Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഈ പരിഷ്‌കാരം ലക്ഷദ്വീപിനെ പവിഴദ്വീപാക്കും

ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദിയുടെ സ്വപ്‌ന പദ്ധതി ലക്ഷ്യം കാണുമ്പോള്‍ ദ്വീപ് ജനങ്ങള്‍ക്ക് കുടുതല്‍ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവും. അതിന് തന്നെയാണ് പഴയ ഗുജറാത്ത് മോദി ടീമിലെ പ്രഫുല്‍ പട്ടേലിനെ കൊണ്ട് വന്നത്. മോദിജിയുടെ ഒരു ഡയലോഗുണ്ട്: 'വികസനമാണ് എന്റെ മതം' എന്ന്. അത് ദ്വീപില്‍ അന്വര്‍ത്ഥമാക്കും. അല്ലാഹുവിനെ സാക്ഷിയാക്കി ദീപ്‌വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം, ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം.

എ.പി. അബ്ദുള്ളക്കുട്ടി by എ.പി. അബ്ദുള്ളക്കുട്ടി
May 26, 2021, 05:18 am IST
in Main Article

ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങളാണ്. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദാകളുമാണ് ഇതിന് പിന്നില്‍. ദ്വീപുകാര്‍, ഇവരെ അവിടെ കാലുകുത്താന്‍ അനുവദിച്ചില്ല. അതിന്റെ കലിപ്പാണ്. സേവ് ലക്ഷദ്വീപ് കാമ്പയ്‌നില്‍ ചില സിനിമാക്കാരും കൂടിയുണ്ട്. പൃഥ്വിരാജ്, നിങ്ങളോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, നിങ്ങള്‍ കാണിച്ചത് ശരിയായില്ല. കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കണമായിരുന്നു. ദ്വീപ് വാസികള്‍ എന്നും ദേശീയ ധാരയ്‌ക്കൊപ്പമായിരുന്നു. അവരുടെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് രാഷ്‌ട്രീയമാണ്. പക്ഷെ ദേശീയ പാര്‍ട്ടികള്‍ക്കൊപ്പമേ അവര്‍ നില്‍ക്കൂകയുള്ളൂ. കോണ്‍ഗ്രസ്സിനേയും എന്‍സിപിയെയും ബിജെപിയെയും അംഗീകരിച്ച അവര്‍ 100% മുസ്ലിങ്ങളായിട്ട് പോലും മുസ്ലിം ലീഗിനെപ്പോലും അവിടെ കയറാന്‍ വിട്ടില്ല. പിന്നെയല്ലെ എസ്ഡിപിഐക്കാരും, ജമാഅത്ത്കാരും?

നല്ല മനഷ്യരാണ്. പവിഴപ്പുറ്റിന്റെ നാട് നിറയെ നിഷ്‌ക്കളങ്കരാണ്, സമാധാന പ്രിയരാണ് ദ്വീപുകാര്‍. അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ടീയ നേതാവിന്റെ പേര് കേട്ടാല്‍ വായനക്കാര്‍ക്ക് കൗതുകമുണരും. അത് അടല്‍ ബിഹാരി വാജ്‌പേയ് ആണ്. കാരണം ദ്വീപുകാരുടെ യാത്ര പ്രശ്‌നം സാഹസികവും, സങ്കടകരവുമായിരുന്നു. രണ്ട് പഴയ കപ്പലുകള്‍ മാത്രമാണ് കോണ്‍ഗ്രസ്സുകാര്‍ ആ പാവങ്ങള്‍ക്ക് യാത്രക്ക് വേണ്ടി നല്‍കിയത്. ദിവസങ്ങള്‍ യാത്ര ചെയ്തുവേണം മെയ്ന്‍ലാന്‍ഡിലെത്താന്‍. കപ്പല്‍ നടുക്കടലില്‍ നങ്കുരമിട്ട് നിര്‍ത്തും. കരയ്‌ക്കടുക്കാന്‍ ജെട്ടികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ചെറുതോണികളില്‍, ബോട്ടുകളില്‍ കയറി കരയ്‌ക്കണയണം. ഈ ദുരിതയാത്രക്ക് അന്ത്യം കുറിച്ചത് പ്രധാനമന്ത്രി വാജ്‌പേയ് ആണ്. 8 പുതിയ വലിയ കപ്പലുകള്‍, സ്പീഡ് വെസലുകള്‍, ഹൈടെക് യാത്രബോട്ടുകള്‍ എന്നിവ അനുവദിച്ചു. കൂടാതെ പ്രധാന ദ്വീപുകളില്‍ കോടികള്‍ ചെലവാക്കി ജെട്ടികള്‍ നിര്‍മ്മിച്ചത് ആദ്യ എന്‍ഡിഎ സര്‍ക്കാറാണ്. വാജ്‌പേയ് ദ്വീപുകാരുടെ കണ്ണിലുണ്ണിയായത് അങ്ങനെയാണ്. പി.എസ്. ശ്രീധരന്‍ പിള്ള പ്രഭാരിയായ കാലത്ത് ബിജെപി പിന്തുണയോടെയാണ് ഡോ. കോയ എംപിയായത്. പക്ഷെ പിന്നീട് എന്‍സിപിയുടെ ഉദയം വന്നതോടെ ബിജെപിക്ക് കാര്യമായി മുന്നോട്ട് പോകാന്‍ ആയില്ല. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണ നോക്കിയല്ല മോദിയുടെ വികസന നയം. വാജ്പേയ് തുടങ്ങിവെച്ച വികസന പദ്ധതികള്‍ മോദി പൂര്‍വാധികം മുന്നോട്ട് കൊണ്ടുപോയി.  

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വെച്ച് ലക്ഷദ്വീപിന്റെ പേരെടുത്ത് പറഞ്ഞ് ഒരു മഹാപദ്ധതി പ്രഖ്യാപിച്ചു. 1200 കോടി രൂപയുടെ ഓപ്റ്റിക്കല്‍ കേബിള്‍ പദ്ധതി. കടല്‍ വഴി ദ്വീപിനെ ബന്ധിപ്പിച്ച് വിവര സാങ്കേതിക സൗകര്യത്തില്‍ ദ്വീപ് ജനങ്ങളെ കണ്ണിചേര്‍ക്കും. ഫോണുകളില്‍ ഇഴഞ്ഞുനീങ്ങി ഡൗണ്‍ലോഡാകുന്ന വിവരങ്ങള്‍ അവര്‍ക്ക് അതിവേഗം കിട്ടി തുടങ്ങുന്ന കാലം അടുത്തുവരികയാണ്. 240 കോടിയുടെ അഗത്തി എയര്‍പോര്‍ട്ട് പരിഷ്‌ക്കാരം ലക്ഷദ്വീപിന്റെ തലവരമാറ്റും. കൂടാതെ മിനിക്കോയില്‍ പുതിയ എയര്‍ സ്ട്രിപ്പ്‌വരുന്നു. അതിനുള്ള സര്‍വേ തുടങ്ങി. കവരത്തിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി, എല്ലാ ദ്വീപുകളിലും കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതിക്ക് രണ്ട് വര്‍ഷം കൊണ്ട് 200 കോടിയാണ് കേന്ദ്രം നടപ്പിലാക്കിയത്. മത്സ്യ സംസ്‌ക്കരണ രംഗത്ത് സമഗ്രപദ്ധതികള്‍ വരുന്നു.

ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന മോദിയുടെ സ്വപ്‌ന പദ്ധതി ലക്ഷ്യം കാണുമ്പോള്‍ ദ്വീപ് ജനങ്ങള്‍ക്ക് കുടുതല്‍ തൊഴിലും പുരോഗതിയും ക്ഷേമവും ഉണ്ടാവും. അതിന് തന്നെയാണ് പഴയ ഗുജറാത്ത് മോദി ടീമിലെ പ്രഫുല്‍ പട്ടേലിനെ കൊണ്ട് വന്നത്. മോദിജിയുടെ ഒരു ഡയലോഗുണ്ട്: ‘വികസനമാണ് എന്റെ മതം’ എന്ന്. അത് ദ്വീപില്‍ അന്വര്‍ത്ഥമാക്കും. അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ്‌വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം, ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം. പ്രഫുല്‍ പുതിയ കെട്ടിട നിയമത്തിന്റെ കരട് ജനങ്ങള്‍ക്ക് നല്‍കി അഭിപ്രായം ശേഖരിച്ചു. ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ദ്വീപിലെ മുഴുവന്‍ ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മാത്രമെ വികസനനയം നടപ്പിലാക്കുകയുള്ളൂ. ഇന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ സൂക്ഷമായി വിശകനം ചെയ്താല്‍ ശുദ്ധ അസബന്ധമാണെന്ന് പറയേണ്ടിവരും. മദ്യം, മാംസം ഇതിലൊന്നും യാതൊരു കഥയുമില്ല. മദ്യം കൊണ്ടുവന്നതും, ഗോവധ നിരോധവും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്. അതിന്റെ പേരില്‍ ഇവര്‍ ഇന്ന് ബഹളം വെക്കുന്നതിന്റെ അര്‍ത്ഥം മനസിലാവുന്നില്ല. അദ്ദേഹത്തിനെതിരെ പറയുന്ന പ്രധാന കുറ്റം ഗുജറാത്തുകാരനാണ് എന്നാണ്? പണ്ട് മോദി വിരോധം പ്രചരിച്ചത് ഇതുപോലെയാണ്. നരേന്ദ്ര മോദി ബ്യൂറോക്രാറ്റുകള്‍ക്ക് പകരം ബഹുജന നേതാവായ പ്രഫുല്‍ ഘോഡ പട്ടേലിനെ കൊണ്ടു വന്ന് ഭരണാധികാരിയാക്കി. ഇത് അഴിമതിക്കാരായ, ഉദ്യോഗസ്ഥ കരാര്‍ ലോബിക്ക് ദഹിച്ചില്ല.

ഇദ്ദേഹം വന്നയുടന്‍ ദ്വീപുകാരെ കൈയ്യിലെടുത്ത നേതാവാണ്. ക്ലീന്‍ ലക്ഷദ്വീപ് പദ്ധതിയിലൂടെ ജനങ്ങളെ സംഘടിപ്പിച്ച് മാലിന്യങ്ങള്‍ കത്തിച്ചാമ്പലാക്കി. ശരിക്കും ആ ഒറ്റപ്രവൃത്തി കൊണ്ട് ജനങ്ങളെ കൈയിലെടുത്തു പ്രഫുല്‍ പട്ടേല്‍. ഇദ്ദേഹത്തിനെതിരെ പെട്ടെന്ന് മുഹമ്മദ് ഫൈസല്‍ എംപി എതിരായത് എന്തുകൊണ്ട്? ഒരു കാര്യം ഉറപ്പാണ്, ഇനി അവിടെ അഴിമതിക്കാര്‍ക്ക് രക്ഷയില്ല.

Tags: narendramodibjpരാഷ്ട്രീയംdevelopmentLakshadweepഎ പി അബ്ദുള്ളക്കുട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.