Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവലാളുടെ കാവ്യാദര്‍ശങ്ങള്‍

കാവ്യകാരന്റെ അനുഭൂതിലോകവും മീമാംസകന്റെ ധൈഷണിക വീര്യവും സമന്വയിച്ച വിസ്മയ പ്രതിഭയാണ് അനശ്വരനായ ദണ്ഡി. ഗുജറാത്തിലെ ആനന്ദപുരം ഗ്രാമത്തിലാണ് ദണ്ഡി ജനിച്ചത്. വീരദത്തനും ഗൗരിയുമായിരുന്നു അച്ഛനമ്മമാര്‍. പിന്നീട് നാസിക്കിലുള്ള അചലപുരം നഗരത്തിലാണ് മാറി താമസിച്ചത്.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 22, 2021, 05:00 am IST
in Samskriti

കാവ്യകാരന്റെ അനുഭൂതിലോകവും മീമാംസകന്റെ ധൈഷണിക വീര്യവും  സമന്വയിച്ച വിസ്മയ പ്രതിഭയാണ് അനശ്വരനായ ദണ്ഡി. ഗുജറാത്തിലെ ആനന്ദപുരം ഗ്രാമത്തിലാണ് ദണ്ഡി ജനിച്ചത്. വീരദത്തനും ഗൗരിയുമായിരുന്നു അച്ഛനമ്മമാര്‍. പിന്നീട് നാസിക്കിലുള്ള അചലപുരം നഗരത്തിലാണ് മാറി താമസിച്ചത്.  

ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിവിധ ദേശങ്ങളില്‍ പഠനമനനങ്ങളുമായി ദണ്ഡി സഞ്ചരിക്കാന്‍ തുടങ്ങി. ആര്‍ജിത ജ്ഞാനത്തിന്റെ അമര പ്രഭയില്‍ ദുര്‍വിനീതന്‍ എന്ന് ഗംഗാ രാജാവിന്റെ കൊട്ടാരത്തില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കാലം കടന്നുപോകവേ കാവ്യകലാ മാര്‍ഗത്തില്‍ തിളങ്ങിയ ദണ്ഡി പല്ലവ രാജാവായ സിംഹവിഷ്ണുവിന്റെ ആസ്ഥാന കവിയായി അവരോധിതനായി.  

കാഞ്ചീപുരമായിരുന്നു രാജ്യതലസ്ഥാനം. പിന്നീട് കൊട്ടാരം വിട്ടുള്ള ജ്ഞാനസഞ്ചാരത്തിലാണ് ദണ്ഡിയുടെ ആത്മസ്വത്വം പൂര്‍ണിമ പ്രാപിക്കുന്നത്. വീണ്ടും കാഞ്ചീപുരത്തില്‍ തിരിച്ചെത്തിയ ആചാര്യന്‍ ഗ്രന്ഥരചനയുടെ  മഹോപാസനയിലായിരുന്നു.  

ലളിത കോമള പദാവലിയില്‍ ദണ്ഡിയുടെ സംസ്‌കൃത ഗദ്യകാവ്യങ്ങള്‍ സഹൃദയരിലേക്ക് മന്ദവായു പോലെ ഒഴുകാന്‍ തുടങ്ങി. ‘ദണ്ഡിന പദലാളിത്യം’ എന്ന് പിന്നീട് നിരൂപകര്‍ വാഴ്‌ത്തിയത് ഈ അക്ഷര മാധുരിയാണ്. ‘അവന്തി സുന്ദരീ കഥ’യും ‘ദശകുമാരചരിത’വും ഉത്തമമായ ഗദ്യകാവ്യങ്ങളുടെ മഹാമാതൃകകളായി പുറത്തുവന്നു. ആഖ്യായികയും കഥയുമായി രൂപശില്പം നേടിയ പ്രകൃഷ്ടരചനകള്‍ ആറാം നൂറ്റാണ്ടിന്റെ ആത്മരൂപപ്രകാശനമായി ഇന്നത്തെ നിലയില്‍ ആഖ്യായിക ആത്മകഥയുടെയും കഥ നോവല്‍ ശില്‍പ്പത്തിന്റെയും രൂപഭാവങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ആ രണ്ടു കൃതികളും ഒരു കഥയുടെ ഇരുഭാഗമായുള്ള ആവിഷ്‌കാരമാണ്. മഗധ രാജ്യം വാണിരുന്ന രാജഹംസന്റെ പുത്രന്‍ രാജവാഹനനും സുഹൃത്തുക്കളായ ഒമ്പത് കുമാരന്മാരും വിധിവശാല്‍ വേര്‍പിരിഞ്ഞ് വിവിധ രാജ്യങ്ങളില്‍ എത്തിപ്പെട്ട് ജീവിതം നയിക്കുന്നു. ഒടുവില്‍ അവരെല്ലാം ആഹ്ലാദപൂര്‍വ്വം ഒന്നിച്ചു ചേരുകയാണ്. തങ്ങളുടെ വൈവിധ്യമേറിയ അനുഭവ മേഖലകളും പിന്നിട്ട പ്രതിസന്ധികളും അവര്‍ പരസ്പരം പങ്കിടുന്ന കഥയാണ് ദശകുമാരചരിതം.  

വിസ്മയ വിഭൂതികളും സാഹസിക ചിത്രണങ്ങളും ചേര്‍ന്ന ദണ്ഡിയുടെ ഗദ്യ കാവ്യങ്ങള്‍ രസനീയമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഓജസ്സുറ്റ ശൈലിയിലാണ് ആ രചനാതന്ത്ര നിര്‍വഹണം. കലാ സാഹിത്യം സാഹിത്യമീമാംസ, സംഗീതം, തച്ചുശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലുള്ള സൂക്ഷ്മമായ അറിവനുഭവവും കാവ്യസംസ്‌കൃതിയും മനുഷ്യ മനസ്സിലേക്കുള്ള അനന്തമായ യാത്രാ പദ്ധതിയും ആ അപൂര്‍വ്വ പ്രതിഭയുടെ ആചാര്യ പദവിയെ വാഴ്‌ത്തുന്നു.  

കാവ്യമീമാംസയില്‍ അനശ്വരമായ സ്ഥാനം നേടുകയാണ് ആചാര്യ ദണ്ഡി. ‘കാവ്യാദര്‍ശം’ എന്ന കാവ്യശാസ്ത്രഗ്രന്ഥം കാലാതീതമായ നിരീക്ഷണ വൈഭവത്തോടെ കവിയെയും കവിതയെയും നവപരിപ്രേക്ഷ്യത്തില്‍ സൂക്ഷ്മസംവേദനത്തിന് വിധേയമാക്കുന്നു. യുക്തിഭദ്രവും ലാവണ്യാത്മകവുമായ പരികല്പനകളും വിചിന്തനവുമായി ആ വിചാര ചര്‍ച്ച മുന്നേറുന്നു. പ്രാചീനരായ രാജാക്കന്മാരുടെ കീര്‍ത്തി നശ്വരമായിരിക്കാം. എന്നാല്‍ അവരെ കുറിച്ചുള്ള പ്രകീര്‍ത്തമായ കാവ്യങ്ങള്‍ കാലാതീതമാണെന്ന് ദണ്ഡി സൂചിപ്പിക്കുന്നത് കവിതയുടെ അതീത മൂല്യ സങ്കല്‍പ്പങ്ങളെയാണ്. നൈസര്‍ഗികമായ പ്രതിഭ, നല്ല വ്യുല്‍പത്തി, അമന്ദമായ അഭ്യാസം എന്നിവയാണ് കാവ്യ സമ്പത്തിന് കാരണമെന്ന് ആചാര്യന്‍ നിരീക്ഷിക്കുന്നു. വൈദര്‍ഭി, ഗൗഡി രീതികള്‍ അഭികാമ്യമായി കരുതുന്ന ദണ്ഡി കാവ്യ സൗന്ദര്യത്തിന് ധര്‍മ്മങ്ങളായാണ് അലങ്കാരത്തെ അംഗീകരിക്കുന്നത്.

അനശ്വരമായ കാവ്യ സങ്കല്‍പങ്ങളെയും കാവ്യമീമാംസാ തത്ത്വത്തെയും ആത്മരേഖയുടെ അവബോധത്തില്‍ സാക്ഷാത്ക്കരിക്കുകയായിരുന്നു ആചാര്യ ദണ്ഡി. ദണ്ഡിക്ക് കാവലാള്‍ എന്നൊരര്‍ത്ഥമുണ്ട്. സൂക്ഷ്മ ബുദ്ധിയുടെയും ഐതിഹാസികമായ പ്രതിഭയുടെയും തിളക്കത്തില്‍ ഭാരതീയ കാവ്യലോകത്തിന്റെ കരുത്തുറ്റ കാവലാളിരൊരാളായി ദണ്ഡിയുടെ നാമധേയം ചിരപ്രതിഷ്ഠ നേടുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.