Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഡ്രഗ്‌സ് ബാങ്ക് പ്രവര്‍ത്തനം മാറ്റിയത് മന്ത്രി അറിഞ്ഞ് ; ആശുപത്രി സൂപ്രണ്ടിന്റെ അനുമതിയോടെ

കൗണ്‍സിലറുടെത്ധിക്കാരപരമായ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 02:24 pm IST
in Health
എസ്എറ്റിയിലെ വിശ്രമ കേന്ദ്രം

എസ്എറ്റിയിലെ വിശ്രമ കേന്ദ്രം

മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് ഓഫീസ് സിപിഎം കൗണ്‍സിലര്‍ അടച്ചു പൂട്ടി. മെഡിക്കല്‍ കോളേജ് വാര്‍ഡിലെ കൗണ്‍സിലറും ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റി അംഗവുമായ ഡി.ആര്‍. അനില്‍ ആണ് ഡ്രഗ്‌സ് ബാങ്ക് അടച്ചുപൂട്ടിയത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിശ്രമകേന്ദ്രത്തിനുള്ള കെട്ടിടത്തില്‍ ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്ക് ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ചായിരുന്നു അടച്ചുപൂട്ടിയത്.

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകരുമായി എസ്എറ്റി ആശുപത്രിയിലെത്തിയ കൗണ്‍സിലര്‍ അനില്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ചു വരുത്തി വിശ്രമകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്കിന്റെ ഓഫീസ് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഡ്രഗ്‌സ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച കാര്യം വകുപ്പുമന്ത്രി ശൈലജയുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സൂപ്രണ്ട് കൗണ്‍സിലറുടെ ആവശ്യം നിരസിച്ചു. ഇതോടെ ക്ഷുഭിതനായ കൗണ്‍സിലര്‍ സൂപ്രണ്ടിനെ അസഭ്യം പറഞ്ഞു. പുറമെ ഏത് മന്ത്രിയെന്നും മന്ത്രിസഭ പിരിച്ചുവിട്ടെന്നും പറഞ്ഞ് പുറത്തുനിന്നും മറ്റൊരു പൂട്ട് വാങ്ങി കെട്ടിടം അടച്ചുപൂട്ടി താക്കോലെടുത്ത് സ്ഥലം വിടുകയായിരുന്നു. അല്‍പസമയത്തിനകം മേയര്‍ ആര്യ രാജേന്ദ്രന്‍ എസ്എറ്റി ആശുപത്രിയിലെത്തിയെങ്കിലും ഇതു സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താതെ കെട്ടിടം പൂട്ടിയെന്ന് ഉറപ്പുവരുത്തി മേയറും പോവുകയായിരുന്നുവെന്ന് ഇന്‍ ഹൗസ് ഡ്രഗ്‌സ് ബാങ്കിന്റെ ചുമതല വഹിക്കുന്ന ഫാര്‍മസിസ്റ്റ് പറഞ്ഞു.

നാലുമാസം മുമ്പാണ് ഡ്രഗ്‌സ് ബാങ്ക് മരുന്നുസംഭരിക്കലും ഓഫീസ് പ്രവര്‍ത്തനവും വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയത്. ഡ്രഗ്‌സ് ബാങ്കിന്റെ ഓഫീസ് കെട്ടിടം പുതുക്കി പണിയുന്ന സാഹചര്യത്തിലായിരുന്നു മാറ്റം. സൂപ്രണ്ടും ഇതിന് അനുമതി നല്‍കിയിരുന്നു. ഓഫീസ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാലുടനെ ഒഴിയാമെന്ന വ്യവസ്ഥയിലായിരുന്നു മാറ്റം. അന്നും കൗണ്‍സിലര്‍  നഗരസഭയുടെ കെട്ടിടമാണെന്നും ആരോട് ചോദിച്ചിട്ടാണ് ഡ്രഗ്‌സ് ബാങ്കിന് നല്‍കിയതെന്നും പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സൂപ്രണ്ട് വകുപ്പ് മന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മന്ത്രി മേയറുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മന്ത്രിയുടെ നിര്‍ദ്ദേശത്തെയും അവഗണിച്ചാണ് കൗണ്‍സിലറും മേയറും ഒത്തുകളിച്ച് കെട്ടിടം അടച്ചു പൂട്ടിയത്.

2003 ലാണ് എസ്എറ്റി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെയും നഗരസഭയുടെയും സംയുക്തതയില്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിശ്രമകേന്ദ്രമായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ ഈ കെട്ടിടം കഴിഞ്ഞ മൂന്നുവര്‍ഷമായി അടച്ചിട്ട നിലയിലാണ്. അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് അടച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായെങ്കിലും കെട്ടിടം രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് വിശ്രമകേന്ദ്രമായി തുറന്നുകൊടുക്കാന്‍ നഗരസഭ തയ്യാറായില്ല. രോഗികളുടെ കൂട്ടിരുപ്പുകാര്‍ മരച്ചുവട്ടിലും ആശുപത്രി പരിസരത്തുമായി പേപ്പര്‍ വിരിച്ച് അന്തിയുറങ്ങിയിട്ടും നഗരസഭയുടെ കണ്ണ് തുറന്നില്ല. ഈ സാഹചര്യത്തിലാണ് കെട്ടിടം നഗരസഭയുടെതാണെന്ന് പറഞ്ഞ് കൗണ്‍സിലറുടെ ധിക്കാരപരമായ നടപടി അരങ്ങേറിയത്. ഡ്രഗ്‌സ് ബാങ്കിന് കെട്ടിടം നല്‍കിയത് നിയമവിരുദ്ധമാണെങ്കില്‍ നഗരസഭയ്‌ക്ക് ആശുപത്രി സൂപ്രണ്ടിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി നടപടി സ്വീകരിക്കാം. എന്നാല്‍ അതും ഇക്കാര്യത്തിലുണ്ടായില്ല.

Tags: Medical Collegedrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

Kerala

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തുണികൊണ്ട് കെട്ടി മറച്ച് ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കത്തയച്ച് ജനറൽ സർജറി വിഭാഗം മേധാവി

Thiruvananthapuram

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.