ചുപൊറുപ്പിക്കരുത്

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍ വിദേശ കമ്പനിയായ ട്വിറ്ററിനെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കിന്റെ അധികാരം കയ്യാളാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണുള്ളത്. ഭരണഘടനയുടെ കസ്റ്റോഡിയന്‍ സ്ഥാനവും അവര്‍ക്കാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2021, 05:00 am IST
in Editorial

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം അനുസരിക്കണമെന്ന്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി മന്ത്രാലയം പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നിയമം അനുസരിക്കാന്‍ തയ്യാറായപ്പോള്‍ ഇതിനു നില്‍ക്കാതെ ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്യുകയാണുണ്ടായത്. ട്വിറ്ററിന്റെ വാദഗതികള്‍ തള്ളി നിയമം അനുസരിച്ചേ മതിയാവൂ എന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടും തങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന മട്ടിലാണ് ട്വിറ്റര്‍ അധികൃതര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് രാജ്യത്തിന് ബാധകമായ നിയമം അനുസരിക്കണമെന്നും, അതല്ലെങ്കില്‍ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അന്ത്യശാസനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും, റിപ്പബ്ലിക്കിന്റെ പരമാധികാരത്തിലേക്ക് ബാഹ്യശക്തികള്‍ കടന്നുകയറുന്നതിനെ ചെറുക്കാനും വൈദേശിക ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നു വന്നപ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയത്.

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍ വിദേശ കമ്പനിയായ ട്വിറ്ററിനെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കിന്റെ അധികാരം കയ്യാളാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണുള്ളത്. ഭരണഘടനയുടെ കസ്റ്റോഡിയന്‍ സ്ഥാനവും അവര്‍ക്കാണ്. ഇതുപ്രകാരമാണ് ആവശ്യമായി വരുമ്പോഴൊക്കെ സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ ഇല്ലാത്ത ഭരണഭാരം വഹിക്കുന്നതായി ട്വിറ്റര്‍ നടിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ട്വിറ്ററിനു വേണ്ടി നിയമം മാറ്റാന്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല. ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും, അഭിപ്രായ പ്രകടനം നടത്താനുമുള്ള ഉപാധി എന്നതിനപ്പുറം ജനാധിപത്യ വ്യവസ്ഥയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും അതിനെതിരെ നടപടിയുണ്ടാവും. ഇക്കാര്യത്തില്‍ വളരെ മോശമായ ട്രാക് റെക്കോര്‍ഡാണ് ട്വിറ്ററിനുള്ളതെന്ന് അതിന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാവും. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന നിയമവ്യവസ്ഥ അംഗീകരിക്കാതെ സര്‍ക്കാരിനെ കബളിപ്പിക്കാനാണ് ട്വിറ്റര്‍ അധികൃതര്‍ നോക്കുന്നത്.

തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ വസ്തുനിഷ്ഠവും ആധികാരികമെന്ന രീതിയിലും പ്രചരിപ്പിച്ച് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാനും, അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ട്വിറ്ററിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി നടക്കുകയുണ്ടായി. വിവരങ്ങളുടെ സ്വതന്ത്രമായ വിനിമയം സാധ്യമാക്കേണ്ട സ്ഥാനത്ത് രാഷ്‌ട്രീയപ്രേരിതമായി ചിലര്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തുകയും, മറ്റു ചിലര്‍ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തതിന്റെ  നിരവധി ഉദാഹരണങ്ങളുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിലും, അതിന്റെ ഭാഗമായി ദല്‍ഹിയില്‍ നടന്ന വര്‍ഗീയകലാപത്തിലും രാജ്യദ്രോഹപരമായ പങ്കാണ് ട്വിറ്റര്‍ വഹിച്ചത്. ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ദല്‍ഹിയില്‍ അക്രമാസക്തമായതിലും ട്വിറ്ററിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി കാണാം. ഏറ്റവും ഒടുവില്‍ ഉപരാഷ്‌ട്രപതിയുടെയും സര്‍സംഘചാലക് ഉള്‍പ്പെടെ പ്രമുഖ ആര്‍എസ്എസ് നേതാക്കളുടെയും ട്വീറ്റുകളില്‍നിന്ന് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത നടപടി ഇതിന്റെ തുടര്‍ച്ചയായി കാണേണ്ടതുണ്ട്. രാജ്യത്തെ നിയമം അനുസരിക്കാത്തതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാല്‍ അതിന് മറ്റൊരു മാനം നല്‍കാനാണ് ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ട്വിറ്റര്‍ തിരിഞ്ഞതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ‘ഹിന്ദുത്വ ഭരണകൂടം’ പ്രതികാര നടപടിയെടുക്കുകയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിലെ തന്ത്രം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പിനെതിരെ പോലും നടപടിയെടുത്ത തങ്ങള്‍ക്ക് ഭാരതത്തില്‍ എന്തുവേണമെങ്കിലും ചെയ്യാനാവുമെന്ന ട്വിറ്ററിന്റെ ഹുങ്ക് അവസാനിപ്പിച്ചേ മതിയാകൂ.

Tags: modi governmentട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.