Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് അതിദാരിദ്ര്യം; മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം; കേരളത്തെ കൂപ്പുകുത്തിച്ചത് 64 വര്‍ഷത്തെ ഇടത്-വലത് ഭരണം

അതിദാരിദ്ര്യ ലഘൂകരണം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സര്‍വേ നടത്തും. ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കും. ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയതും മുഖ്യമന്ത്രിയാണ്. അതിദാരിദ്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ ജനക്ഷേമ പദ്ധതികളെന്ന് പ്രഖ്യാപിച്ചവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ കുറ്റസമ്മതമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അനീഷ് അയിലം by അനീഷ് അയിലം
May 22, 2021, 11:13 am IST
in Kerala

തിരുവനന്തപുരം: ദാരിദ്ര്യത്തില്‍ നിന്ന് അതിദാരിദ്ര്യത്തിലേക്ക് സംസ്ഥാനത്തെ  തള്ളിവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റസമ്മതം. അതി ദാരിദ്ര്യ ലഘൂകരണ സര്‍വേ നടത്തുമെന്ന പ്രഖ്യാപനം അതാണ് വ്യക്തമാക്കുന്നത്. ഈ നിലയിലേയ്‌ക്ക് കേരളത്തെ കൂപ്പുകുത്തിച്ചത് 64 വര്‍ഷത്തെ ഇടത്-വലത് ഭരണം.

അതിദാരിദ്ര്യ ലഘൂകരണം കൈവരിക്കാന്‍ പര്യാപ്തമായ സുപ്രധാന  തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി  അറിയിച്ചത്. ഇത്  സംബന്ധിച്ച് വിശദമായ സര്‍വേ നടത്തും. ക്ലേശഘടകങ്ങള്‍ നിര്‍ണയിക്കും. ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തദ്ദേശഭരണ വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് വ്യക്തമാക്കിയതും മുഖ്യമന്ത്രിയാണ്. അതിദാരിദ്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചതോടെ കഴിഞ്ഞ ഭരണത്തില്‍ ജനക്ഷേമ പദ്ധതികളെന്ന് പ്രഖ്യാപിച്ചവയൊന്നും ഫലം കണ്ടില്ലെന്നതിന്റെ കുറ്റസമ്മതമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2016ല്‍ അധികാരത്തില്‍ എത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍, ദാരിദ്ര്യം തുടച്ചുനീക്കും എന്നാണ് അവകാശപ്പെട്ടത്. ഒരാളും പട്ടിണി കിടക്കേണ്ടിവരില്ലെന്നും വാഗ്ദാനം നല്‍കിയിരുന്നു.  ഇത് നടപ്പിലാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അര്‍ഥം.  അതി ദാരിദ്ര്യത്തിലേക്ക്  ഇടതു സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ തള്ളിവിടുകയായിരുന്നു എന്നും  വ്യക്തമായി. കാര്‍ഷിക, വ്യാവസായിക, സേവന മേഖലകളിലെ വികസനമാണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍വേ പ്രഖ്യാപനത്തിലൂടെ, ഈ മൂന്ന് മേഖലകളില്‍ വികസനത്തിനാവശ്യമായ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും വ്യക്തമായി.

തൊഴില്‍ നല്‍കി സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുമ്പോഴാണ് ദരിദ്ര്യ നിര്‍മാര്‍ജനം ഫലപ്രാപ്തിയിലെത്തുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ലക്ഷണക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന അവകാശവാദവും കൊട്ടിഘോഷിച്ച പദ്ധതികളും ഇതിന് പര്യാപ്തമായിരുന്നില്ലെന്നും സര്‍വേ പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയാണ് കുടുംബശ്രീ. ഇതിനായി കോടിക്കണക്കിന് രൂപ മാറ്റിവയ്‌ക്കുകയും ചെയ്തു. ഇതും ഫലവത്തായിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. അഗതികളെയും ദരിദ്ര കുടുംബത്തെയും കണ്ടെത്തി ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും രണ്ടാം പിണറായി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം ഭരണത്തിലിരുന്നിട്ടും പാവപ്പെട്ടവരും അഗതികളും ആരെന്ന് കണ്ടെത്താന്‍ പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ക്ക് ആയില്ലേ എന്ന ചോദ്യവും ഉയരുന്നു. 1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നാണ് ഓരോ ഇടത് സര്‍ക്കാരുകള്‍ അധികാരം ഏല്‍ക്കുമ്പോഴും അവകാശവാദം ഉന്നയിക്കുന്നത്. ഇത്തവണയും അതുണ്ടായി. എന്നാല്‍ 1957ലെ ഇഎംഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണം മുതല്‍ പിണറായി സര്‍ക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം വരെയുള്ളവയ്‌ക്ക് ദാരിദ്ര്യത്തിന് തടയിടാനായില്ലെന്ന തുറന്ന് പറച്ചില്‍കൂടിയാണ് മുഖ്യമന്ത്രിയുടെ  പ്രഖ്യാപനം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍ദാരിദ്ര്യരേഖ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.