Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിസി ചാക്കോയുടെ സമഗ്രാധിപത്യം; എന്‍സിപിയില്‍ അസ്വസ്ഥത പുകയുന്നു; കോണ്‍ഗ്രസിലെ അസംതൃപ്തരുടെ പാര്‍ട്ടിയായി എന്‍സിപി മാറുന്നു

കോണ്‍ഗ്രസ്-എസ് വിട്ട് കോണ്‍ഗ്രസ്-ഐയിലേക്ക് ചേക്കേറിയ കാലം മുതല്‍ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു ചാക്കോ. സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനും പാര്‍ട്ടി ദല്‍ഹി ഘടകത്തിന്റെ ചുതലക്കാരനുമെല്ലാമായി.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
May 28, 2021, 10:44 am IST
inKerala

കൊച്ചി: പതിറ്റാണ്ടുകള്‍ പാര്‍ട്ടിയെ നയിച്ച നേതാക്കളെ കൂട്ടത്തോടെ മൂലക്കിരുത്തി ഏകാധിപതിയാകാനുള്ള പി.സി. ചാക്കോയുടെ നീക്കത്തിനെതിരെ എന്‍സിപി കേരള ഘടകത്തില്‍ അസ്വസ്ഥത പുകയുന്നു. കേവലം രണ്ട് മാസം മുമ്പു മാത്രം പാര്‍ട്ടിയിലെത്തിയ ചാക്കോയ്‌ക്ക് സംസ്ഥാന അധ്യക്ഷ പദവി തളികയില്‍ വച്ചു നല്‍കിയ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന്റെ നടപടി എന്‍സിപിയുടെ ഇടത് മുഖം പോലും നഷ്ടപ്പെടുത്തുമെന്ന ആശങ്കയും ശക്തം.  

കോണ്‍ഗ്രസ്-എസ് വിട്ട് കോണ്‍ഗ്രസ്-ഐയിലേക്ക് ചേക്കേറിയ കാലം മുതല്‍ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു ചാക്കോ. സോണിയയുടെ വിശ്വസ്തരുടെ പട്ടികയില്‍ പെട്ട ചാക്കോ പല തവണ എംപിയും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനും പാര്‍ട്ടി ദല്‍ഹി ഘടകത്തിന്റെ ചുതലക്കാരനുമെല്ലാമായി. കോണ്‍ഗ്രസ് ദല്‍ഹിയില്‍ തൂത്തെറിയപെട്ടതോടെയാണ് ചാക്കോയുടെ കഷ്ടകാലം ആരംഭിച്ചത്. രാഹുല്‍ഗാന്ധി നേതൃനിരയിലേക്ക് എത്തിയതോടെ ഉള്ള സ്വാധീനവും നഷ്ടപ്പെട്ടു. ഇതോടെയാണ് ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കളം മാറ്റിയത്.

എന്നാല്‍, ഹൈക്കമാന്‍ഡിലെ സ്വാധീനത്തില്‍ അഹങ്കരിച്ച് കേരളത്തിലെ ഗ്രൂപ്പുകളെ അവഗണിച്ചും തള്ളിപ്പറഞ്ഞും നടന്നിരുന്ന ചാക്കോയെ അവരാരും പരിഗണിക്കാതെ തള്ളി. ഒടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയോ കാഞ്ഞിരപ്പള്ളിയോ വേണമെന്ന ആവശ്യം ചാക്കോ മുന്നോട്ട് വച്ചെങ്കിലും ആരും പരിഗണിച്ചില്ല. ഇതോടെയാണ് നിരാശനായി കോണ്‍ഗ്രസ് വിട്ടത്.  

ശരത്പവാറുമായുള്ള വ്യക്തി ബന്ധം ഉപയോഗപ്പെടുത്തിയാണ് എന്‍സിപിയിലെത്തിയത്. എന്‍സിപി കേരള ഘടകം എക്കാലവും ഇടത് രാഷ്‌ട്രീയത്തോടൊപ്പമാണ് നിലകൊണ്ടിരുന്നത്. മാണി.സി. കാപ്പന്‍ കലാപമുയര്‍ത്തിയ ഘട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ടി.പി. പീതാംബരന് പോലും ചാഞ്ചല്യമുണ്ടായപ്പോള്‍ പാര്‍ട്ടിയെ ഇടത് പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയത് മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗമായിരുന്നു. എന്നാല്‍, അന്ന് കോണ്‍ഗ്രസുകാരനായിരുന്ന ചാക്കോ ഇപ്പോള്‍ ഇതിന്റെ ക്രെഡിറ്റ് പോലും അവകാശപ്പെടുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് എന്‍സിപി പ്രവര്‍ത്തകര്‍ പോലും.  

കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടവരുടെ ഒഴുക്ക് എന്‍സിപിയിലേക്ക് തുടങ്ങിയിട്ടുണ്ട്. ഇവരെ മാത്രം പരിഗണിക്കുന്ന ചാക്കോയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നവരുടെ എണ്ണം പഴയ എന്‍സിപിക്കാര്‍ക്കിടയില്‍ കൂടി. കോണ്‍ഗ്രസിലെ അസംതൃപതരുടെ പാര്‍ട്ടിയായി എന്‍സിപി മാറുമ്പോള്‍ ഇടത് ആശയങ്ങള്‍ കൈമോശം വരുന്നതായും പരാതിയുണ്ട്. പാര്‍ട്ടിക്കൊപ്പം ഭരണത്തിലും തനിക്കൊപ്പമുള്ളവര്‍ മതിയെന്ന നിലപാടിലാണ് ചാക്കോ. ഇതും കലാപത്തിന് കാരണമായിട്ടുണ്ട്.

Tags: rebellion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കുട്ടികളുടെ മനസ്സില്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ ശേഷിക്കണമെന്ന് മനോരമ ആഗ്രഹിക്കുന്നുണ്ടോ?

ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ(വലത്ത്)
World

വാഗ്നര്‍ സേന റഷ്യയ്‌ക്ക് നേരെയുള്ള യുദ്ധം നിര്‍ത്തി; പുടിന്റെ സുഹൃത്ത് ബെലാറസ് പ്രസിഡന്‍റ് ലുകാഷെന്‍കോ ഇടപെട്ടു

Kerala

ഹാഥ്‌രസ് കലാപത്തിന്റെ ഗൂഢാലോചനയിലും മുബാറക്കിന് പങ്ക്; പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡിലെ പ്രധാനി, വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നീക്കം

India

ബീഹാറില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ വിമതകലാപം തുടങ്ങി; മന്ത്രിസഭാ വികസനച്ചടങ്ങില്‍ അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു

India

ഇത് അട്ടിമറിയല്ല, മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.