Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിഐടിയു നേതാവിന്റെ ബന്ധുവിന് നിയമനം; കെഎംഎംഎല്‍ വിവാദത്തില്‍, ഒന്നാം റാങ്കുകാരിയെ തഴഞ്ഞു

എഴുത്തുപരീക്ഷയില്‍ ഒന്നാമത് വന്നിട്ടും നിയമനം നല്‍കാത്തതിനെയാണ് നയന ഹൈക്കോടതില്‍ ചോദ്യം ചെയ്തത്. സിഐടിയുവിന്റെ നേതാവിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടന്നും നയന ഹൈക്കോടതിയെ ധരിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 10:55 am IST
inKollam
കൊവിഡ് ആശുപത്രി സജ്ജീകരിക്കാന്‍ കെഎംഎംഎല്‍ ഉന്നതാധികാരികള്‍ ചവറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കൊവിഡ് ആശുപത്രി സജ്ജീകരിക്കാന്‍ കെഎംഎംഎല്‍ ഉന്നതാധികാരികള്‍ ചവറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നു

കൊല്ലം: ചവറ കെഎംഎംഎലില്‍ സിഐടിയു നേതാവിന്റെ ബന്ധുവിനെ എല്ലാ മാനദണ്ഡങ്ങളും ഹൈക്കോടതി ഉത്തരവും കാറ്റില്‍പറത്തി നിയമിച്ചത് വിവാദമാകുന്നു. കെഎംഎല്‍എല്ലിലെ എക്സിക്യുട്ടീവ് ട്രെയിനി പോസ്റ്റിലേക്കാണ് സിപിഎം ചവറ ഏരിയാ കമ്മിറ്റിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം സിഐടിയു നേതാവിന്റെ ബന്ധുവായ എസ്.റഹ്‌മത്തുനിസയെ കഴിഞ്ഞ ദിവസം സകലമാനദണ്ഡങ്ങളും മറികടന്ന് നിയമിച്ചത്. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് 2019 മാര്‍ച്ചിലാണ് എഴുത്തുപരീക്ഷ നടന്നത്. അന്ന് എഴുത്തുപരീക്ഷയില്‍ ആലപ്പുഴ താമരക്കുളം സ്വദേശിനി നയനാ രാജീവാണ് ഒന്നാമതെത്തിയത്. പത്തിലധികം പേര്‍ എഴുത്തുപരീക്ഷയില്‍ പങ്കെടുത്തിരുന്നു. നയനക്ക് 54.8 മാര്‍ക്കാണ് ലഭിച്ചത്. തുടര്‍ന്ന് നടന്ന ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ചര്‍ച്ചയിലും നയന മുന്നിലായിരുന്നു.  

എന്നാല്‍ ഈ നിയമനത്തിലെ രാഷ്‌ട്രീയ താല്‍പ്പര്യം പിന്നീടാണ് പുറത്തായത്. എഴുത്തുപരീക്ഷയില്‍ നയനയെക്കാള്‍ ഏറെ പിന്നിലായ റഹുമത്ത് നിസക്ക് നിയമനം നല്‍കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെയും കൊല്ലം ജില്ലാകമ്മിറ്റിയിലെയും ചിലര്‍ ശക്തമായി ഇടപെട്ടു. ഇതിനെതിരെ  പാര്‍ട്ടിഅണികള്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ ഇടപെടല്‍ നടത്തി. സിടിയു നേതാവിന്റെ ഇടപെടലുകള്‍ക്കെതിരെ നില്‍ക്കുന്ന അണികളാണ് അതിനുപിന്നിലെന്ന് കണ്ടെത്തി. കമ്മിറ്റികളിലും തര്‍ക്കമായി. എന്നാല്‍  വ്യവസായ മന്ത്രിയുടെ ഓഫീസ് ഇതോടെ റഹുമത്തിനെ നിയമിക്കാനുള്ള അണിയറ നീക്കവും തുടങ്ങി.

നിയമനത്തിലെ രാഷ്‌ട്രീയ ഇടപെടല്‍ പുറത്തായതോടെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള നയനയുടെ വീട്ടുകാരും രാഷ്ടീയഇടപെടലിലേക്ക് നീങ്ങി. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയും മന്ത്രി ജി.സുധാകരനും അടക്കമുള്ളവര്‍ നയനയ്‌ക്ക് വേണ്ടി രംഗത്തുവന്നു. ഒടുവില്‍ മത്സരം കൊല്ലം, ആലപ്പുഴ ജില്ലാകമ്മിറ്റികള്‍ തമ്മിലായി. ഇതേ തുടര്‍ന്നാണ് രാഷ്‌ട്രീയത്തിന് മീതെ വ്യവസായമന്ത്രിയുടെ ഓഫീസില്‍ സിഐടിയു നേതാവിന്റെ ബന്ധു നടത്തിയ വഴിവിട്ട സ്വാധീനം പ്രകടമായത്.  

അഭിമുഖത്തില്‍ വരാവുന്ന ഈ അട്ടിമറി നേരത്തെ മണത്തറിഞ്ഞ നയന ഹൈക്കോടതിയെ സമീപിച്ചു. അഡ്വ.കാളീശ്വരം രാജ് മുഖേന നല്‍കിയ കേസില്‍ പഴയ അഭിമുഖത്തിന്റെ ലിസ്റ്റ് ഇട്ടില്ലെന്ന വിചിത്രമായ വാദഗതി കെഎംഎംഎല്‍ ഉന്നയിച്ചു. വീണ്ടും ഒരു മാസത്തിനകം അഭിമുഖം നടത്താന്‍ കോടതി ഫെബ്രുവരിയില്‍ നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടന്ന രണ്ടാം അഭിമുഖത്തിലും നയന ഒന്നാമതെത്തി എന്നാണ് രഹസ്യമായി ലഭിച്ച വിവരം. എന്നാല്‍ സിഐടിയു നേതാവിന്റെ ബന്ധു തന്നെ ഒന്നാമത്തെത്തി. ഈ ഉദ്യോഗാര്‍ഥി പിന്നിലായതോടെ അഭിമുഖത്തില്‍ ക്രമംവിട്ട് മാര്‍ക്ക് നല്‍കിയാണ് നേതാവിന്റെ ബന്ധുവിന് നിയമനം നല്‍കിയത്. എഴുത്തുപരീക്ഷയില്‍ നയനയ്‌ക്ക് 80ല്‍ 54.8 മാര്‍ക്ക് ലഭിച്ചപ്പോള്‍ ഇപ്പോള്‍ നിയമനം ലഭിച്ച റഹുമത്ത്‌നിസക്ക് ലഭിച്ചതാകട്ടെ 48.3 മാര്‍ക്കും. എഴുത്തുപരീക്ഷയില്‍ പിന്നിലായതോടെ അഭിമുഖം കരുവാക്കി നേരത്തെ നിശ്ചയിച്ച ഈ ഉദ്യോഗാര്‍ഥിയെ തന്നെ നിയമിക്കുകയായിരുന്നു. അഭിമുഖത്തിന്റെ ലിസ്റ്റ് പുറത്തുവിട്ടെങ്കിലും മാര്‍ക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതെല്ലാം അട്ടിമറി ഒളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവത്രേ.

എഴുത്തുപരീക്ഷയില്‍ ഒന്നാമത് വന്നിട്ടും നിയമനം നല്‍കാത്തതിനെയാണ് നയന ഹൈക്കോടതില്‍ ചോദ്യം ചെയ്തത്. സിഐടിയുവിന്റെ നേതാവിന്റെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടക്കുന്നുണ്ടന്നും നയന ഹൈക്കോടതിയെ ധരിപ്പിച്ചു. ആദ്യം നടത്തിയ അഭിമുഖത്തിലെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടാന്‍ കെഎംഎംഎല്‍ മടിച്ചതോടെ ഹൈക്കോടതിയാണ് നിയമന പ്രശ്നത്തില്‍ ഇടപെട്ടത്. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ മാസം നടന്ന രണ്ടാമത് നടന്ന അഭിമുഖത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വിട്ടത്.  

കോടതിയെ അറിയിക്കാതെ നടത്തുന്ന നിയമനം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി കഴിഞ്ഞദിവസം നടന്ന വാദത്തില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഭിമുഖം നടന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ഫലം പുറത്ത് വിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഒരു അഭിമുഖം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ അഭിമുഖത്തിന്റെ ഫലം പുറത്ത് വിടാതിരിക്കാന്‍ കാരണം നിയമന അട്ടിമറിയാണ് എന്ന് പകല്‍ പോലെ വ്യക്തമായിക്കഴിഞ്ഞു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്‍പ് തന്നെ പഴയ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരക്കിട്ട് നിയമനം നടത്തുകയായിരുന്നു.

എം.എസ്. ജയച്ചന്ദ്രന്‍

Tags: appointmentസിഐടിയുKMML
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.