Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലക്ഷദ്വീപില്‍ എത്തിയ പാക്കിസ്ഥാന്‍ പടക്കപ്പല്‍ കണ്ടത് പാറിപ്പറക്കുന്ന ത്രിവര്‍ണ പതാക; ദ്വീപ് കാത്തത് വല്ലഭായി പട്ടേലും മുദലിയാര്‍ സഹോദരന്‍മാരും

ദ്വീപ് പിടിച്ചെടുക്കാനായി ഉടനടി ഒരു യുദ്ധക്കപ്പലിനെ അദ്ദേഹം നിയോഗിച്ചു. ആ സമയത്തു തന്നെ ലക്ഷദ്വീപിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക ആഭ്യന്തരമന്ത്രി കൂടിയായിരുന്ന പട്ടേലിന്റെ മനസ്സിലും ഉദിച്ചിരുന്നു. അത് തികച്ചും യാദൃശ്ചികമായിരുന്നോ അതോ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നോ എന്ന് ഇന്നും വ്യക്തമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2021, 12:45 pm IST
inIndia

മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിച്ച് ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ടു രാജ്യങ്ങള്‍ രൂപീകരിച്ചത് ചരിത്രത്തിന്റെ ഭാഗം. അന്ന് ഉപഭൂഖണ്ഡത്തില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടായിരുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന്‍ രാജ്യത്തിന്റെ ഭാഗമായി മുസ്ലീംലീഗ് അവതരിപ്പിച്ച രൂപരേഖയില്‍ അടയാളപ്പെടുത്തിയിരുന്നു. അതിന്‍ പ്രകാരം ഇന്നത്തെ മലപ്പുറം ഉള്‍പ്പെടുന്ന മലബാറിലെ പ്രദേശങ്ങളും പാകിസ്ഥാനില്‍ ഉള്‍പ്പെടണമെന്ന നിലയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് പഞ്ചാബിലും, കിഴക്ക് ബംഗാളിലുമായി അടയാളപ്പെടുത്തപ്പെട്ട ഭൂവിഭാഗങ്ങളോട് നേരിട്ട് അതിര്‍ത്തി പങ്കിടാത്ത ഒരു പ്രദേശവും പാകിസ്ഥാനിലേക്ക് ചേര്‍ക്കാന്‍ കഴിയില്ല എന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഉറച്ച നിലപാടാണ് ഇന്ത്യയ്‌ക്കുള്ളില്‍ ചിതറിക്കിടക്കുന്ന നിരവധി പാകിസ്ഥാന്‍ എന്‍ക്ലേവുകള്‍ ഉണ്ടാകുവാനുള്ള അവസരം ഇല്ലാതാക്കിയത്. മുസ്ലീംലീഗിന്റെ ഒറിജിനല്‍ പദ്ധതി അനുസരിച്ച് കാര്യങ്ങള്‍ നടന്നിരുന്നുവെങ്കില്‍ ഇന്നത്തെ ഹൈദരാബാദും മലപ്പുറവും മറ്റു പല പ്രദേശങ്ങളും പാകിസ്ഥാന്റെ ഭാഗമായി മാറുമായിരുന്നു.

മുസ്ലീം ഭൂരിപക്ഷ പ്രദേശമായിരുന്നെങ്കിലും ലീഗിന്റെ പാകിസ്ഥാന്‍ പ്ലാനില്‍ പെടാതെ പോയ ഒന്നായിരുന്നു ലക്ഷദ്വീപ്. മെയിന്‍ലാന്റില്‍ നിന്ന് അകന്ന് കിടന്നിരുന്നതു കൊണ്ടുണ്ടായ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ കുറവ് ആയിരുന്നിരിക്കാം അതിനു കാരണം. പരിമിതമായ വിഭവങ്ങളോടെ കടലിനോടും പ്രകൃതിയോടും മല്ലടിച്ചുള്ള ജീവിതവും, വാര്‍ത്താ വിനിമയ സൗകര്യങ്ങളുടെ അഭാവവും ദ്വീപ് നിവാസികളെ ഉപഭൂഖണ്ഡത്തിലെ രാഷ്‌ട്രീയ കോളിളക്കങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നിരിക്കാം. എന്നാല്‍ ആധുനിക കാലത്ത് ഏറ്റവും തന്ത്രപ്രധാനമായ ഒരു കേന്ദ്രമാവുമായിരുന്ന ലക്ഷദ്വീപിനെ കൈക്കലാക്കാന്‍ വിഭജനത്തിന് തൊട്ടു പിന്നാലെ പാകിസ്ഥാന്‍ ഒരു ശ്രമം നടത്തിയിരുന്നു എന്നകാര്യം ഇപ്പോള്‍ അധികമാര്‍ക്കും അറിയില്ല. അന്ന് ആ പദ്ധതി വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ആദ്യ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധം തന്നെ ഈ ദ്വീപ സമൂഹത്തെ ചൊല്ലി ആകുമായിരുന്നു. അതൊഴിവാക്കി ലക്ഷദ്വീപ് പാകിസ്ഥാന്റെ കൈയ്യില്‍ പെടുന്നതില്‍ നിന്ന് തടഞ്ഞത് സര്‍ദാര്‍ പട്ടേലായിരുന്നു. സമാനമായി കശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ കൈയ്യേറ്റം വിജയിച്ചതിനെ തുടര്‍ന്നാണ് ആദ്യ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധം നടന്നത് എന്നോര്‍ക്കണം.

ഇന്ത്യാ വിഭജനത്തിന് തൊട്ടു പിന്നാലെ, പാകിസ്ഥാന് തെക്ക് 1726 കിലോമീറ്റര്‍ ദൂരത്തായി അറബിക്കടലില്‍ കിടക്കുന്ന ഈ മുസ്ലീം ഭൂരിപക്ഷ പ്രദേശം പാകിസ്ഥാനില്‍ ചേരേണ്ടതാണെന്ന് അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന് ബോധോദയം ഉണ്ടായി. ദ്വീപ് പിടിച്ചെടുക്കാനായി ഉടനടി ഒരു യുദ്ധക്കപ്പലിനെ അദ്ദേഹം നിയോഗിച്ചു. ആ സമയത്തു തന്നെ ലക്ഷദ്വീപിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക ആഭ്യന്തരമന്ത്രി കൂടിയായിരുന്ന പട്ടേലിന്റെ മനസ്സിലും ഉദിച്ചിരുന്നു. അത് തികച്ചും യാദൃശ്ചികമായിരുന്നോ അതോ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നോ എന്ന് ഇന്നും വ്യക്തമല്ല. പാകിസ്ഥാന്‍ പടക്കപ്പല്‍ ദ്വീപില്‍ എത്തുന്നതിന് മുമ്പ് അവിടെ ഇന്ത്യയുടെ അധികാരം ഉറപ്പിക്കാന്‍ വഴിയാലോചിച്ച പട്ടേല്‍ ചെയ്തത് മുദലിയാര്‍ സഹോദരങ്ങള്‍ക്ക് അടിയന്തിര സന്ദേശം അയയ്‌ക്കുകയിരുന്നു. എത്രയും വേഗം തിരുവിതാംകൂറിന്റെ കളക്ടറെ വിവരം അറിയിക്കാനും കിട്ടാവുന്ന ആയുധങ്ങളോടു കൂടി പോലീസ് സേനയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉടനടി ദ്വീപില്‍ എത്തി ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനുമായിരുന്നു പട്ടേലിന്റെ നിര്‍ദ്ദേശം. വേണ്ടത്ര വെടിക്കോപ്പുകള്‍ ഇല്ലെങ്കില്‍ ലാത്തി ധരിച്ചിട്ടായാലും അവിടെയെത്തണമെന്നും എത്രയും പെട്ടെന്ന് ഭാരത സര്‍ക്കാരിന്റെ അധികാരം വിളംബരം ചെയ്യണമെന്നും ആ സന്ദേശം വ്യക്തമാക്കി. അതനുസരിച്ച് തിരുവിതാംകൂറില്‍ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥര്‍ പോലീസുകാരുടെ അകമ്പടിയോടെ ദ്വീപിലെത്തി പതാകയുയര്‍ത്തി. അതിനു ശേഷമാണ് പാകിസ്ഥാന്‍ പടക്കപ്പല്‍ അവിടെയെത്തിയത്. ഉയര്‍ന്നു പറക്കുന്ന ത്രിവര്‍ണ്ണ പതാക കണ്ട് പാകിസ്ഥാന്‍ കപ്പല്‍ തങ്ങളുടെ ദൗത്യത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.

1887 ല്‍ ആര്‍ക്കോട്ടില്‍ ജനിച്ച ഇരട്ട സഹോദരങ്ങളായിരുന്നു രാമസ്വാമി മുദലിയാരും, ലക്ഷ്മണസ്വാമി മുദലിയാരും. രണ്ടുപേരും വിദ്യാഭ്യാസ വിചക്ഷണന്മാരും കഴിവുറ്റ പാര്‍ലമെന്റേറിയന്മാരുമായി ശോഭിച്ചു. ഏറ്റവും കൂടുതല്‍ കാലം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയി സേവനമനുഷ്ടിച്ചതിന്റെ റെക്കോഡ് (27 വര്‍ഷം) ലക്ഷ്മണസ്വാമി മുദലിയാരുടെ പേരിലാണ്.

Tags: pakistanLakshadweepസര്‍ദാര്‍ വല്ലഭായ് പട്ടേല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

World

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ശോഭയാത്രയില്‍ പങ്കെടുത്ത് എംഎല്‍എ മുഹമ്മദ് ഷിയാസ് ; അഭിവാദ്യമർപ്പിച്ച് അഷ്റഫലി ; ഇതൊന്നും സഹിക്കാൻ പറ്റില്ലെന്ന് ജിഹാദി, ഇടത് സംഘത്തിന്റെ നിലവിളി

അതിമനോഹരം; തരുൺമൂർത്തി -മോഹലാൽ ചിത്രം ചിത്രീകരണംപൂർത്തിയായി .

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.