Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ട്വിറ്ററിന്റെ വെല്ലുവിളി വച്ചുപൊറുപ്പിക്കരുത്

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍ വിദേശ കമ്പനിയായ ട്വിറ്ററിനെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കിന്റെ അധികാരം കയ്യാളാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണുള്ളത്. ഭരണഘടനയുടെ കസ്റ്റോഡിയന്‍ സ്ഥാനവും അവര്‍ക്കാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 7, 2021, 05:00 am IST
inEditorial

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം അനുസരിക്കണമെന്ന്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി മന്ത്രാലയം പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ഫെയ്‌സ് ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നിയമം അനുസരിക്കാന്‍ തയ്യാറായപ്പോള്‍ ഇതിനു നില്‍ക്കാതെ ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിയമത്തെ ചോദ്യം ചെയ്യുകയാണുണ്ടായത്. ട്വിറ്ററിന്റെ വാദഗതികള്‍ തള്ളി നിയമം അനുസരിച്ചേ മതിയാവൂ എന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടും തങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ടെന്ന മട്ടിലാണ് ട്വിറ്റര്‍ അധികൃതര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് രാജ്യത്തിന് ബാധകമായ നിയമം അനുസരിക്കണമെന്നും, അതല്ലെങ്കില്‍ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും അന്ത്യശാസനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും, റിപ്പബ്ലിക്കിന്റെ പരമാധികാരത്തിലേക്ക് ബാഹ്യശക്തികള്‍ കടന്നുകയറുന്നതിനെ ചെറുക്കാനും വൈദേശിക ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നു വന്നപ്പോഴാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം നടത്തിയത്.

ഭാരതം ഒരു ബനാന റിപ്പബ്ലിക്കാണെന്ന മട്ടിലാണ് ട്വിറ്റര്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന വാദഗതി ട്വിറ്റര്‍ അധികൃതര്‍ ഉന്നയിക്കുന്നു. എന്നാല്‍ വിദേശ കമ്പനിയായ ട്വിറ്ററിനെ ഇതിന് ആരും ചുമതലപ്പെടുത്തിയിട്ടില്ല. റിപ്പബ്ലിക്കിന്റെ അധികാരം കയ്യാളാനുള്ള അവകാശം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണുള്ളത്. ഭരണഘടനയുടെ കസ്റ്റോഡിയന്‍ സ്ഥാനവും അവര്‍ക്കാണ്. ഇതുപ്രകാരമാണ് ആവശ്യമായി വരുമ്പോഴൊക്കെ സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ നടത്തുന്നത്. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ ഇല്ലാത്ത ഭരണഭാരം വഹിക്കുന്നതായി ട്വിറ്റര്‍ നടിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ട്വിറ്ററിനു വേണ്ടി നിയമം മാറ്റാന്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല. ജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും, അഭിപ്രായ പ്രകടനം നടത്താനുമുള്ള ഉപാധി എന്നതിനപ്പുറം ജനാധിപത്യ വ്യവസ്ഥയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ സ്വാഭാവികമായും അതിനെതിരെ നടപടിയുണ്ടാവും. ഇക്കാര്യത്തില്‍ വളരെ മോശമായ ട്രാക് റെക്കോര്‍ഡാണ് ട്വിറ്ററിനുള്ളതെന്ന് അതിന്റെ സമീപകാല ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാവും. ഉപയോക്താക്കളുടെ പരാതി പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന നിയമവ്യവസ്ഥ അംഗീകരിക്കാതെ സര്‍ക്കാരിനെ കബളിപ്പിക്കാനാണ് ട്വിറ്റര്‍ അധികൃതര്‍ നോക്കുന്നത്.

തെറ്റായതും പ്രകോപനപരവുമായ വിവരങ്ങള്‍ വസ്തുനിഷ്ഠവും ആധികാരികമെന്ന രീതിയിലും പ്രചരിപ്പിച്ച് സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാനും, അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ട്വിറ്ററിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി നടക്കുകയുണ്ടായി. വിവരങ്ങളുടെ സ്വതന്ത്രമായ വിനിമയം സാധ്യമാക്കേണ്ട സ്ഥാനത്ത് രാഷ്‌ട്രീയപ്രേരിതമായി ചിലര്‍ക്ക് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തുകയും, മറ്റു ചിലര്‍ക്ക് അമിതമായ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തതിന്റെ  നിരവധി ഉദാഹരണങ്ങളുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിലും, അതിന്റെ ഭാഗമായി ദല്‍ഹിയില്‍ നടന്ന വര്‍ഗീയകലാപത്തിലും രാജ്യദ്രോഹപരമായ പങ്കാണ് ട്വിറ്റര്‍ വഹിച്ചത്. ചില കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ദല്‍ഹിയില്‍ അക്രമാസക്തമായതിലും ട്വിറ്ററിന്റെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി കാണാം. ഏറ്റവും ഒടുവില്‍ ഉപരാഷ്‌ട്രപതിയുടെയും സര്‍സംഘചാലക് ഉള്‍പ്പെടെ പ്രമുഖ ആര്‍എസ്എസ് നേതാക്കളുടെയും ട്വീറ്റുകളില്‍നിന്ന് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്ത നടപടി ഇതിന്റെ തുടര്‍ച്ചയായി കാണേണ്ടതുണ്ട്. രാജ്യത്തെ നിയമം അനുസരിക്കാത്തതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായാല്‍ അതിന് മറ്റൊരു മാനം നല്‍കാനാണ് ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ട്വിറ്റര്‍ തിരിഞ്ഞതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ‘ഹിന്ദുത്വ ഭരണകൂടം’ പ്രതികാര നടപടിയെടുക്കുകയാണെന്ന് വരുത്തി തീര്‍ക്കുകയാണ് ഇതിലെ തന്ത്രം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രമ്പിനെതിരെ പോലും നടപടിയെടുത്ത തങ്ങള്‍ക്ക് ഭാരതത്തില്‍ എന്തുവേണമെങ്കിലും ചെയ്യാനാവുമെന്ന ട്വിറ്ററിന്റെ ഹുങ്ക് അവസാനിപ്പിച്ചേ മതിയാകൂ.

Tags: modi governmentട്വിറ്റര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.