Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിബി പിണറായി ബ്യൂറോ ആയി; രണ്ട് ‘ഉപമുഖ്യമന്ത്രി’മാരും

പിണറായിയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ പാര്‍ട്ടിയിലാരുമില്ല. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ പിണറായിയോട് വിശദീകരണം ചോദിക്കാന്‍ ദല്‍ഹിയിലെ പാര്‍ട്ടി നേതൃത്വത്തിന് അധികാരമുണ്ടായിരുന്നു. ഇന്ന് ആ നേതൃത്വം കൂടുതല്‍ ക്ഷയിച്ചു, പിണറായി സഹായിച്ചില്ലെങ്കില്‍ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എകെജി ഭവന്റെ ഫ്യൂസ്, ദല്‍ഹി വൈദ്യുതി ബോര്‍ഡ് ഊരും. അധികാരവും സമ്പത്തും ഇല്ലാത്തതിനെ തുടര്‍ന്ന്, ഇന്ദ്രജിത് ഗുപ്ത മാര്‍ഗിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്റെ ദയനീയ അവസ്ഥ സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും നല്ലതുപോലെയറിയാം. അതിനാല്‍ കേരളത്തിലാണ്, പിണറായിയാണ്, പിണറായി മാത്രമാണ്, സിപിഎമ്മിന് ഇനി പിബി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
May 19, 2021, 12:49 pm IST
in Kerala

കോഴിക്കോട്: സിപിഎമ്മിന് പരമോന്നത വേദി പിബിയാണ്, പോളിറ്റ് ബ്യൂറോ; അത് പിണറായി ബ്യൂറോ ആയി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, ചൈന ആഗോള കമ്യൂണിസം വിട്ട് സ്വന്തം കമ്യൂണിസത്തിലേക്ക് മാറിയതോടെ റഷ്യയെപ്പോലെയായി. കമ്യൂണിസം മാര്‍ക്‌സിസമായെങ്കിലും ശേഷിക്കുന്ന അവസാന ഇന്ത്യന്‍ സംസ്ഥാനം.

പ്രാദേശിക ‘സോവ്യറ്റു’കളെ കൂട്ടിക്കെട്ടി നിര്‍ത്തിയിരുന്ന ചരട് പൊട്ടിച്ച് മുഖാവരണങ്ങള്‍ മാറ്റി ലോകത്തിനു മുമ്പില്‍ നിന്ന് സാഹസം കാട്ടിയ മിഖായേല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് യൂണിയനില്‍ പരിഷ്‌കാരത്തിന് ആദ്യം ചെയ്തത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും കൈപ്പിടിയിലാക്കുകയായിരുന്നു. അതിനു ശേഷം പാര്‍ട്ടിയില്‍ പാരമ്പര്യവും പൈതൃകവും പരിചയ സമ്പന്നതയും പറഞ്ഞിരുന്നവരെ മൂലയ്‌ക്കിരുത്തി. പുതുരക്തം, ടെക്‌നോളജി വൈദഗ്ധ്യം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഇഷ്ടക്കാരെ ഇച്ഛാനുസരണം ഭരണത്തില്‍ നിയോഗിച്ചു. എല്ലാവരും ഗോര്‍ബച്ചേവിനെ എല്ലാറ്റിനും ആശ്രയിക്കുന്നവരാക്കി. 

സര്‍ക്കാരും പാര്‍ട്ടിയും ചെയ്യാന്‍ പോകുന്നതെന്തെന്ന് അറിയാവുന്നത് ഒരേയൊരാള്‍ക്ക് മാത്രമായി. ഏറെക്കുറേ സമാനമായി പിണറായി വിജയന്റെ ഭരണം ആദ്യ ഊഴത്തില്‍ ഏതാനും പേരില്‍ ഒതുങ്ങിയിരുന്നത് ഇത്തവണ ഒന്നോ രണ്ടോ പേരിലേക്ക് കൂടുതല്‍ ചുരുങ്ങി.

പിണറായിയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ പാര്‍ട്ടിയിലാരുമില്ല. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ പിണറായിയോട് വിശദീകരണം ചോദിക്കാന്‍ ദല്‍ഹിയിലെ പാര്‍ട്ടി നേതൃത്വത്തിന് അധികാരമുണ്ടായിരുന്നു. ഇന്ന് ആ നേതൃത്വം കൂടുതല്‍ ക്ഷയിച്ചു, പിണറായി സഹായിച്ചില്ലെങ്കില്‍ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എകെജി ഭവന്റെ ഫ്യൂസ്, ദല്‍ഹി വൈദ്യുതി ബോര്‍ഡ് ഊരും. അധികാരവും സമ്പത്തും ഇല്ലാത്തതിനെ തുടര്‍ന്ന്, ഇന്ദ്രജിത് ഗുപ്ത മാര്‍ഗിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്റെ ദയനീയ അവസ്ഥ സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും നല്ലതുപോലെയറിയാം. അതിനാല്‍ കേരളത്തിലാണ്, പിണറായിയാണ്, പിണറായി മാത്രമാണ്, സിപിഎമ്മിന് ഇനി പിബി.

കഴിഞ്ഞ ഭരണത്തില്‍, പിന്‍വാതില്‍ നിയമനം നടത്തി യുവജനതയെ വഞ്ചിച്ചു എന്നായിരുന്നു പിണറായി സര്‍ക്കാരിനെതിരേ ആക്ഷേപം അത് കണക്കിലെടുത്ത്, രണ്ടാം ഭരണത്തില്‍ മന്ത്രിസഭാ രൂപീകരണം തന്നെ പിന്‍വാതിലിലൂടെയാക്കിയെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ തന്നെ അടക്കം പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ നിന്നുള്ള ഈ അപചയം സിപിഎമ്മിനും എല്‍ഡിഎഫിനും സംഭവിച്ചത് നായാനാര്‍ സര്‍ക്കാര്‍ മുതലായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ മന്ത്രിയാക്കിയ ഇപ്പോഴത്തെ നടപടി ഇടത് അപചയത്തിന്റെ പരമാവധിയാണെന്ന് മാത്രമല്ല, അതിനപ്പുറം കടന്ന തകര്‍ച്ചയാണ്. കെ.ആര്‍. ഗൗരിയുടെ മേല്‍ പാര്‍ട്ടിയുടെ തലതൊട്ടപ്പന്‍ ഇഎംഎസ് കൈക്കൊണ്ട അതേ നയവും നിലപാടുമാണ് കെ.കെ. ശൈലജയുടെ കാര്യത്തില്‍ പിണറായി സ്വീകരിച്ചത്. അതിനാല്‍ത്തന്നെ തിരുവായ്‌ക്ക് എതിര്‍വായില്ലാത്ത സ്ഥിതി അരക്കിട്ടുറപ്പിച്ചപോലെയായി. അത് പാര്‍ട്ടിയിലും മുന്നണിയിലുമായി എന്നതിന് തെളിവാണ്, മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന്, കമ്യൂണിസ്റ്റുകളിലെ ശേഷിച്ചിരുന്ന ധൈര്യശാലികളിലൊരാളായ കാനം രാജേന്ദ്രന്‍ പോലും പറഞ്ഞത്.

ഉയര്‍ന്നുവരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. യുവജനതയും പുതുതലമുറയും നിറഞ്ഞ മന്ത്രിസഭ നയിക്കുന്നതാരാണ്? 75 വയസുകാരന്‍. തലവനാരെന്നതല്ലേ കാര്യം? അപ്പോള്‍പ്പിന്നെ യുവജന വാദത്തിലെന്താണ് കഴമ്പ്. അനുഭവ പരിജ്ഞാനം മുഖ്യമല്ലേ? അതിന് വകുപ്പുകളിലെ ഭരണ നിര്‍വഹണം നടത്തുന്നത് സെക്രട്ടറിമാരല്ലേ?

വകുപ്പുകളില്‍, വകുപ്പ് മേധാവികളില്‍ കാര്യമായ മാറ്റം ഉണ്ടാക്കുകയാണ് അടുത്ത പടി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചേര്‍ന്നായിരിക്കും ഭരണം. അപ്രഖ്യാപിതരായ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും; ഒരാള്‍ സംസ്ഥാന തലസ്ഥാനത്തും ഇനിയൊരാള്‍ രാജ്യ തലസ്ഥാനത്തും ചുമതലക്കാരുമാകും ഭരണഘടനാപരമായ ബാധ്യതയൊന്നുമില്ലാത്ത അധികാരികള്‍.

എന്നാലും കാണാതെ പോകരുത് പിണറായിയുടെ ദീര്‍ഘദൃഷ്ടി. കഴിവ് തെളിയിച്ചുവെന്ന് അണികള്‍ വാഴ്‌ത്തിയ ശൈലജയ്‌ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കാതിരുന്നതിന്. അങ്ങനെ മറ്റൊരു വി.എസ് എപ്പിസോഡ് ആവര്‍ത്തിക്കാതെ നോക്കി. ശൈലജയെ ഒതുക്കി പത്രസമ്മേളനങ്ങള്‍ കൈയടക്കിയതടക്കം കരുനീക്കങ്ങള്‍ എല്ലാം കൃത്യമാക്കിയതിലൂടെ. പിണറായിയുടെ കളി കാണാന്‍ പോകുന്നതേയുള്ളു, പാര്‍ട്ടിയും കേരളവും

Tags: Pinarayi Vijayancpimപോളിറ്റ്ബ്യൂറോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.