Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അറിവിന്റെ അരണി കടഞ്ഞ് ഒരാള്‍

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 13, 2021, 01:10 pm IST
inArticle

തെളിഞ്ഞ ചിന്തയും ഉറച്ച നിലപാടും കൊണ്ട് തപസ്യക്ക് വഴികാട്ടിയ മാടമ്പ് കുഞ്ഞുക്കുട്ടന്‍ കഥാവശേഷനായി. മലയാള സാഹിത്യത്തിന് പ്രതാപം പകര്‍ന്ന ശ്രേഷ്ഠ രചനകളിലൂടെ താന്‍ ആര്‍ജ്ജിച്ച അറിവും അനുഭവങ്ങളും പങ്ക് വെച്ചാണ് അദ്ദേഹം യാത്രയായത്.  അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലെ വര്‍ഷങ്ങള്‍ തപസ്യക്കായി ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.  

മാടമ്പ് തന്റെ ജീവിതയാത്രയില്‍ സ്വായത്തമാക്കിയ സ്വയാര്‍ജ്ജിതമായ ജ്ഞാനം, തനിക്ക് പകര്‍ന്നുകിട്ടിയ വൈദികവും പാരമ്പര്യാധിഷ്ഠിതവുമായ ധാരണകള്‍ ചേര്‍ത്ത് പാകപ്പെടുത്തി എടുക്കുകയായിരുന്നു. അങ്ങനെ പാകപ്പെടുത്തിയ വിജ്ഞാനം അദ്ദേഹം തപസ്യയുടെ തട്ടകം വഴി അടുത്ത തലമുറയിലേക്ക് ആവുംവിധം കൈമാറുന്നതായാണ് അനുഭവപ്പെട്ടത്. അറിവ് പകരുന്ന ആ വഴികളിലൊക്കെയും തന്റേടം നിറഞ്ഞ ആ മാടമ്പ് സ്പര്‍ശം തപസ്യ പ്രവര്‍ത്തകര്‍ക്ക് അനുഭവിക്കാനായി.

താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുമ്പോള്‍ത്തന്നെ ആര്‍ഷഭാരതം ഒരുക്കിയ മഹാദര്‍ശനത്തിന്റെ അകംപൊരുള്‍ അന്വേഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ‘ഭ്രഷ്ട്’ പാഠങ്ങള്‍ ചെറിയേടത്ത് പാപ്തിക്കുട്ടിയുടെ ജീവിത കഥയുമായി ചേര്‍ത്ത് നാം കാണുമ്പോള്‍ പോലും അത് നമ്മെ ഒരു പാരമ്പര്യത്തിന്റെ സ്വത്വബോധവുമായി ഇണക്കിച്ചേര്‍ക്കുന്നുവെന്ന് ഓര്‍ക്കേണ്ടതുണ്ട്. കഥയാണെങ്കിലും തിരക്കഥയാണെങ്കിലും മാടമ്പിന് ഈ നാടിന്റെ സംസ്‌കൃതിയുമായി ഇണങ്ങിനിന്നുകൊണ്ടുമാത്രമേ എഴുതാനും സംസാരിക്കാനും സാധിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.  

പൂമുള്ളി തമ്പുരാന്റെ ശിഷ്യനായിരുന്നുകൊണ്ട് ഒരു ലോകത്തിന് കൊടുക്കാവുന്ന ആയുര്‍വേദ വിജ്ഞാനവും അദ്ദേഹം സ്വായത്തമാക്കി എന്നത് തന്റെ പാരമ്പര്യ വൈജ്ഞാനിക സമ്പത്തിനോടുള്ള ഒടുങ്ങാത്ത ആവേശമാണ് പ്രകടമാക്കുന്നത്. തന്റെ ജീവിതയാത്രയില്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത് എന്നത് ആ വ്യക്തിത്വത്തിന്റെ സവിശേഷതയായി കാണേണ്ടതാണ്. സംസ്‌കൃതഭാഷയിലുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏറെ പ്രകടമായിരുന്നു. നടനായി വേഷമിടുമ്പോഴും പ്രസിദ്ധങ്ങളായ തിരക്കഥകളുടെ രചയിതാവാകുമ്പോഴും ആയുര്‍വേദ വിദഗ്ധനാകുമ്പോഴും ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന കലാകാരനാവുമ്പോഴും അദ്ദേഹത്തില്‍ പ്രകടമാവുന്ന മനുഷ്യത്വവും ശ്രേഷ്ഠമായ സാംസ്‌കാരിക ഭാവവും നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.  

തനത് ശൈലിയില്‍ സ്വയം അവതരിക്കുകയും അവതരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. സംസ്‌കാരത്തിന്റെയും തപസ്സിന്റെയും മുന്നിലല്ലാതെ അദ്ദേഹം തല കുനിച്ചില്ല. ഉറച്ച ബോധ്യത്തോടെ അദ്ദേഹം വെച്ച ചുവടുകളെ പിന്തുടരുകയും അതിലുറച്ച് നീങ്ങുകയുമാണ് ഒപ്പം നടക്കാന്‍ കൊതിച്ചവര്‍ക്കെല്ലാം കരണീയം. 

പ്രൊഫ.പി.ജി. ഹരിദാസ്

(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.